പിഞ്ചുകുഞ്ഞിനെ എട്ടുപേര്‍ ചേര്‍ന്ന് പിച്ചിച്ചീന്തിയത് ദിവസങ്ങളോളം... കുരുന്നിനോട് കാമ ദാഹം തീർക്കാൻ ആഗ്രഹമെന്ന് പറഞ്ഞ സുഹൃത്തിനെയും വിളിച്ചു വരുത്തി ആഗ്രഹം പൂർത്തീകരിച്ചു; കാക്കിയണിനവൻ ഉൾപ്പെടെ ക്രൂരമായി പീഡിപ്പിക്കുമ്പോഴും ആവശ്യം കഴിഞ്ഞ് ജീവിക്കാൻ അനുവദിക്കാതെ ആ കുരുന്നിനെ കല്ല് കൊണ്ട് ഇടിച്ചു കൊലപ്പെടുത്തി നരാധമന്മാർ... നിര്‍ഭയയ്ക്ക് ശേഷം ആസിഫയെ മകളായി ഏറ്റെടുത്ത് രാജ്യം പ്രതിഷേധത്തിലേക്ക്...

നിർഭയക്ക് ശേഷം രാജ്യത്തെ വീണ്ടും നടുക്കിയ ആസിഫ കൊലപാതകത്തിലെ കേസില്‍ കുറ്റപത്രം പുറത്തുവന്നതിനു പിന്നാലെ പ്രതിഷേധം രാജ്യമാകെ പടരുന്നു. ഇതിനിടയിലാണ് കത്വായിലെ രസന ഗ്രാമത്തിലെ വീട്ടില്‍ നിന്ന് കുടുംബം ഒഴിഞ്ഞുപോയത്. ഇവിടെയാണ് അസിഫ ജനിച്ചതും വളര്‍ന്നതും. വീടിനുസമീപത്തെ ആരാധനാലയത്തില്‍ പൂട്ടിയിട്ടാണ് കുട്ടിയെ ക്രൂരതയ്ക്ക് ഇരയാക്കിയത്.
എട്ട് വയസ്സുമാത്രം പ്രായമുള്ള പെൺകുട്ടിയെ പൂജാരിയും, പൊലീസും അടങ്ങുന്ന ആറംഗ സംഘം ദിവസങ്ങളോളം കെട്ടിയിട്ട് പീഡിപ്പിച്ച ശേഷം അതിക്രൂരമായി കൊന്നു. ജമ്മുകാശ്മീര്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വിവരിച്ചു കൊണ്ടുള്ള വാര്‍ത്തകള്‍ ഉള്ളത്. അസിഭാ ബാനു എന്ന കുട്ടിയാണ് ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്.
ക്ഷേത്രത്തിനുള്ളില്‍ വച്ച് പൂജാരിയും രണ്ട് പൊലീസുകാരും പ്രായപൂര്‍ത്തിയാവാത്ത ഒരാളും അടക്കം ആറംഗ സംഘമാണ് ദിവസങ്ങളോളം കെട്ടിയിട്ട് പീഡിപ്പിച്ചു കൊന്നത്. ഇതില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ആഗ്രഹ പൂര്‍ത്തികരണത്തിനായി ഉത്തര്‍പ്രദേശിലെ മീറത്തില്‍ നിന്നും വിളിച്ചു വരുത്തുകയും പീഡിപ്പിക്കാന്‍ അവസരം ഒരുക്കി കൊടുക്കുകയുമായിരുന്നു.
എട്ടു വയസ്സുള്ള ഈ കുഞ്ഞിനെ കെട്ടിയിട്ട ശേഷമായിരുന്നു പീഡനം അരങ്ങേറിയത്. ഒരാഴ്ചയോളം കെട്ടിയിട്ട് പീഡിപ്പിച്ച കുഞ്ഞിനെ ആവശ്യം കഴിഞ്ഞപ്പോള്‍ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്തയാളാണ് കുട്ടിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും കാട്ടില്‍ ഉപേക്ഷിക്കുകയും ആയിരുന്നെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇക്കഴിഞ്ഞ ജനുവരി 10നാണ് ഈ സംഘം കുട്ടിയെ തട്ടിക്കൊണ്ടു പോയി ക്ഷേത്രത്തിനുള്ളില്‍ ഒളിവില്‍ വെച്ചത്. ക്ഷേത്രത്തിലെ പൂജാരിയായ സഞ്ജയ് റാമാണ് ഗൂഢാലോചനയിലെ മുഖ്യപ്രതി. ഇയാളും സ്‌പെഷ്യന്‍ പൊലീസ് ഓഫീസര്‍മാരായ ദീപക് കജുരിയ, സുരേന്ദര്‍ വര്‍മ, സുഹൃത്ത് പര്‍വേശ് കുമാര്‍ എന്ന മന്നു, സഞ്ജിറാമിന്റെ മകന്‍ വിശാല്‍, പ്രായപൂര്‍ത്തിയാവാത്ത അനന്തിരവന്‍ എന്നിവരാണ് പ്രതികള്‍. കത്വ ജില്ലയിലെ രസാന മേഖലയില്‍ ജീവിക്കുന്ന ബക്രീവാള്‍ നാടോടിസംഘത്തെ പ്രദേശത്ത് നിന്നും ഓടിക്കാന്‍ പ്രതികള്‍ ആസൂത്രിതമായാണ് പീഡനവും കൊലപാതകവും ആസൂത്രണം ചെയ്തത്.

പിറ്റേന്ന് സഞ്ജിറാമിന്റെ പ്രായപൂര്‍ത്തിയാവാത്ത അനന്തിരവനാണ് മീറത്തില്‍ പഠിക്കുന്ന ബന്ധുവിനെ ആഗ്രഹ പൂര്‍ത്തികരണത്തിനായി മൂററ്റില്‍ നിന്നും വിളിച്ചുവരുത്തിയത്. ഇയാളും പെണ്‍കുട്ടിയെ രണ്ട് പ്രാവശ്യത്തോളം പീഡിപ്പിച്ചു. മറ്റ് പ്രതികളും പെണ്‍കുട്ടിയെ നിരവധി തവണ മാറി മാറി പീഡനത്തിന് ഇരയാക്കി. ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന്റെ റിപ്പോര്‍ട്ടില്‍ ഉള്ളത്.

ദീപക് കജുരിയ ന്ന പൊലീസുകാരന്‍ പെണ്‍കുട്ടിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുന്നതിന് മുമ്പ് തനിക്ക് ഇനിയും അവളെ പ്രാപിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയെ വീണ്ടും പീഡിപ്പിച്ചു. തുടര്‍ന്ന് സഞ്ജിറാമിന്റെ പ്രായപൂര്‍ത്തിയാവാത്ത അനന്തിരവന്‍ കല്ലുപയോഗിച്ച് പെണ്‍കുട്ടിയുടെ തലയില്‍ ഇടിച്ച് കൊന്നു. ശേഷം കുട്ടിയുടെ മൃതദേഹം കാട്ടില്‍ ഉപേക്ഷിക്കുക ആയിരുന്നു. കുട്ടിക്ക് വേണ്ടി തിരച്ചില്‍ നടത്തിയ നാട്ടുകാര്‍ ജനുവരി 17നാണ് കുട്ടിയുടെ മൃതദേഹം കാട്ടില്‍ നിന്നും കണ്ടെത്തിയത്. ക്രൂരമായ പീഡനത്തിന് ഒടുവിലാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞതോടെ ബന്ധുക്കള്‍ പരാതിയുമായി രംഗത്തുവന്നു.
തുടര്‍ന്ന് ജനുവരി 23ന് കേസ് സംസ്ഥാന സംസ്ഥാന സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് കൈമാറുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരകൃത്യത്തിന്റെ ചുരുളഴിയുന്നത്. കേസിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതികളെ സഹായിച്ച പൊലീസ് ഇന്‍സടറായ ആനന്ദ് ദത്തയെയും ഹെഡ് കോണ്‍സറ്റബിള്‍ തിലക് രാജിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്.

ജനുവരി 10ന് കുതിരകളെ വീട്ടിലേക്ക് കൊണ്ടുവരാനായി കാടിന്റെ ഭാഗത്തേക്ക് പോയ കുട്ടിയെ ഇവര്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു. കുതിരകള്‍ തിരിച്ചെത്തിയിട്ടും കുട്ടിയെ കാണാതായതോടെ പെണ്‍കുട്ടിയുടെ അമ്മ കുട്ടിയുടെ പിതാവിനെ അറിയിച്ചു. രാത്രി മുഴുവന്‍ ഇവര്‍ നാട്ടുകാരുമായി ചേര്‍ന്ന് തിരച്ചില്‍ നടത്തുകയും പൊലീസില്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ കുട്ടിയെ കുറിച്ച് വിവിരം ഒന്നം കിട്ടിയില്ല. ജനുവരി 17ന് മൃതദേഹം മാത്രമാണ് കിട്ടിയത്.
നിര്‍ഭയ സംഭവത്തോടെ പാതാളത്തോളം താഴ്‌ന്ന രാജ്യത്തിന്റെ അഭിമാനം, കത്തുവയിലെത്തിയതോടെ ഇനിയൊരിക്കലും വീണ്ടെടുക്കാന്‍ കഴിയാത്ത വിധം വ്രണപ്പെട്ടിരിക്കുകയാണ്. എട്ടുവയസുകാരി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട കത്തുവയില്‍ പ്രതഷേധത്തിലും വര്‍ഗീയച്ചുവ. ന്യൂനപക്ഷ വിഭാഗമായ പെണ്‍കുട്ടിക്കു നേരിടേണ്ടിവന്ന ദുരനുഭവത്തിനെതിരേ സ്വസമുദായക്കാരും രാജ്യത്തെ പ്രതിപക്ഷവും ഒറ്റക്കെട്ടായി രംഗത്തെത്തി.
എന്നാല്‍ സംഭവത്തില്‍ പ്രതിക്കുട്ടിലായവര്‍ക്കുവേണ്ടിയും കൊടിപിടിക്കാന്‍ ആളുകളെത്തിയതെന്നതാണു വിചിത്രം. ഹിന്ദു ഏകതാ മഞ്ച് എന്ന സംഘടനയ്‌ക്കു കീഴില്‍ അണിനിരന്നവരെ പിന്തുണയ്‌ക്കാന്‍ ജമ്മു കശ്‌മീരിലെ മെഹ്‌ബൂബ മുഫ്‌തി സര്‍ക്കാരിലെ ബി.ജെ.പി, പ്രതിനിധികളായ രണ്ട് മന്ത്രിമാരുമുണ്ടായിരുന്നു. കുറ്റക്കാര്‍ക്ക് അനുകൂലമായി വാദിക്കാന്‍ ജമ്മു ബാര്‍ അസോസിയേഷന്‍ അംഗങ്ങളായ അഭിഭാഷകരുമെത്തി.
രാഷ്‌ട്രീയ സമ്മര്‍ദത്തിനു വഴങ്ങിയാണ് അറസ്‌റ്റെന്നും സി.ബി.ഐ. അന്വേഷണം വേണമെന്നുമായിരുന്നു അഭിഭാഷകരുടെ ആവശ്യം.
പ്രതികള്‍ക്കെതിരായ കുറ്റപത്രം സമര്‍പ്പിക്കുന്നതു തടയാനും അഭിഭാഷകര്‍ തുനിഞ്ഞു. കത്തുവ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു കുറ്റപത്ര സമര്‍പ്പണം തടസപ്പെടുത്താന്‍ ശ്രമിച്ചത്.
നിയമനടപടികള്‍ തടസപ്പെടുത്താനല്ല തങ്ങള്‍ ഉദ്ദേശിച്ചതെന്നും ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിലെ പൊരുത്തക്കേടുകള്‍ ഉന്നയിക്കുകമാത്രമാണു ചെയ്‌തതെന്നുമായിരുന്നു പിന്നീടുള്ള വിശദീകരണം. കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംസ്‌ഥാനത്തെ ബാര്‍ അസോസിയേഷന്‍ ബുധനാഴ്‌ച സംസ്‌ഥാന ഹര്‍ത്താലിനും ആഹ്വാനം ചെയ്‌തിരുന്നു.
കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതു തടഞ്ഞതിന് ഏതാനും അഭിഭാഷകര്‍ക്കെതിരേ പോലീസ് കേസെടുത്തതില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍ ഇന്നലെ ബന്ദാചരിച്ചു. സംഘര്‍ഷാവസ്‌ഥ വ്യാപിച്ചതോടെ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു. മെഹബൂബ സര്‍ക്കാരിലെ രണ്ടു ബി.ജെ.പി. മന്ത്രിമാര്‍ പോലീസിനെ കുറ്റപ്പെടുത്തിയതോടെ ഭരണസഖ്യത്തിലും ഭിന്നത പ്രകടമായി.
"മനുഷ്യര്‍ എന്ന നിലയില്‍ നമ്മള്‍ ആസിഫയോട് തെറ്റുചെയ്‌തു. പക്ഷേ, അവള്‍ക്കു നീതി നിഷേധിക്കപ്പെടില്ല" എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടെങ്കിലും പ്രതിപക്ഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരേ ശക്‌തമായി രംഗത്തുണ്ട്.
"മകളെ രക്ഷിക്കൂ, മകളെ പഠിപ്പിക്കൂ" എന്ന മുദ്രാവാക്യം പ്രധാനമന്ത്രി "ബി.ജെ.പിയില്‍നിന്നു മകളെയും മകളുടെ അച്‌ഛനെയും രക്ഷിക്കൂ" എന്നാക്കണമെന്നു കത്തുവ, ഉന്നാവോ സംഭവങ്ങള്‍ പരാമര്‍ശിച്ച് പ്രതിപക്ഷം പരിഹസിച്ചു. നിസഹായരായ ഇരകള്‍ നീതിക്കു വേണ്ടി വിലപിക്കുമ്ബോള്‍ ബി.ജെ.പിക്കാര്‍ പ്രതികളെ രക്ഷിക്കാനുള്ള തത്രപ്പാടിലാണെന്നു കോണ്‍ഗ്രസ് വക്‌താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.
കേസ് കൈകാര്യം ചെയ്യുന്നതില്‍ പോലീസ് വീഴ്‌ച വരുത്തിയെന്നു രാഷ്‌ട്രീയാരോപണം തുടരുന്നതിനിടെ, പ്രതികള്‍ക്ക് ഒരു വലതുപക്ഷ സംഘടനയുമായുള്ള ബന്ധം വ്യക്‌തമായതോടെ പ്രശ്‌നം വര്‍ഗീയമായും വളരുകയാണ്.
https://www.facebook.com/Malayalivartha























