Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

സൂക്ഷിച്ച് സംസാരിക്കണം ഇല്ലെങ്കില്‍ വിവരം അറിയും; നടിയും രാംപൂര്‍ മണ്ഡലം സ്ഥാനാര്‍ഥിയുമായ ജയപ്രദയ്‌ക്കെതിരെ സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്‍ നടത്തിയ വിവാദ 'അടിവസ്ത്ര' പരാമര്‍ശത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍

17 APRIL 2019 08:18 PM IST
മലയാളി വാര്‍ത്ത

More Stories...

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി

നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

കനത്ത മഴ വീണ്ടും നാശം വിതച്ചു..മേഘവിസ്ഫോടനത്തെ തുടർന്ന് ബസ് സ്റ്റാൻഡ് വെള്ളത്തിനടിയിലായി...സംസ്ഥാന തലസ്ഥാനമായ ഷിംലയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലും..

ജനജീവിതം ദുസ്സഹം...സോന്‍ ഖാഡിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ധരംപുര്‍ ബസ് സ്റ്റാന്‍ഡ് മുങ്ങി, 20 ലധികം ഹിമാചല്‍ ആര്‍.ടി.സി ബസുകളിലും വെള്ളം കയറി

നടിയും രാംപൂര്‍ മണ്ഡലം സ്ഥാനാര്‍ഥിയുമായ ജയപ്രദയ്‌ക്കെതിരെ സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്‍ നടത്തിയ വിവാദ 'അടിവസ്ത്ര' പരാമര്‍ശത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. സ്ത്രീകളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ അഭിപ്രായം പറയുന്നതിനു മുമ്പ് എന്താണ് പറയാന്‍ പോകുന്നതെന്നതിനെക്കുറിച്ച് ധാരണ വേണമെന്ന് അവര്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍എൈയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നിര്‍മല സീതാരാമന്‍ നിലപാട് വ്യക്തമാക്കിയത്.

ഒരു സ്ത്രീയെ ആക്രമിക്കുകയെന്നത് എല്ലായ്‌പ്പോഴും എളുപ്പമുള്ള കാര്യമാണ്. പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടായിരിക്കില്ല അത്. വളരെ വ്യക്തിപരമായ കാര്യങ്ങളാണ് പലപ്പോഴും സ്ത്രീകളെ ആക്രമിക്കുന്നതിന് ഉപയോഗിക്കുന്നത്. ഒന്നു ചിന്തിക്കുക പോലും ചെയ്യാതെയാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ നടത്തുന്നതെന്നും അവര്‍ പറഞ്ഞു. അതുകൊണ്ടു തന്നെ, സ്ത്രീകള്‍ക്ക് എതിരെ പരാമര്‍ശം നടത്തുമ്പോള്‍ ഒന്നുകൂടി ആലോചിക്കണം. അല്‍പനേരത്തേക്ക് എങ്കിലും എന്താണ് പറയാന്‍ പോകുന്നതെന്ന ചിന്തയെങ്കിലും വേണമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

ഒരു വര നമ്മള്‍ വരക്കേണ്ടിയിരിക്കുന്നു. പൊതുവേദികളില്‍ നല്ല പ്രസംഗങ്ങള്‍ നടത്താന്‍ നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയത്തില്‍ നമ്മള്‍ എന്താണ് പറയുന്നത് എന്നതിനെക്കുറിച്ച് നമുക്ക് ഒരു ബോധ്യമുണ്ടായിരിക്കണം. നമ്മുടെ അടുത്ത തലമുറയ്ക്ക് വേണ്ടി ആ പൈതൃകം നമ്മള്‍ കരുതിവെക്കണം. അത് നമ്മുടെ ഉത്തരവാദിത്തമാണെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

ഞായറാഴ്ചയായിരുന്നു നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ജയപ്രദയ്‌ക്കെതിരെ അസം ഖാന്‍ വിവാദപരാമര്‍ശം നടത്തിയത്. താനാണ് രാംപൂരില്‍ ജയപ്രദയെ കൊണ്ടുവന്നത്. അവരുടെ ശരീരത്തില്‍ ഒന്നു തൊടാന്‍ പോലും ഞാന്‍ ആരെയും അനുവദിച്ചിരുന്നില്ല. നിങ്ങള്‍ക്ക് അവരെ മനസിലാക്കാന്‍ 17 വര്‍ഷം വേണ്ടിവന്നു. എന്നാല്‍, 17 ദിവസം കൊണ്ടു അവരുടെ അടിവസ്ത്രത്തിന്റെ നിറം കാവിയാണെന്ന് ഞാന്‍ മനസിലാക്കി' - ഇതായിരുന്നു അസം ഖാന്‍ ജയപ്രദയ്‌ക്കെതിരെ നടത്തിയ വിവാദപരാമര്‍ശം. വിവാദപരാമര്‍ശത്തില്‍ അസം ഖാനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം, കേരളത്തില്‍ കേരളത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തില്ല. ഇതിനെതിരെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. പൊന്നാനിയില്‍ നടന്ന എല്‍ഡിഎഫ് യോഗത്തിനിടെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്‍ രമ്യയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. പൊന്നാനിയില്‍ പി.വി.അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതു മുതല്‍ നേതാക്കള്‍ പാണക്കാട് എത്തുകയാണ്. ആലത്തൂരിലെ സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയിരുന്നെന്നും ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് താന്‍ പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്റെ വിവാദപരാമര്‍ശം. വിജയരാഘവന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിനായിരുന്നു രമ്യ പരാതി നല്‍കിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (36 minutes ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (52 minutes ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (1 hour ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (1 hour ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (1 hour ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (2 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (2 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (2 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (4 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (4 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (5 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (5 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends