ഹിരോഷിമയിലും നാഗസാക്കിയിലും എഴുപതു വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഇന്നത്തെ തലമുറയും അതിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്നു. ഇതൊക്കെ ആലോചിച്ചിട്ട് തന്നെയാണോ പാക്കിസ്ഥാൻ പ്രധാനമന്ത്രി മുതൽ റെയിൽവെ മന്ത്രി വരെ ആറ്റം ബോംബ് പ്രയോഗിക്കുമെന്ന് ഭീഷണി മുഴക്കുന്നത്? ഇനിയൊരു യുദ്ധം താങ്ങാനുള്ള കെൽപ്പ് ഈ ഭൂമുഖത്തിനുണ്ടോ എന്ന കാര്യമാണ് നാം ചിന്തിക്കേണ്ടത് ...
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാകിസ്ഥാൻ ഇന്ത്യക്കെതിരെ പരസ്യമായ യുദ്ധഭീഷണി മുഴക്കുന്നു.. തന്നെ നിയമിച്ചിട്ടുള്ളതു തന്നെ ഇന്ത്യയുമായി യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്നതിന് വേണ്ടിയാണ് എന്നാണു പാക് മന്ത്രി ഷേഖ് റഷീദ് അഹമ്മദ് പറയുന്നത് .
കഴിഞ്ഞ അഞ്ചിന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ പാകിസ്താൻ ഇന്ത്യൻ നീക്കത്തെ അന്താരാഷ്ട്ര തലത്തിലെത്തിക്കാനുള്ള നീക്കങ്ങൾ നടത്തിയിരുന്നു ..പക്ഷെ പാകിസ്ഥാന് നിരാശയായിരുന്നു ഫലം. ഉദ്ദേശിച്ച ഫലം കിട്ടിയില്ലെന്നു മാത്രമല്ല ചൈന ഒഴിച്ച് ബാക്കി രാജ്യങ്ങളെല്ലാം പാകിസ്താനെ കൈവിട്ട സ്ഥിതിയാണ് ഇപ്പോൾ...
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന ഇന്ത്യൻ നിലപാടിനെ അക്ഷരാർത്ഥത്തിൽ അംഗീകരിക്കുകയായിരുന്നു അമേരിക്കയും ബ്രിട്ടണും ഫ്രാൻസും ഉൾപ്പെടെയുള്ള ലോക രാഷ്ട്രങ്ങൾ.
ഇതോടെയാണ് പാകിസ്ഥൻ പ്രകോപനപരമായ പ്രസ്താവനകൾ ഇറക്കുന്നത് ..ഇതിന്റെ അവസാനം എന്താകുമെന്ന് പോലും പാകിസ്ഥാൻ ചിന്തിക്കുന്നില്ല. പാക്ക് പ്രധാനമന്ത്രി മുതൽ റെയിൽവെ മന്ത്രി വരെ പാക്കിസ്ഥാന്റെ കൈവശമുള്ള ആറ്റം ബോംബുകളെ കുറിച്ചാണ് ഓരോ ദിവസവും പ്രസ്താവകൾ ഇറക്കുന്നത് .
125 മുതൽ 250 എണ്ണം വരെ അണ്വായുധങ്ങൾ കയ്യിലുണ്ടെന്നും ഏതു നിമിഷവും ആക്രമണത്തിനു സജ്ജമാണെന്നും പാക്ക് റെയില്‍വെ മന്ത്രി റഷീദ് അഹമ്മദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് ഇന്ത്യക്കുള്ള മുന്നറിയിപ്പ് ആണെന്നാണ് റഷീദ് അഹമ്മദ് പറഞ്ഞത്
നിലവില്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനും അണ്വായുധങ്ങള്‍ കൈവശമുണ്ട്..പാകിസ്ഥാൻ അണ്വായുധം പ്രയോഗിക്കുമെന്നുറപ്പായാൽ തീർച്ചയായും ഇന്ത്യയും ആ വഴി തന്നെ പിന്തുടർന്നേക്കാം ..പിന്നെ ഉണ്ടാവുക ഹിരോഷിമയാലും നാഗസാക്കിയിലും ഉണ്ടായതിനേക്കാൾ ഭീകരമായ അവസ്ഥ ആയിരിക്കും ..ലോകം മുഴുവൻ ഇതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടാകും .
ഹിരോഷിമയില്‍ നാശം വിതച്ചവയ്ക്ക് സമാനമായ നൂറോളം ന്യൂക്ലിയര്‍ ആയുധങ്ങള്‍ ആണ് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും കൈവശമുള്ളതെന്നു ന്യൂക്ലിയർ ഡാർക്നസ് വെബ്സൈറ്റ് പറയുന്നു. ഇതു മുഴുവന്‍ ഉപയോഗിക്കപ്പെട്ടാല്‍ അഞ്ചു മില്ല്യന്‍ ടണ്‍ കാര്‍ബണായിരിക്കും പുറത്തു വരിക. ഇതു ഭൂമിയുടെ സ്ട്രാറ്റോസ്ഫിയറിലെത്തി ലോകം മുഴുവന്‍ വ്യാപിക്കും. ഭൂമിയിലെത്തുന്ന സൂര്യപ്രകാശത്തെ തടയും. ഭൂമിയുടെ താപനില താഴും.
.മധ്യഅക്ഷാംശ മേഖലകളില്‍ ഓസോണ്‍ പാളിയുടെ 25-40 ശതമാനം വരെ നശിക്കും. എന്നാല്‍ ഉയര്‍ന്ന അക്ഷാംശ മേഖലകളില്‍ ഇതിന്റെ തോത് 50-70 ശതമാനമായിരിക്കും. അള്‍ട്രാവയലറ്റ് രശ്മികള്‍ നിര്‍ബാധം ഭൂമിയിലേക്ക് ഒഴുകിയെത്താന്‍ ഇതു കാരണമാകും. മഴയുടെ അളവില്‍ വലിയ കുറവ് സംഭവിക്കും. വിളകളും കൃഷിയും നശിക്കും. ക്ഷാമം വീണ്ടും ഭൂമിയെ വിഴുങ്ങും. അന്ന് ഭൂമിയിൽ മനുഷ്യൻ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ തലമുറകള്‍ ഭക്ഷണമില്ലാതെ നരകിക്കും
ന്യൂക്ലിയര്‍ ബോംബ് പൊട്ടിത്തെറിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദവും പ്രകാശവും ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതുപോലെ നിസ്സാരമായി കരുതേണ്ട ഒന്നല്ല... ആദ്യം കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവും അതിനെത്തുടര്‍ന്ന് തൊട്ടതെല്ലാം കരിച്ചുകളയുന്ന തീഗോളവും കിലോമീറ്ററുകള്‍ക്കപ്പുറം വരെ ചെന്നെത്തി കണ്ടതെല്ലാം വിഴുങ്ങുന്ന നരകാഗ്‌നിയായിമാറും.... ഭൂമിക്കടിയിലെ പാറകളും അവശിഷ്ടങ്ങളും വരെ കത്തിചാമ്പലാകാൻ കരുത്തുള്ള ചൂടിൽ പാറകളെല്ലാം പൊട്ടിത്തെറിക്കും..മനുഷ്യനിർമിതമായ ഒന്നും ഭൂലോകത്ത് കാണില്ല.. എല്ലാം ഒറ്റ പൊട്ടിത്തെറിയിൽ അവസാനിക്കും
യുഎസ് സൈന്യം ഹിരോഷിമയ്ക്കു മേല്‍ പ്രയോഗിച്ച ലിറ്റില്‍ ബോയ്, ഫാറ്റ് മാന്‍ തുടങ്ങിയ ബോംബുകള്‍ നശിപ്പിച്ചത് 120,000 ആളുകളെയായിരുന്നു. എന്നാൽ ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം അണ്വായുധങ്ങള്‍ പ്രയോഗിച്ചാല്‍ ഏകദേശം 1.5 കോടിയിലധികം ജനങ്ങൾക്ക് ജീവഹാനി സംഭവിക്കും
പിന്നീടും കൂണിന്റെ ആകൃതിയില്‍ വളര്‍ന്നുയരുന്ന തീഗോളത്തില്‍ നിന്നും പുറത്തേക്ക് വരുന്ന റേഡിയോ ആക്ടീവ് വികിരണങ്ങള്‍ വര്‍ഷങ്ങളോളം ഭൂമിയില്‍ നശിക്കാതെ നില്‍ക്കും. ഇവ പിന്നീട് ഭൂമിയിൽ ജീവൻ അവശേഷിക്കുമെങ്കിൽ കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകും. അസഹ്യമായ കാലാവസ്ഥ അത്രയും പ്രദേശത്തെ മരുഭൂമിയാക്കി മാറ്റും
ഹിരോഷിമയിലും നാഗസാക്കിയിലും എഴുപതു വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഇന്നത്തെ തലമുറയും അതിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്നു. ഇതൊക്കെ ആലോചിച്ചിട്ട് തന്നെയാണോ പാക്കിസ്ഥാൻ പ്രധാനമന്ത്രി മുതൽ റെയിൽവെ മന്ത്രി വരെ ആറ്റം ബോംബ് പ്രയോഗിക്കുമെന്ന് ഭീഷണി മുഴക്കുന്നത്? ഇനിയൊരു യുദ്ധം താങ്ങാനുള്ള കെൽപ്പ് ഈ ഭൂമുഖത്തിനുണ്ടോ എന്ന കാര്യമാണ് നാം ചിന്തിക്കേണ്ടത് ...
https://www.facebook.com/Malayalivartha