ഇന്ത്യൻ സേനയുടെ അഭിമാനമായി 29000 കശ്മീരി യുവാക്കൾ സൈന്യത്തിൽ ചേർന്നു... പിറന്ന നാടിനായി ജീവൻ നൽകാനും തയ്യാറാണെന്ന് പറഞ്ഞാണ് കശ്മീരിൽ നിന്നും യുവാക്കൾ സൈന്യത്തിലേയ്ക്ക് എത്തിയത്
ഇന്ത്യൻ സേനയുടെ അഭിമാനമായി 29000 കശ്മീരി യുവാക്കൾ സൈന്യത്തിൽ ചേർന്നു... പിറന്ന നാടിനായി ജീവൻ നൽകാനും തയ്യാറാണെന്ന് പറഞ്ഞാണ് കശ്മീരിൽ നിന്നും യുവാക്കൾ സൈന്യത്തിലേയ്ക്ക് എത്തിയത്..ഭീകരരുടെയും വാക്കുകളെയും ഭീഷണികളെയും തള്ളി പിറന്ന നാടിനായി ജീവൻ നൽകാനും തയ്യാറായി ഇവർ എത്തുമ്പോൾ അത് തെളിയിക്കുന്നത് ഇന്ത്യയുടെ ഐക്യത്തെയും അഭിമാനത്തെയുമാണ്
ഭീകരവാദം വളരെയേറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന കശ്മീരിലെ ദോഡ , കിഷ് വാർ , റംബാൻ എന്നീ ഭാഗങ്ങളിൽ നിന്നായി 29000 ത്തോളം യുവാക്കളാണ് ഇന്ത്യൻ സൈന്യത്തിൽ ചേരാനായി മുന്നോട്ട് വന്നിരിക്കുന്നത് . കഴിഞ്ഞ 10 ദിവസമായി ഇവിടെ നടക്കുന്ന ആർമി റിക്രൂട്ട്മെന്റിലാണ് സേനയിലെ വിവിധ ഭാഗങ്ങളിലായി നിരവധി കശ്മീരി യുവാക്കൾ ചുമതലയേറ്റിരിക്കുന്നത് .
കശ്മീരിലെ റിയാസി ജില്ലയിലാണ് രാജ്യത്തിനു തന്നെ അഭിമാനകരമായ സൈനിക റിക്രൂട്ട് മെന്റ് നടക്കുന്നത്.കരസേന പരിശീലന ക്യാമ്പും ഇവിടെ പ്രവർത്തിക്കുന്നുണ്ട് .ഇത്രയധികം യുവാക്കൾ ഒരുമിച്ച് സൈന്യത്തിൽ ചേരാൻ സന്നദ്ധത പ്രകടിപ്പിക്കുന്നത് ജമ്മു കശ്മീരിലെ സാഹചര്യം മെച്ചപ്പെടുന്നതിന്റെയും മുഖം മാറുന്നതിന്റെയും സൂചനയാണ് . ഒപ്പം പാകിസ്ഥാൻ നടത്തുന്ന ഭീകരവാദ ക്യാമ്പുകളിലേക്കല്ല മറിച്ച് ഇന്ത്യൻ സൈന്യത്തിലേക്കാണ് തങ്ങൾ ചുവട് വയ്ക്കുന്നതെന്ന സന്ദേശവും ഇത് നൽകുന്നു
ഭാരത മണ്ണിൽ ആക്രമണങ്ങൾ നടത്താൻ തെരുവിലിറങ്ങണമെന്ന പാകിസ്ഥാന്റെ അഭിപ്രായം പുച്ഛിച്ച് തള്ളിയിരിക്കുകയാണ് കശ്മീരിലെ യുവാക്കൾ.. ഇന്ത്യയ്ക്കായി പോരാടാൻ സ്വന്തം മക്കൾ തയ്യാറായത് അഭിമാനകരമാണെന്ന് മാതാപിതാക്കളും പറഞ്ഞു
ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചട്ടക്കൂടായാണ് പാകിസ്ഥാന്‍ ആര്‍ട്ടിക്കിള്‍ 370 ഉപയോഗിച്ചിരുന്നത്.ജനങ്ങളുടെ മൗലികാവകാശങ്ങള്‍ ഇല്ലാതാക്കുന്നതായിരുന്നു ആർട്ടിക്കിൾ 370. ഇത് റദ്ദാക്കിയതിലൂടെ അവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയായിരുന്നു മോഡി സർക്കാർ ചെയ്തത് ..ഇത് കശ്മീരിലെ യുവാക്കൾ മനസ്സിലാക്കി എന്നതിന്റെ തെളിവാണ് ഇത്രയേറെ യുവാക്കൾ ഇന്ത്യൻ സൈന്യത്തിൽ ചേരാൻ എത്തിയത്
കാശ്മീരിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ആർമി റിക്രൂട്മെന്റ് റാലിയിലാണ് ഇത്രയും യുവാക്കൾ സൈന്യത്തിൽ ചേരാൻ സന്നദ്ധരായി എത്തിയത്.ജമ്മു കാശ്‌മീരിനായി പ്രത്യേക സേന രൂപീകരിക്കുമെന്നും കാശ്മീരി യുവാക്കൾക്ക് സേനയിൽ കൂടുതൽ പ്രാതിനിധ്യം ഉണ്ടാകുമെന്നും മോദി വാഗ്ദാനം ചെയ്തിരുന്നു
അതിനിടെ ഗവർണർ സത്യപാൽ മാലിക് കാശ്മീരിനായി വമ്പൻ തൊഴിലവസരങ്ങളാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. കാശ്മീരി യുവാക്കൾക്കായി 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഗവർണർ അറിയിച്ചു. അടുത്ത രണ്ടോ മൂന്നോ മാസം കൊണ്ട് ഈ തസ്തികകളിലേക്കെല്ലാം നിയമനം പൂർത്തിയാക്കും. ഇത് കാശ്മീരിൽ നടക്കുന്ന ഏറ്റവും വലിയ റിക്രൂട്ട്മെന്റ് ആകും– അടുത്ത ആറു മാസത്തിനുള്ളിൽ കാശ്മീരിൽ 50 പുതിയ കോളേജുകൾ തുറക്കും. ഇതുകൂടാതെ പെൺകുട്ടികൾക്കായി പ്രത്യേക കോളേജുകൾക്ക് അനുമതി നൽകമെന്നും അദ്ദേഹം പറഞ്ഞു
നേരത്തേ കാശ്മീരിലേക്കു നിക്ഷേപങ്ങൾ ഒന്നും വന്നിരുന്നില്ല, തൊഴിലില്ലായ്മ കൂടുതലുമായിരുന്നു. എന്നാൽ ഇന്ന് ഈ സ്ഥിതി മാറിവരികയാണ്. കാശ്മീരിനെ സാധാരണ ഇന്ത്യൻ സംസ്ഥാനങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് സർക്കാർ ലക്ഷ്യമാക്കുന്നത്
https://www.facebook.com/Malayalivartha