എസ് എ ടി ആശുപത്രിയിൽ നിന്നും ഗർഭിണിയെ കാണാതായി; ടവർ ലൊക്കേഷനിൽ യുവതി എറണാകുളം കടന്നു

തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ഗർഭിണിയെ കാണാതായതായി റിപ്പോർട്ടുകൾ. ആശുപത്രിയിൽ പരിശോധനയ്ക്കു കയറിയ കിളിമാനൂർ മടവൂർ സ്വദേശി ഷാംനയെയാണ് കാണാതായത്.
പ്രസവ ചികിത്സയ്ക്കായി രാവിലെ 11 മണിയോടെ ആശുപത്രിയിൽ കയറിയതായിരുന്നു ഷംന. ഇതിനു ശേഷം ലാബിലേക്ക് സ്കാനിംഗിനും മറ്റുമായി ഷംന പോയിരുന്നു. എന്നാൽ ഈ സമയം കൂട്ടിരുപ്പുകാരെല്ലാം തന്നെ പുറത്തായിരുന്നു. ഒന്നര മണിയായിട്ടും ഷംന പുറത്തു വരാത്തത്തിൽ സംശയം തോന്നിയ ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് ഷംന ആശുപത്രിയിൽ എവിടെയും ഇല്ലെന്നു ഇവർക്ക് മനസ്സിലായത്.
തുടർന്ന് വൻപ്രതിഷേധത്തിനു വഴിയൊരുക്കിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥരും സെക്യൂരിറ്റി ജീവനക്കാരും ഉൾപ്പടെ തിരച്ചിൽ നടത്തി. എന്നാൽ ഷംനയെ കണ്ടെത്താനായില്ല. എന്നാൽ വൈകിട്ട് 6.30 ഓടെ ഷംനയുടെ ഫോണിൽ നിന്നും ഒരു ഫോൺ കാൾ ഭർത്താവിന്റെ ഫോണിലേക്ക് വന്നിരുന്നു. ടവർ ലൊക്കേറ്റ് ചെയ്തുള്ള പരിശോധനനയിൽ ഇത് വന്നിരിക്കുന്നത് കോട്ടയം ടവർ ലൊക്കേഷനിൽ നിന്നാണെന്നു പോലീസിന് മനസ്സിലാക്കാൻ കഴിഞ്ഞു. എന്നാൽ ഇതിനു ശേഷം വീണ്ടും ഫോൺ ഓഫ് ആയിരുന്നു.
പിന്നീടുള്ള തുടർ അന്വേഷണത്തിൽ വൈകിട്ട് 7.30 ഓടെ മൊബൈൽ ടവർ ലൊക്കേഷൻ എറണാകുളം നോർത്തിലേക്ക് ആയിരുന്നു. അതിനാൽ തന്നെ പോലീസിന്റെ കണക്കുകൂട്ടൽ അനുസരിച്ച് കുട്ടി ഇപ്പോൾ എറണാകുളം കടന്നിരിക്കുന്നതായാണ് സൂചന.
https://www.facebook.com/Malayalivartha

























