സ്വന്തം മകൾ കത്തിയെരിയുന്നത് കണ്ടുനിൽക്കാനായിരുന്നു ഈ അച്ഛന്റെ വിധി; സഹായത്തിനായി പലരോടും കൈനീട്ടി... പക്ഷെ

സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് തൃശൂര്‍ ചെങ്ങാലൂരില്‍ കഴിഞ്ഞ ദിവസം നടന്നത്. പട്ടാപ്പകല്‍ ആള്‍ക്കൂട്ടത്തിനു നടുവില്‍ വെച്ച് യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊലപ്പെടുത്തി. ചെങ്ങാലൂര്‍ സ്വദേശി ജീതു (29) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭര്‍ത്താവ് വിരാജ് ഒളിവില്‍ പോയി.
നിന്നുകത്തുന്ന മകളെ കണ്ട് രക്ഷിക്കണമെന്ന് യാചിച്ചിട്ടും പഞ്ചായത്തംഗം അടക്കമുള്ള ആള്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് ജീതുവിന്റെ അച്ഛന്‍ ജനാര്‍ദ്ദനന്‍ പറഞ്ഞു. സ്വന്തം മകള്‍ കത്തിയെരിയുന്നത് കണ്ടു നില്‍ക്കാനായിരുന്നു ഈ അച്ഛന്റെ വിധി.
പൊള്ളലേറ്റ ജീതുവിനെ ഓട്ടോറിക്ഷയില്‍ കയറ്റാന്‍പോലും ആരും ശ്രമിച്ചില്ല. ജനാര്‍ദ്ദനന്‍ ഒറ്റയ്ക്കാണ് ജീതുവിനെ ആശുപത്രിയില്‍ എത്തിച്ചതും. 'പെട്രോള്‍ ഒഴിച്ചപ്പോള്‍ എന്റെ മോള്‍ ഓടി. ഞാന്‍ അപ്പോള്‍ കുറച്ചപ്പുറത്തു സംസാരിച്ചു നില്‍ക്കുകയായിരുന്നു. അയാള്‍ പിന്നാലെ ഓടി ലൈറ്റര്‍ കൊണ്ടു തീകൊളുത്തി. എന്‍റെ മോള് നിന്നുകത്തുകയായിരുന്നു. ആരും സഹായിച്ചില്ല. ആരോ ഒരാള്‍ കുറച്ചു വെള്ളം ഒഴിച്ചു'- ജനാര്‍ദ്ദനന്‍ പറയുന്നു.
https://www.facebook.com/Malayalivartha

























