ഇടുക്കി വണ്ടിപ്പെരിയാർ പാലം സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു; ചരക്ക് ഗതാഗതം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാലം നിർമ്മിച്ചത്

വ്യത്യസ്തമായ വാസ്തുവിദ്യയോടെ ബ്രിട്ടീഷുകാർ പണിത ഒരു നൂറ്റാണ്ട് പിന്നിട്ട ജില്ലയിലെ ഏറ്റവും പഴക്കമുള്ള വണ്ടിപ്പെരിയാർ പാലം ചരിത്രമായി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു .1903 ലാണ് ബ്രിട്ടീഷുകാർ വണ്ടിപെരിയാറ്റിൽ പാലം നിർമ്മിച്ചത്. ചരക്ക് ഗതാഗതം സുഗമമാക്കുന്നതിനു വേണ്ടിയാണ് പെരിയാർ നദിയുടെ ഇരുകരകളും കൂട്ടി ചേർത്ത് 96.20 മീറ്റർ നീളത്തിൽ പാലം നിർമ്മിച്ചത്. കരിങ്കൽകെട്ടുകൾ കൊണ്ട് പൂർണമായും ഉപയോഗിച്ച് സുർക്കി മിശ്രിതമാണ് പാലം നിർമ്മിക്കാൻ ഉപയോഗിച്ചത്.
എന്നാൽ വർഷങ്ങൾ പിന്നിട്ടപ്പോൾ പാലത്തിന്റെ അടിഭാഗത്തെകോൺക്രീറ്റ് ഭാഗം ഇളകിപ്പോയി.തന്മൂലം കമ്പികൾ തെളിഞ്ഞും നിൽക്കുകയാണ്.ചില കമ്പികൾ ഒടിഞ്ഞ് തൂങ്ങിയിട്ടുമുണ്ട്.തന്മൂലം പാലം വളരെയധികം അപകട ഭീഷണി നേരിടുന്നു.കൃത്യമായ അറ്റകുറ്റപ്പണി നടത്താത്തതാണ് ഈ പ്രശ്നങ്ങൾക്ക് കാരണം. എന്നാൽ സമാനമായ രീതിയിൽ തകർച്ച നേരിട്ട പീരുമേട് പഴയപാലം അടുത്തിടെ അറ്റകുറ്റപ്പണി നടത്തിയിരുന്നു.
ബ്രിട്ടീഷുകാരുടെ ലോക നിലവാരമുള്ള വാസ്തുവിദ്യകൾ കൂടി ചേർന്നപ്പോൾ പാലത്തിന് ഇരുവശങ്ങളിലുമായി നിർമിച്ച ഇരുമ്പു വേലികൾ യാത്രക്കാർക്കും വാഹനങ്ങൾക്കും സുരക്ഷിതത്വം നല്കുന്നെങ്കിലും ഇന്ന് ഇവ ഭാഗീകമായി തകർന്നിരിക്കുകയാണ്.പെരിയാറിന്റെ തീരങ്ങളിലും സമീപത്തുള്ള മലനിരകളിലും നിരവധി തേയില തോട്ടങ്ങൾ ഉള്ളതിനാൽ 97 മീറ്റർ നീളമുള്ള പാലത്തിന് വീതി കുറവായതിനാൽ രണ്ട് ദിശയിൽ നിന്നും വാഹനങ്ങൾക്ക് ഒരേ സമയം പാലത്തിലൂടെ കടന്നുപോകാൻ സാധിച്ചിരുന്നില്ല.
കാലക്രമേണ പെരിയാറിന്റെ തീരത്തിലെ ജനവാസം വർദ്ധിച്ചതും ചരക്കു നീക്കങ്ങൾക്കായ അന്യസംസ്ഥാനമായ തമിഴ്നാടിനെ ആശ്രയിക്കേണ്ടി വന്നതും പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കി. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പാലത്തിലൂടെ ടൺ കണക്കിന് ഭാരമുള്ള ലോറികളുടെയും നൂറുകണക്കിന് വാഹനങ്ങളുടെയും ഗതാഗതം സ്ഥിരം കാഴ്ച്ചയായി മാറി. വണ്ടിപ്പെരിയാർ മാർക്കറ്റ് പാലത്തിന്റെ സമീപത്തുള്ളതിനാലും പാലത്തിലൂടെ രണ്ട് വാഹനങ്ങൾക്ക് ഒരേ സമയം യാത്ര ചെയ്യുവാൻ കഴിയാത്തതും പെരിയാറ്റിൽ വൻ ഗതാഗതകുരുക്കുകൾ സൃഷ്ടിക്കുവാൻ തുടങ്ങി.
ഇത്തരം പ്രശ്നത്തിന് പരിഹാരമായി പെരിയാറ്റിൽ പുതിയ പാലം നിർമ്മിച്ചത്. എന്നാൽ ഒരു ദിശയിൽ കൂടി പഴയപാലം വഴിയാണ് വാഹനങ്ങൾ കടന്നുപ്പോകുന്നത്. ദേശീയ പാതയിൽ ബ്രിട്ടീഷുകാർ നിർമ്മിച്ച ഏറ്റവും പഴക്കം ചെന്ന പാലാമായതിനാൽ കൃത്യമായ അറ്റകുറ്റപ്പണി നടത്തി പാലം സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെയും, വ്യാപാരികളുടെയും ആവശ്യം.
https://www.facebook.com/Malayalivartha

























