Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

ക്രൂര ബലാത്സംഗ കൊലപാതകത്തെ പരസ്യമായി പിന്തുണക്കുന്ന കേരളത്തിലെ മനുഷ്യത്വം നഷ്ടപ്പെട്ട നരാധമന്മാരായ ജീവികളെ എന്ത് ചെയ്യണം?

13 APRIL 2018 02:58 PM IST
മലയാളി വാര്‍ത്ത

ക്ഷേത്രത്തിനുളളില്‍ ക്രൂരബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ഏട്ട് വയസുകാരിയുടെ മരണത്തെ പരസ്യമായി പിന്തുണയ്ക്കുന്ന നരാധമന്‍മാരെ എന്ത് ചെയ്യണം? നമ്മുടെ കേരളത്തിലും ഉണ്ട്, പരസ്യമായിത്തന്നെ ഇത്തരം ന്യായീകരണങ്ങള്‍ ഉയര്‍ത്താന്‍ മാത്രം മനുഷ്യത്വം നഷ്ടപ്പെട്ട ജീവികള്‍. ആസിഫയെ ബലാത്സംഗം ചെയ്ത് കൊന്നത് കാമപൂര്‍ത്തീകരണത്തിന് വേണ്ടിയാണെന്ന് ആര്‍ക്കെങ്കിലും കരുതാന്‍ ആകുമോ?

നാടോടികളായ മുസ്ലീം കുടുംബങ്ങളെ ബ്രാഹ്മണ മേഖലയില്‍ നിന്ന് ഭയപ്പെടുത്തി ഓടിക്കാന്‍ വേണ്ടിയായിരുന്നു ആ ക്രൂരകൃത്യം അവര്‍ നിര്‍വ്വഹിച്ചത്. അതിന് മാസങ്ങളുടെ തയ്യാറെടുപ്പും നടത്തിയിരുന്നു. അങ്ങനെയുള്ള ഹീനമായ ഒരു കുറ്റകൃത്യത്തെ ന്യായീകരിച്ചുകൊണ്ട് ചില മലയാളി സംഘികൾ തലപൊക്കി വന്നിരുന്നു. ഇതിനെതിരെ മനുഷ്യത്വമുള്ളവർക്ക് പ്രതികരിക്കാതിരിക്കാനാവില്ല.


ക്ഷേത്രത്തിനുളളില്‍ ക്രൂരബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ഏട്ട് വയസുകാരി ആസിഫയുടെ മരണത്തെ വര്‍ഗീയവല്‍കരിച്ച മലയാളി സംഘിയെ അയ്യാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിൽ പ്രധിഷേധത്തെ ഉയരുകയാണ്. കൊഡാക് മഹീന്ദ്ര ബാങ്കിന്റെ പാലാരിവട്ടം ശാഖയില്‍ അസിസ്റ്റന്റ് മാനേജര്‍ ആയി പ്രവര്‍ത്തിക്കുന്നയാളാണ് താനെന്ന് ആര്‍എസ്എസുകാരനായ വിഷ്ണു നന്ദകുമാര്‍ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഡിസ്മിസ് യുവര്‍ അസിസറ്റന്റ് മാനേജര്‍ വിഷ്ണു നന്ദകുമാര്‍, എന്ന ഹാഷ് ടാഗോടെ മലയാളികള്‍ കൊഡാക് ബാങ്കിന്റെ ഫെയ്‌സ്ബുക്ക് പേജിന്റെ റേറ്റിങ് തകര്‍ത്തു കളഞ്ഞു.


ഇന്നലെ ഒറ്റ രാത്രി കൊണ്ട് ബാങ്കിന്റെ റേറ്റിങ് 1.5 ലേക്ക് കൂപ്പുകുത്തി. മലയാളികള്‍ ഒന്നടങ്കം കൊഡാകിന്റെ ഫെയ്‌സുബുക്ക് പേജില്‍ വിഷ്ണുവിനെതിരെയുള്ള രോഷം തീര്‍ക്കുകയാണ്. കശ്മീരില്‍ ക്ഷേത്രത്തിനുള്ളില്‍ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ എട്ടു വയസുകാരി ആസിഫയുടെ വിയോഗത്തില്‍ രാജ്യം തന്നെ വിറങ്ങലിച്ചു നില്‍ക്കുമ്പോഴാണ് ഇയ്യാള്‍ ക്രൂര പ്രതികരണം നടത്തിയത്. “ഇവളെ എല്ലാം ഇപ്പോഴേ കൊന്നത് നന്നായി. അല്ലെങ്കില്‍ നാളെ ഇന്ത്യയക്ക് എതിരെ തന്നെ ബോംബ് ആയി വന്നേനെ” എന്നാണ് ഇയ്യാള്‍ കമന്റിട്ടത്.


പ്രതിഷേധം കടുതത്തോടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഡിയാക്ടിവേറ്റ് ചെയ്ത് ഇയ്യാള്‍ മാളത്തില്‍ ഒളിച്ചു. ഇതിന്റെ പരിണിതഫലമായാണ് മലയാളികള്‍ പ്രതിഷേധവുമായി കൊഡാക്കിന്റെ ഔദ്യോഗിക പേജിലേക്ക് എത്തിയത്. ഇപ്പോഴും മലയാളികളുടെ പ്രതിഷേധം ബാങ്കിന്റെ പേജില്‍ നിറഞ്ഞുകൊണ്ടിരിക്കുകയാണ്.


“ജനങ്ങളോട് പ്രതിബദ്ധതയുള്ള ഇനിയും പൊതുജനങ്ങള്‍ ബന്ധപ്പെടണമെന്ന് ആഗ്രഹമുള്ള സ്ഥാപനമാണെങ്കില്‍ ഈ മനുഷ്യ സ്വഭാവമില്ലാത്ത ‘ഉദ്യോഗസ്ഥനെ പുറത്താക്കണം, അതല്ല സ്ഥാപനം നിര്‍ത്തുകയാണെങ്കില്‍ ആവശ്യമില്ല”, കൊഡാക് പേജിലേക്ക് വന്ന ഒരു പ്രതികരണം ഇങ്ങനെ. ക്രൂര പരാമര്‍ശം നടത്തിയ ഇയ്യാളെ ബാങ്ക് പുറത്താക്കിയില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം നേരിടാന്‍ ഒരുങ്ങിക്കോളു എന്നും സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നു. മറ്റൊരു പ്രതികരണം ഇങ്ങനെ “അവനാണ് മാനേജര്‍ എങ്കില്‍ കേരളത്തില്‍ നിങ്ങളുടെ അവശ്യം ഇല്ല..” #JusticeForAasifa, #Dissmiss_Your_Assistant_Manager, എന്ന ഹാഷ് ടാഗോടെയാണ് സോഷ്യല്‍ മീഡിയയില്‍ മലയാളികള്‍ പ്രതിഷേധിക്കുന്നത്.

ജമ്മു കശ്മീരിലെ കത്വായിലെ രസന ഗ്രാമത്തിലെ എട്ടുവയസ്സുകാരിയായ പെണ്‍കുട്ടിയായിരുന്നു ആസിഫ ബാനു. നാടോടികളായ ബക്കര്‍വാള്‍ മുസ്ലീം സമുദായത്തില്‍ പെട്ട പെണ്‍കുട്ടി. ബക്കര്‍വാള്‍ കുടുംബങ്ങളെ രസനയില്‍ നിന്ന് പേടിപ്പിച്ച് ഓടിക്കാന്‍ വേണ്ടിയാണ് സഞ്ജിറാം എന്ന് ബ്രാഹ്മണന്റെ നേതൃത്വത്തില്‍ ആസിഫ ബാനുവിനെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി കൊന്നുകളഞ്ഞത്. സഞ്ജിറാം ഒറ്റയ്ക്കായിരുന്നില്ല.

മകനും, പ്രായപൂര്‍ത്തിയാകാത്ത മരുമകനും, രണ്ട് പോലീസുകാരും, മീററ്റില്‍ നിന്ന് ബലാത്സംഗത്തിന് വേണ്ടി വിളിച്ചുവരുത്തി മറ്റൊരുത്തനും ചേര്‍ന്നാണ് ഈ ക്രൂരകൃത്യം നിര്‍വ്വഹിച്ചത് എന്നാണ് പോലീസ് സമര്‍പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. 2017 ജനുവരി 10 ന് ആണ് ആസിഫയെ ഇവര്‍തട്ടിക്കൊണ്ടുപോകുന്നത്. ഏഴ് ദിവസങ്ങള്‍ക്ക് ശേഷം ആയിരുന്നു ആസിഫയുടെ മൃതദേഹം കണ്ടെത്തിയത്.

ആസിഫയെ അടുത്തുള്ള കാടിന് സമീപത്തെത്തിച്ചതിന് ശേഷം ആദ്യം പിടികൂടി ആദ്യം ബലാത്സംഗം ചെയ്യുന്നത് സഞ്ജിറാമിന്റെ പ്രായപൂര്‍ത്തിയാകാത്ത മരുമകന്‍ ആയിരുന്നു. അതിന് ശേഷം ബോധം കെടുത്തി മൂന്ന് ദിവസം സൂക്ഷിച്ചത് ക്ഷേത്രത്തിലെ ദേവസ്ഥാനത്തും. അവിടെ വച്ച് സഞ്ജിറാമും കൂട്ടരും ചില പൂജകള്‍ നടത്തി. അതിന് ശേഷം ആസിഫയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി.

 

ബോധം വരാതിരിക്കാന്‍ ഇടക്കിടെ ഉറക്കഗുളികള്‍ വായിലേക്ക് തിരുകിക്കയറ്റിക്കൊണ്ടിരുന്നു. ഏറ്റവും ഒടുവില്‍ അതി ക്രൂരമയ മരണവും വിധിച്ചു അവള്‍ക്ക്. കൊല്ലുന്നതിന് മുമ്പ് പോലീസുകാരനായ ദിപക് ഖജൂരിയ അവളെ അവസാനമായി ഒരിക്കല്‍ കൂടി ബലാത്സംഗം ചെയ്തു. കഴുത്തൊടിച്ച് കൊല്ലാനാണ് ആദ്യം ശ്രമിച്ചത്. എന്നിട്ടും മരിച്ചില്ല എന്ന് കണ്ടപ്പോള്‍ ഷാളുകൊണ്ട് കഴുത്ത് മുറുക്കി. മരണം ഉറപ്പാക്കാന്‍ തലയില്‍ കരിങ്കല്ലുകൊണ്ട് രണ്ട് തവണ ഇടിച്ചു.

ആസിഫ എന്ന എട്ടുവയസ്സുകാരിയെ എന്തിനാണ് ബലാത്സംഗം ചെയ്ത് കൊന്നത് എന്നും എങ്ങനെയാണ് ആ കൊലപാതകം അവര്‍ നടത്തിയത് എന്നും അറിയാത്തവരായി ആരും ഉണ്ടാകില്ല. എന്നിട്ടും നിങ്ങളുടെ കണ്ണുകള്‍ നിറയുന്നില്ലെങ്കില്‍ സൂക്ഷിക്കുക, നിങ്ങളില്‍ മനുഷ്യന്റേതായ, ഏറ്റവും പ്രധാനപ്പെട്ട ചില വികാരങ്ങള്‍ നഷ്ടമായിക്കഴിഞ്ഞിരിക്കുന്നു. ആ കൊലപാതകത്തെ നിങ്ങള്‍ ന്യായീകരിക്കാന്‍ പോലും മുതിരുന്നുണ്ടോ... എങ്കില്‍ ഉറപ്പിച്ചോളൂ, നിങ്ങള്‍ മനുഷ്യന്‍ അല്ലാതായിക്കഴിഞ്ഞിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അസ്ഥികൂടം ഹാജരാക്കി വയോധികന്‍  (2 hours ago)

ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം:മദ്ധ്യപ്രദേശ് പൊലീസിന്റെ റിപ്പോര്‍ട്ട് തേടി  (2 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ എസിപിക്ക് മുന്നില്‍ ഹാജരായി  (2 hours ago)

വീടിനുള്ളില്‍ വെച്ച് കളിപ്പാട്ടം എടുക്കുന്നതിനിടെ നാല് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു  (2 hours ago)

കുട്ടികളുടെ ഫീസിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ചെയ്തുപോകുമെന്ന് സുരാജ്  (2 hours ago)

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരനെ തെരുവുനായ കടിച്ചു  (2 hours ago)

24കാരന് ഗര്‍ഭപാത്രം ഉണ്ടെന്ന് സ്‌കാനിങ്ങ് റിപ്പോര്‍ട്ട്  (2 hours ago)

ആയൂരില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ചു  (3 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ നാലുപേരെ തിരിച്ചറിഞ്ഞു  (3 hours ago)

സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം  (3 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അജ്ഞാതര്‍ വെടിവച്ചു  (3 hours ago)

തിരുവനന്തപുരത്ത് കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു  (3 hours ago)

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍  (3 hours ago)

Malayali Vartha Recommends