Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംവരണത്തില്‍ തൊട്ടുള്ള കളിവേണ്ടെന്ന് ആര്‍എസ്എസിനോട് കേന്ദ്രമന്ത്രി രാംദാസ് അതാവാലെ; അനുവദിക്കപ്പെട്ടിരിക്കുന്ന സംവരണത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച വേണമെന്ന ആവശ്യം അനാവശ്യമാണെന്നും കേന്ദ്രമന്ത്രി

20 AUGUST 2019 06:32 PM IST
മലയാളി വാര്‍ത്ത

ആര്‍എസ്എസിന് മുന്നറിയിപ്പുമായി കേന്ദ്ര മന്ത്രി രാംദാസ് അതാവാലെ. സംവരണത്തില്‍ തൊട്ടുള്ള കളിവേണ്ടെന്ന് ആര്‍എസ്എസിനോട് കേന്ദ്രമന്ത്രി രാംദാസ് അതാവാലെ പറഞ്ഞു. അനുവദിക്കപ്പെട്ടിരിക്കുന്ന സംവരണത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ആവശ്യമാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. സംവരണവിഷയത്തില്‍ ചര്‍ച്ച ആവശ്യമാണെന്ന് താന്‍ വിചാരിക്കുന്നില്ലെന്നും രാംദാസ് അതാവാലെ പറഞ്ഞു. പിന്നോക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തിലും ജോലിയിലും സംവരണം ഒരു മാറ്റവുമില്ലാതെ നിലനില്‍ക്കണം. ഇപ്പോള്‍ മറ്റ് സമുദായങ്ങളും സംവരണത്തിന് അര്‍ഹത നേടിയിട്ടുണ്ടെന്നും അതിനാല്‍ ഇക്കാര്യത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യം അനാവശ്യമാണെന്നും കേന്ദ്രമന്ത്രി കൂട്ടി ചേർത്തു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതാവായ രാംദാസ് അതാവാലെ രണ്ടാം നരേന്ദ്ര മോഡി സര്‍ക്കാരില്‍ സാമൂഹിക നീതി വകുപ്പിന്റെ ചുമതലയാണ് വഹിക്കുന്നത്. മോഡി സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം സംവരണം റദ്ദാക്കല്‍ ആയിരിക്കുമെന്നയ സൂചനയായിരുന്നു ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ സംസാരത്തിൽ നിന്നും കഴിഞ്ഞ ദിവസം മനസിലാക്കാൻ കഴിഞ്ഞത്.

സംവരണത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ സൗഹാര്‍ദപൂര്‍ണമായ സംവാദം നടക്കണമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ആര്‍എസ്എസിനു കീഴിലുള്ള ശിക്ഷാ സംസ്‌കൃതി ഉത്താന്‍ ന്യാസ് ചേർത്ത പരിപാടിയിലായിരുന്നു ഈ കാര്യം പറഞ്ഞത്. വിദ്യാഭ്യാസത്തിലും ജോലിയിലും പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഭരണഘടനാപ്രകാരം വ്യവസ്ഥ ചെയ്തിരിക്കുന്ന സംവരണം റദ്ദാക്കണമെന്നത് ആര്‍എസ്എസ് വര്‍ഷങ്ങളായി ഉയർത്തുന്ന ആവശ്യങ്ങളിലൊന്നാണ്. എന്നാൽ ഈ ആവശ്യത്തെ നിരക്കാരിക്കുകയാണ് കേന്ദ്ര മന്ത്രി ചെയ്തത്. മോഡി സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം സംവരണം റദ്ദാക്കലെന്ന സൂചനയുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതാണ് രംഗത്ത് വന്നിരുന്നു. റിസര്‍വേഷനെ അനുകൂലിച്ച് സംസാരിക്കുന്നവര്‍ അതിനെതിരെ സംസാരിക്കുന്നവരുടെ താല്‍പര്യം കൂടി കണക്കിലെടുക്കണമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു. അതു പോലെ സംവരണത്തെ എതിര്‍ക്കുന്നവര്‍ അനുകൂലിക്കുന്നവരുടെ വികാരം കൂടി മാനിക്കണം. സംവരണത്തെ കുറിച്ച് ചര്‍ച്ച തുടങ്ങിയപ്പോഴൊക്കെ ശക്തമായ പ്രതികരണങ്ങളാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ആര്‍എസ്എസും ബിജെപിയും പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരും വ്യത്യസ്തമാണെന്നും ഒന്നു ചെയ്യുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം മറ്റൊന്നില്‍ അടിച്ചേല്‍പിക്കാന്‍ പാടില്ലെന്നും മോഹന്‍ ഭാഗവത് വിശദമാക്കിയിരുന്നു . വിദ്യാഭ്യാസത്തിലും ജോലിയിലും പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഭരണഘടനാപ്രകാരം വ്യവസ്ഥ ചെയ്തിരിക്കുന്ന സംവരണം റദ്ദാക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ആര്‍എസ്എസ് ഉന്നയിച്ചുവരുകയാണ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതുമെല്ലാം ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണെന്ന ആക്ഷേപം നില നിൽക്കവെയാണ് ഇത്തരത്തിലുള്ള സൂചനകളുമായി ആർ എസ്സ് എസ്സ് വന്നിരിക്കുന്നത്. എന്നാൽ കേന്ദ്ര മന്ത്രി ഈ വാദത്തെ തള്ളിയിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (4 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (11 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (19 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (33 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (48 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

Malayali Vartha Recommends