അനേഷണത്തെ സഹായിക്കുന്ന ആധുനിക സാങ്കേതിക വിദ്യകളെ കുറിച്ച് ദീർഘവീക്ഷണം ; ജെയിംസ് ബോണ്ട് സിനിമകളിലെ അന്തരീക്ഷം നോവലിലൂടെ വരച്ചുകാട്ടിയ മഹാ പ്രതിഭ ; ഓർമയായത് മലയാളികളെ ഒരുകാലത്ത് ഹരം കൊള്ളിച്ച സാഹിത്യകാരൻ

മലയാളിയുടെ വായന അഭിരുചിയിൽ മാറ്റം പ്രതിഷ്ഠിച്ച സാഹിത്യകാരനാണ് കോട്ടയം പുഷ്പനാഥ്. ഡിബികുറുപ്പും നീലകണ്ഠൻ പരമാരയും വിരാജിച്ചിരുന്ന മലയാള അപസർപ്പക നോവൽ മേഖയിലേക്ക് ഒരു കൊടും കാറ്റായി എഴുപതുകളുടെ മധ്യത്തിലായിരുന്നുപുഷപനാഥിന്റെ കടന്നു വരവ് .
സാധാരണക്കാക്കാരനായ ഒരു ചരിത്ര അധ്യാപകനായിരുന്നു പുഷപരാജൻ പിള്ളയെന്ന കോട്ടയം പുഷ്പനാഥ്. അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറവിയെടുത്ത ഡിക്റ്ററ്റീവ് മാക്സിനും എലിസബത്തും കേരളത്തിലെ വായനക്കാരിൽ ഒരുകാലത്ത് തരംഗമുണ്ടാക്കിയിരുന്നു. മുപ്പതു വർഷങ്ങൾക്ക് മുമ്പ് പുഷ്പനാഥിന്റെ നോവലുകളിൽ അന്നത്തെ തലമുറ തലപൂഴ്ത്തിയിരുന്നു.
നൂറിലേറെ മാന്ത്രിക, ഡിറ്റക്ടീവ് നോവലുകൾ ഇദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറവിയെടുത്തിട്ടുണ്ട്. അതിൽ അമ്പതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത് എറണാകുളം നഗരത്തിൽ പ്രസ് ക്ലബ് റോഡിലെ സിഐസിസി ബുക്ക് ഹൌസാണ്.
അനേഷണത്തെ സഹായിക്കുന്ന ആധുനിക സാങ്കേതിക വിദ്യകളെ കുറിച്ച് അദ്ദേഹം എഴുതിയിരുന്നു. കമ്പ്യൂട്ടർ ഇല്ലാത്ത കാലത്ത് പുഷ്പനാഥ് കമ്പ്യൂട്ടർ ഗേൾ എന്ന നോവൽ എഴുതിയിട്ടുണ്ട്. ജെയിൻസ് ബോണ്ട് സിനിമകളിലെ അന്തരീക്ഷം അന്ന് അദ്ദേഹം തന്റെ അപസർപ്പക നോവലിൽ വരച്ചു കാട്ടുകയുണ്ടായി. അനേഷണത്തിന്റെ ഭാഗമായി ചായക്കപ്പിനടിയിൽ ടേപ്പ് റിക്കാർഡർ ഒളിപ്പിക്കുന്നത് നാൽപ്പതു വർഷങ്ങൾക്കു മുമ്പ് സങ്കൽപ്പിക്കാൻ കഴുയുമായിരുന്നില്ല. ഇപ്പോൾ ഒളിക്യാമറകളുടെ കാലമാണ്. അതുകൊണ്ടുതന്നെ അന്ന് അത്തരം സങ്കല്പങ്ങൾക്ക് പ്രാധാന്യമേറെയായിരുന്നു. പുഷ്പനാഥിന്റെ ഒറാങ് ഒട്ടാങ് എന്ന കഥാപാത്രവും ഹാഫ് എ കൊറോണ ചുരുട്ടിന്റെ പുകയും മലയാളികൾക്ക് അത്രപെട്ടെന്ന് മറക്കാനാകില്ല.
എന്നാൽ മലയാളികളെ ഒരുകാലത്ത് ഹരം കൊള്ളിച്ച സാഹിത്യകാരന് വേണ്ടത്ര അംഗീകാരം ലഭിച്ചിരുന്നില്ല അക്കാദമികളോ സർക്കാരോ കോട്ടയം പുഷ്പനാഥിനെ ആദരിച്ചെല്ലെന്നു മാത്രമല്ല അവഗണിക്കുകയാണ് ചെയ്തത്.
ലേഡീസ് ഹോസ്റ്റലിലെ മരണം ,ജരാസന്ധൻ ,റെഡ് റോബ് ,ത്രിപ്പിൽ എക്സ് ,പ്രോജക്ട് 90 ,ബെർമുഡ ട്രയാംഗിൾ ,ഡി ബോംബ് സീക്രട്ട് ,ദയാൽ 003 ,ഡ്രാക്കുള ഏഷ്യയിൽ ,ഡിക്റ്ററേവ് മാക്‌സിൻ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്ത കൃതികളാണ്.
https://www.facebook.com/Malayalivartha

























