Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ശക്തമായ മഴ തുടരും.... ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യുന മർദ്ദമായി മാറാൻ സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്...


തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..


രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...


'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..


വരുന്ന 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത..ശബരിമലയിൽ കനത്ത മഴയ്ക്കും മിന്നലിനും സാധ്യത..നവംബർ 26 ന് ഒരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത..കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദമായി..

ഇത് മോദിയുടെ പുതിയ ഇന്ത്യ; 1985ന് ശേഷം ഒരു തോക്ക് പോലും വാങ്ങാന്‍ കഴിയാതിരുന്ന ഇന്ത്യ ഇന്ന് സ്വയം പര്യാപ്തതയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

27 APRIL 2019 02:58 PM IST
മലയാളി വാര്‍ത്ത

More Stories...

. അൽ ഫലാഹിന്റെ ഇന്ത്യൻ മുജാഹിദീൻ ബന്ധം ഭീകരാക്രമണത്തിന് 26 ലക്ഷം രൂപ സമാഹരിക്കാൻ സഹായിച്ചു ? ഭൂഗർഭ ഘടന നിർമ്മാണത്തിലിരിക്കുന്ന ഒരു മദ്രസ എന്നും സൂചന

രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...

'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..

നരബലിയുടെ നടുക്കുന്ന വാര്‍ത്ത..പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.. പെൺകുട്ടിയുടെ തലയും കാലുമടക്കമുള്ള ശരീര ഭാഗങ്ങളായിരുന്നു കണ്ടെത്തിയത്...

ഡല്‍ഹി സ്‌ഫോടനം; ഡോക്ടര്‍ ഉമര്‍ നബിക്ക് അല്‍ഖ്വയ്ദ ബന്ധമുണ്ടെന്ന് സൂചന; ലക്ഷ്യം വച്ചത് ഡല്‍ഹി ചുട്ട് ചാമ്പലാക്കാൻ

1985ന് ശേഷം ഒരു തോക്ക് പോലും വാങ്ങാന്‍ കഴിയാതിരുന്ന ഇന്ത്യ ഇന്ന് സ്വയം പര്യാപ്തതയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബോഫോഴ്സ് അഴിമതിക്ക് ശേഷം സൈന്യത്തിന് വേണ്ടി ഒരു തോക്ക് പോലും വാങ്ങാന്‍ രാജ്യത്തിന് കഴിഞ്ഞിട്ടില്ല എന്നാല്‍ ഇന്ന് ലോകോത്തര നിലവാരത്തിലുള്ള എ.കെ 47 തോക്കുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന്റെ പ്രതിരോധ രംഗത്തെ നിര്‍മാണം 80 ശതമാനം വര്‍ദ്ധിച്ചു. ഇതിന് പുറമെ ലോകോത്തര നിലവാരത്തിലുള്ള അത്യാധുനിക ഹെലികോ‌പ്‌ടറുകളും ആയുധങ്ങളും സൈന്യത്തിന് സ്വന്തമാക്കാന്‍ കഴിഞ്ഞെന്നും മോദി വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.

130 കോടി ജനങ്ങളുടെ സുരക്ഷ സംരക്ഷിക്കേണ്ടത് പ്രധാനമന്ത്രി എന്ന നിലയില്‍ എന്റെ ഉത്തരവാദിത്വമാണ്. മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രാജ്യത്തെ പ്രതിരോധ നിര്‍മാണം 80 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ പ്രതിരോധ രംഗത്ത് നടപ്പിലാക്കുന്ന സാങ്കേതിക വിദ്യ ഇന്ത്യയിലേക്കും കൊണ്ടുവരണമെന്നാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച ഹെലികോ‌പ്‌ടറാണ് ഇപ്പോള്‍ ഇന്ത്യ സ്വന്തമാക്കിയത്. 1985ലെ ബോഫോഴ്സ് സംഭവത്തിന് ശേഷം ഇതുവരെ രാജ്യത്ത് ആര്‍ട്ടിലറി ഗണ്ണുകള്‍ വാങ്ങിയിട്ടില്ല. ഇതാദ്യമായി എ.കെ 47 തോക്കുകള്‍ ഇന്ത്യയിലെ അമേത്തിയില്‍ നിര്‍മിക്കുന്നു. എന്നാല്‍ ഇന്ത്യയ്‌ക്ക് 10 ലക്ഷം എ.കെ 47 തോക്കുകള്‍ ആവശ്യമാണ്. ഇന്ത്യയില്‍ നിര്‍മിച്ച ശേഷം ബാക്കി വരുന്നവ വിദേശരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുമെന്നും മോദി വ്യക്തമാക്കി.

മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് തരത്തിലുള്ള ആര്‍ട്ടിലറി ഗണ്ണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുമെന്നും മോദി പറഞ്ഞു. പാകിസ്ഥാനിലെ ഏത് ലക്ഷ്യത്തെയും തകര്‍ക്കാന്‍ കഴിയുന്ന രീതിയിലാണ് ഇവയിലൊന്നിന്റെ നിര്‍മാണം. തന്റെ സര്‍ക്കാരിന് കീഴില്‍ നടത്തിയ ആന്റി സാറ്റലൈറ്റ് മിസൈല്‍ പരീക്ഷണം വന്‍ വിജയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവരെ ബഹിരാകാശത്തെ സുരക്ഷയെ സംബന്ധിച്ച്‌ ആരും ബോധവാന്‍മാര്‍ അല്ലായിരുന്നുവെന്നും മോദി പറഞ്ഞു.


നോട്ട് നിരോധനം രാജ്യത്ത് തൊഴിലില്ലായ്മക്ക് കാരണമായെന്ന ആരോപണവും പ്രധാനമന്ത്രി നിഷേധിച്ചിരുന്നു. നോട്ട് നിരോധനം എന്ന വലിയ തീരുമാനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ന്യായങ്ങള്‍ അന്വേഷിക്കുകയാണ് ചിലരെന്നും ആജ് തക് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ മോദി വ്യക്തമാക്കി. നോട്ട് നിരോധനം മൂലം തൊഴിലവസരങ്ങള്‍ കുറഞ്ഞു എന്ന് ആക്ഷേപിക്കുന്നവര്‍ മതിയായ കണക്കുകള്‍ ഇല്ലാതെയാണ് അത് പറയുന്നത്. തിരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാനല്ല നോട്ട് നിരോധനം നടപ്പിലാക്കിയത്.

ഉത്തര്‍പ്രദേശിലെ ഞങ്ങളുടെ എതിരാളികള്‍ നോട്ട് നിരോധനത്തിനെതിരെ സംസാരിച്ചപ്പോള്‍ അവരുടെ മുഖത്ത് അടിച്ചാണ് ജനങ്ങള്‍ പ്രതികരിച്ചത്. ഇപ്പോള്‍ അവര്‍ അതിനെ കുറിച്ച് സംസാരിക്കുന്നുപോലും ഇല്ല. പക്ഷെ അവര്‍ ഇപ്പോഴും കരഞ്ഞുകൊണ്ടിരിക്കുകയാണ്. കാരണം അവര്‍ക്ക് പലതും നഷ്ടപ്പെട്ടു.

നോട്ട് നിരോധനം രാജ്യത്തെ കള്ളപ്പണത്തിന്റെ ഒഴിക്കിനെ തടഞ്ഞു. പൗരന്മാര്‍ക്ക് അതേക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റി. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കന്മാരുടെയും സങ്കേതങ്ങളില്‍ നിന്ന് കോടിക്കണക്കിന് കള്ളപ്പണമാണ് പിടിച്ചെടുത്തത്. 50000 കോടിയിലധികം രൂപയുടെ ബിനാമി സ്വത്തുകള്‍ പിടിച്ചെടുക്കപ്പെട്ടു. മൂന്ന് ലക്ഷത്തിലധികം ഷെല്‍ കമ്പനികള്‍ അടച്ചുപൂട്ടി. കള്ളപ്പണം ഇല്ലാതായതോടെ നാം സത്യസന്ധമായി വ്യാപാരങ്ങള്‍ നടത്താന്‍തുടങ്ങി. നികുതി വരുമാനം കൂടിയെന്നും മോദി കൂട്ടിച്ചേര്‍ത്തു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവസരം നൽകണമെന്ന് കോടതി  (11 minutes ago)

മകളുടെ മുന്നിൽ വച്ച് അതിക്രൂര കൊലപാതകം....  (26 minutes ago)

തീര്‍ഥാടകരുടെ എണ്ണം ആറര ലക്ഷം ...  (35 minutes ago)

കർണാടകയില്‍ മലയാളി വിദ്യാർത്ഥികൾ ട്രെയിൻ തട്ടി  (1 hour ago)

ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത...  (1 hour ago)

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നാളെ 3 മണി വരെ  (11 hours ago)

എസ്.ഐടി ഹൈക്കോടതിയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ  (12 hours ago)

ഭീഷണിപ്പെടുത്തുന്നുവെന്ന് വി ഡി സതീശൻ  (12 hours ago)

കാഞ്ചീപുരത്ത് കത്തിക്കയറി വിജയ്  (12 hours ago)

Al-Falah അൽ ഫലാഹ് "അടച്ചുപൂട്ടില്ല  (12 hours ago)

RAIN ALERT രണ്ട് ചക്രവാതച്ചുഴികളും കറങ്ങുന്നു  (12 hours ago)

Gurugram നരബലിയുടെ നടുക്കുന്ന വാര്‍ത്ത പിന്നെയും  (12 hours ago)

KOCHI പോലീസ് പറയുന്നത് ഇങ്ങനെ..  (12 hours ago)

പോറ്റി ആദ്യം കൊടുത്ത മൊഴിയിൽ കടകംപ്പള്ളിയുടെയും വാസവൻറെയും പേര് ഉണ്ടായിരുന്നു;കേരള ഹൈക്കോടതിയെ പ്രത്യേക അന്വേഷണ സംഘം കബളിപ്പിക്കുന്നു; ആരോപണവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ  (13 hours ago)

തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിർദ്ദേശപത്രികളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 933 സ്ഥാനാർത്ഥികൾ, ജില്ലാ പഞ്ചായത്തില്‍ 253 പേർ  (13 hours ago)

Malayali Vartha Recommends