സൈനിക കാന്റീനില്‍ നിന്ന് മദ്യം വാങ്ങി മറിച്ചുവില്‍ക്കുന്ന സേനാംഗങ്ങള്‍ക്കെതിരേ കര്‍ശന നടപടി ; പെൻഷൻ പോലും നൽകാത്ത വിധത്തിൽ പുറത്താക്കും
സൈനിക കാന്റീനില്‍ നിന്ന് മദ്യം വാങ്ങി മറിച്ചുവില്‍ക്കുന്ന സേനാംഗങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സൈനിക മേധാവി ബിപിന്‍ റാവത്ത്. സേനയിലെ സൗകര്യങ്ങൾ ദുരുപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയെ തുടർന്നാണ് മുന്നറിയിപ്പ്. മദ്യം വിൽക്കുന്നതുൾപ്പെടെ അഴിമതി തടയുന്നതിനായി 37 നിർദ്ദേശങ്ങൾ കരസേന മേധാവി സൈനികർക്ക് നൽകി.
വിരമിച്ച സൈനികരെ ഉപയോഗിച്ചുള്ള ദാസ്യപ്പണി വിലക്കികൊണ്ട് ബിപിന്‍ റാവത്ത് ഉത്തരവ് ഇറക്കി . അഴിമതി നടത്തുന്നത് ആരായാലും പദവിയും റാങ്കും നോക്കാതെ പുറത്താകും. പെൻഷൻ പോലും നൽകാത്ത വിധത്തിലായിരിക്കും പുറത്താക്കുക.
സേന ക്യാമ്പുകളിൽ നടക്കുന്ന ആഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയുമുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗിക തലത്തിൽ നേട്ടം ലക്ഷ്യമിട്ട് മേലുദ്യോഗസ്ഥനെ അനാവശ്യമായി സേവിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് കരസേന മേധാവി അറിയിച്ചു. അതേസമയം സൈനികരുടെ ആത്മാര്‍ഥമായ സേവനങ്ങള്‍ അഭിനന്ദിക്കപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha