തന്റെ ഉദരത്തിലെ തുടിപ്പിനെ തൊട്ട് രോഹിണി പറയുന്നു... ചേട്ടന്റെ ഘാതകർക്ക് ദൈവം ശിക്ഷ നൽകുക തന്നെ ചെയ്യും

ഭർത്താവിന്റെ വിയോഗം തളർത്തുമ്പോഴും ഉദരത്തിൽ വളരുന്ന കുഞ്ഞിനെ കുറിച്ചുള്ള സ്വപ്നങ്ങളും വ്യഥകളുമാണ് രോഹിണിയുടെ മനസിൽ. ക്വട്ടേഷൻ സംഘം വെട്ടിക്കൊലപ്പെടുത്തിയ റേഡിയോ ജോക്കിയും നാടൻപാട്ട് കലാകാരനുമായ രാജേഷിന്റെ ഭാര്യയാണ് രോഹിണി. പൂർണ ഗർഭിണിയായ രോഹിണിക്ക് മേയ് 3 നാണ് ഡോക്ടർമാർ പ്രസവം നിശ്ചയിച്ചിരിക്കുന്നത്.
ഒരു നിർദ്ധന കുടുംബത്തിലെ അംഗമായിരുന്ന രോഹിണിയെ 7 വർഷം മുൻപാണ് രാജേഷ് വിവാഹം കഴിച്ചത്. സന്തോഷകരമായ ജീവിതമാണ് ഇവർ നയിച്ചത്. ആദ്യ കണ്മണിയായി അർജുൻ പിറന്നതോടെ വീട്ടിൽ ആഹ്ളാദം തിരതല്ലി. അപ്പൂപ്പനും അമ്മുമ്മയുമൊക്കെ അടങ്ങിയ കുടുംബത്തിന്റെ പ്രാരാബ്ധങ്ങൾക്ക് അറുതി വരുത്താൻ ഇതിനിടയിൽ രാജേഷ് ഖത്തറിലേക്ക് പോയി.
പിന്നെ കുടുംബം മെല്ലെ പച്ചപിടിക്കുന്നതിനിടയിൽ രാജേഷ് നാട്ടിൽ മടങ്ങിയെത്തി. നാടൻപാട്ട് കലാസംഘവുമായി ചേർന്ന് സ്വന്തമായി മടവൂരിൽ റെക്കാഡിംഗ് സ്റ്റുഡിയോ ആരംഭിച്ചു. അപ്പോഴൊന്നും ഖത്തറിലുള്ള നൃത്താദ്ധ്യാപികയുമായുള്ള സൗഹൃദം ഭാര്യ അറിഞ്ഞിരുന്നില്ല. ഒരിക്കൽ പോലും ഇക്കാര്യം തന്നോട് സൂചിപ്പിക്കുക പോലും ഉണ്ടായിട്ടില്ല .
ഞാനിവിടെ തന്നെയുണ്ടാകും, ചേട്ടന്റെ ഓർമ്മകൾ പേറുന്ന ഈ വീട് വിട്ട് എങ്ങും പോകില്ല. ചേട്ടന്റെ ഘാതകർക്ക് ദൈവം ശിക്ഷ നൽകുക തന്നെ ചെയ്യും.'' - ഇത് പറയുമ്പോൾ വീട്ടിന്റെ പിന്നാമ്പുറത്ത് രാജേഷിന്റെ മാതാവിനൊപ്പം നിൽക്കുകയായിരുന്ന രോഹിണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ബുധനാഴ്ചയായിരുന്നു രാജേഷിന്റെ മരണാനന്തര ചടങ്ങുകൾ നടന്നത്. കർമ്മങ്ങളൊക്കെ ചെയ്തത് അഞ്ചു വയസുകാരനായ മകൻ അർജുനായിരുന്നു.
https://www.facebook.com/Malayalivartha
























