രാജ്യത്തിനുവേണ്ടി ജീവൻ കളഞ്ഞ ധീര യോദ്ധാക്കൾക്കും കാർഗിൽ പോരാളികൾക്കും മലയാളിവാർത്തയുടെ ബിഗ് സല്യൂട്ട്

പഞ്ചാബിലെ സങ്ക്രൂര്‍ ജില്ലയിലെ ഭവാനിഗറിലെ ട്രാഫിക് നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥനാണ് സത്പാല്‍ സിംഗ് ..സാധാരണ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് വ്യത്യസ്തമായി മറ്റുചിലതുകൂടി കാണാം പഞ്ചാബ് പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ സത്പാലിന്‍റെ യൂണിഫോമില്‍. രാജ്യം ഒരിക്കൽ നൽകിയ വീരചക്ര ബഹുമതി ..
അദ്ദേഹത്തിന്‍റെ ഷര്‍ട്ടില്‍ നാല് വരികളിലായി മെഡലുകള്‍ പിടിപ്പിച്ചിട്ടുണ്ട്. അതില്‍ ഒന്ന് പകുതി നീലയും പകുതി ഓറഞ്ചും നിറത്തിലാണ്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് സൈനിക ഉദ്യോഗസ്ഥനായിരുന്ന സത്പാലിനെ രാജ്യം വീരചക്ര ബഹുമതി നല്‍കി ആദരിച്ചിരുന്നു.
1999 ല്‍ കാര്‍ഗില്‍ യുദ്ധത്തിന്‍റെ ഭാഗമായി പാക്കിസ്ഥാനുമായി ടൈഗര്‍ ഹില്ലില്‍ നടത്തിയ ഏറ്റുമുട്ടലില്‍ പാക്കിസ്ഥാന്‍ ആര്‍മിയുടെ ക്യാപ്റ്റന്‍ കര്‍നാല്‍ ഷേര്‍ ഖാന്‍ ഉള്‍പ്പെടെ നാലുപേരെ സത്പാല്‍ വധിച്ചു. ഇതിന് രാജ്യം അദ്ദേഹത്തിന് വീരചക്ര നല്‍കി ആദരിച്ചു. പാക്കിസ്ഥാന്‍ ഷേര്‍ഖാനെ പാക്കിസ്ഥാന്‍റെ പരമോന്നത ബഹുമതിയായ നിഷാന്‍ ഇ ഹൈദര്‍ നല്‍കിയും ആദരിച്ചിരുന്നു.
ഇപ്പോഴും ഇരുപത് വര്‍ഷം മുമ്പത്തെ ഓര്‍മ്മകളിലേക്ക് പോകുമ്പോള്‍ അഭിമാനംകൊണ്ട് സത്പാലിന്‍റെ കണ്ണുകള്‍ തിളങ്ങും. '' 1999 ജൂലൈ അഞ്ചിന് ഞങ്ങള്‍ ഏറ്റുമുട്ടലിന് തയ്യാറായി ടൈഗര്‍ കുന്നുകളില്‍ സ്ഥാനം പിടിച്ചിരുന്നു. അവിടെ അതിശൈത്യമായിരുന്നു ആ സമയത്ത്. കൂടുതല്‍ വസ്ത്രങ്ങള്‍ കരുതാമായിരുന്നിട്ടും ധരിച്ച വസ്ത്രം മാത്രമാണ് ഞങ്ങളുടെ പക്കലുണ്ടായിരുന്നത്. ആക്രമണം ഒന്നിനുപുറകെ ഒന്നായി വന്നുകൊണ്ടിരുന്നു. ഞങ്ങള്‍ ഓരോരുത്തരെയായി വീഴ്ത്തിക്കൊണ്ടുമിരുന്നു. പാക്കിസ്ഥാനെ നയിച്ചിരുന്നത് മികച്ച ഓഫീസര്‍മാരില്‍ ഒരാളായിരുന്നു'' - സത്പാല്‍ പറഞ്ഞു.
വെടിയുതിര്‍ക്കുമ്പോള്‍ സത്പാലിന് അറിയില്ലായിരുന്നു അത് പാക്കിസ്ഥാന്‍റെ ക്യാപ്റ്റന്‍ കര്‍ണാല്‍ ഷേര്‍ ഖാന്‍ ആയിരുന്നുവെന്ന്. 2009ലാണ് സത്പാല്‍ സൈന്യത്തില്‍ നിന്ന് വിരമിച്ചത്. സൈന്യത്തില്‍ നിന്ന് വിരമിച്ചതിനുശേഷം എക്സ് സര്‍വ്വീസ് മെന്‍ ക്വാട്ടയില്‍ ജോലിക്ക് അപേക്ഷിച്ച സത്പാല്‍ ട്രാഫിക് പൊലീസില്‍ എത്തുകയായിരുന്നുവെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
കാശ്മീരിൽ ഇന്ത്യയും പാകിസ്താനും തത്ത്വത്തിൽ അംഗീകരിച്ചിരിക്കുന്ന അതിർത്തിരേഖയായ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് പാകിസ്താനി പട്ടാളവും കാശ്മീർ തീവ്രവാദികളും നുഴഞ്ഞു കയറിയതാണ് കാർഗിൽ യുദ്ധത്തിനു കാരണമായത്.ഇരു രാജ്യങ്ങളും ആണവായുധങ്ങൾ വികസിപ്പിച്ച ശേഷമുണ്ടായ ആദ്യ യുദ്ധമായിരുന്നു ഇത്.കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ സ്മരണകള്‍ക്ക് ഇന്ന് രണ്ടുപതിറ്റാണ്ട് തികയുന്നു.
1999 മെയ് 2 നു പാക്കിസ്ഥാൻ നുഴഞ്ഞുകയറ്റത്തോടെ ആരംഭിച്ച സംഘർഷം യുദ്ധമായി മാറി . യുദ്ധത്തിൽ ഇന്ത്യക്ക് നഷ്ടമായത് 527 യോദ്ധാക്കളെയായിരുന്നു.
72 ദിവസം നിന്ദയുദ്ധം അവസാനിച്ചപ്പോൾ പാക് സൈന്യം നുഴഞ്ഞു കയറിയ പ്രദേശങ്ങളൊക്കെയും ഇന്ത്യ തിരിച്ചു പിടിച്ചിരുന്നു. ജൂലൈ 14 നു പാകിസ്ഥാനുമേൽ ഇന്ത്യ വ്യായാമം നേടിയതായി അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയ് പ്രഖ്യാപിച്ചു. യുദ്ധം അവസാനിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നത് ജൂലൈ 26 നു ആയിരുന്നു. ആ യുദ്ധവിജയത്തിനു ഇന്ന് ഇരുപതാണ്ട്.
https://www.facebook.com/Malayalivartha























