അറ്റ്ലാന്റിക് സമുദ്രത്തിലൂടെ അമേരിക്കന്‍ തീരത്തെത്തുന്ന ഏറ്റവും ശക്തിയേറിയ രണ്ടാമത്തെ ചുഴലിക്കാറ്റാണ് ഡോറിയന്‍...സാവധാനത്തില്‍ നീങ്ങുന്ന ചുഴലിക്കാറ്റ് കൂടുതല്‍ ശക്തായാര്‍ജിച്ച് രണ്ട് ദിവസത്തിനകം അമേരിക്കന്‍ തീരം തൊടുമെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്
ശനിയാഴ്ച ബഹാമസില്‍ വന്‍ നാശം വിതച്ച ഡോറിയന്‍ ചുഴലിക്കാറ്റ് യുഎസിലെ ഫ്ലോറിഡ, കാരലൈന തീരങ്ങളിലേക്ക് നീങ്ങുന്നു...ഡോറിയന്‍ ചുഴലിക്കൊടുങ്കാറ്റില്‍ കഴിഞ്ഞ ദിവസം ബഹാമസില്‍ വന്‍ നാശനഷ്ടം ഉണ്ടായിരുന്നു. ഫ്ലോറിഡയുടെ കിഴക്കന്‍ തീരത്തിലൂടെ 155 മൈല്‍ വേഗതയില്‍ വീശിയടിച്ചെക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്
ബഹാമസിലെ അബാക്കോയിലാണ് ചുഴലിക്കൊടുങ്കാറ്റ് ആദ്യം പ്രവേശിച്ചത്. അറ്റ്ലാന്റിക് സമുദ്രത്തിലൂടെ അമേരിക്കന്‍ തീരത്തെത്തുന്ന ഏറ്റവും ശക്തിയേറിയ രണ്ടാമത്തെ ചുഴലിക്കാറ്റാണ് ഡോറിയന്‍. അമേരിക്കയെ വിറപ്പിക്കാന്‍ എത്തുന്ന ഡോറിയന്‍ ചുഴലിക്കാറ്റ് അറ്റ്ലാന്‍റിക് സമുദ്രത്തിലൂടെ ബഹാമസില്‍ പ്രവേശിച്ചത് ഞായറാഴ്ച വൈകുന്നേരമാണ്
സാവധാനത്തില്‍ നീങ്ങുന്ന ചുഴലിക്കാറ്റ് കൂടുതല്‍ ശക്തായാര്‍ജിച്ച് രണ്ട് ദിവസത്തിനകം അമേരിക്കന്‍ തീരം തൊടുമെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ബഹ്മാസിൽ പലയിടങ്ങളിലും പ്രളയ സമാന സാഹചര്യമാണ് ഡോറിയൻ സൃഷ്ടിച്ചത്. മരങ്ങൾ കടപുഴകുകയും വീടുകളുടെയും കെട്ടിടങ്ങളുടെയും മേൽക്കൂരയടക്കം നിലംപതിക്കുകയും ചെയ്തു .
കാറ്റഗറി അഞ്ച് വിഭാഗത്തില്‍പ്പെടുന്ന കാറ്റ് വീശുന്നത് മണിക്കൂറില്‍ 295 മുതല്‍ 354 കിലോമീറ്റര്‍വരെ വേഗത്തിലാണ്. സാവധാനത്തില്‍ നീങ്ങുന്ന ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിയാര്‍ജിച്ച് രണ്ട് ദിവസത്തിനകം അമേരിക്കന്‍ തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.
ഫ്ളോറിഡയിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി അനുസരിക്കണമെന്നും പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു. കൊടുങ്കാറ്റ് പരിഗണിച്ച് പോളണ്ടിലേക്കുള്ള യാത്ര ട്രംപ് മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്. . ഫ്ളോറിഡ മുതല്‍ നോര്‍ത്ത് കരോലിന വരെയുള്ള പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി. കാറ്റിനൊപ്പം ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ വെള്ളപ്പൊക്ക മുന്നറിയിപ്പും ഫെഡറല്‍ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്. മുന്നൊരുക്കങ്ങളുടെ ഭാഗമായി ഫ്ളോറിഡയില്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു
ഡോറിയന്‍ ഇപ്പോള്‍ പോയിക്കൊണ്ടിരിക്കുന്ന അതേ പാതയിലൂടെ 2016-ൽ സഞ്ചരിച്ച കാറ്റഗറി 5 മാത്യു ചുഴലിക്കാറ്റ് ഫ്ലോറിഡ, ജോര്‍ജിയ, ദക്ഷിണ, ഉത്തര കരോലിന എന്നീ തീരപ്രദേശങ്ങളിൽ 47 പേരുടെ മരണത്തിനും കോടിക്കണക്കിന് ഡോളര്‍ നാശനഷ്ടങ്ങള്‍ക്കും കാരണമായിരുന്നു. അതുകൊണ്ട് തന്നെ ഡോറിയന്‍ അതിലും ശക്തിയുള്ള ചുഴലിക്കാറ്റായി മാറിയേക്കാനു സാധ്യത തള്ളിക്കളയാനാവില്ല . ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞു തുടങ്ങിയിട്ടുണ്ട്.
ahttps://www.facebook.com/Malayalivartha