അപ്പാഷെ ഹെലികോപ്ടറുകൾക്ക് പിന്നാലെ ഇന്ത്യ സ്വന്തമാക്കുന്നത് റഫാല്‍ യുദ്ധവിമാനങ്ങളും ... പാക് ഭീകരാക്രമണങ്ങളെ നേരിടാൻ ഇന്ത്യൻ വ്യോമസേനയുടെ ആവനാഴി കൂടുതൽ സജ്ജമാകുന്നു... ഏതു ഭീഷണിയും നേരിടാനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യ.. ലോക രാജ്യങ്ങളുടെ പിന്തുണ കൂടി ഉള്ളതിനാൽ ഇന്ത്യക്കത് കൂടുതൽ എളുപ്പമാകും
പാക് ഭീകരാക്രമണങ്ങളെ നേരിടാൻ ഇന്ത്യൻ വ്യോമസേനയുടെ ആവനാഴി കൂടുതൽ സജ്ജമാകുന്നു... ഏതു ഭീഷണിയും നേരിടാനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യ.. ലോക രാജ്യങ്ങളുടെ പിന്തുണ കൂടി ഉള്ളതിനാൽ ഇന്ത്യക്കത് കൂടുതൽ എളുപ്പമാകും
ബോയിങ് കമ്പനിയുടെ എട്ട് പുതുപുത്തൻ അപ്പാഷെ അസോൾട്ട് ചോപ്പറുകളാണ് ഇന്ന് വ്യോമസേനയുടെ ഭാഗമായത്. പത്താൻ കോട്ട് വ്യോമസേനാസ്ഥാനത്ത് നടന്ന ചടങ്ങുകളിൽ എയർ ചീഫ് മാർഷൽ ബി എസ് ധനോവ പങ്കെടുത്തു. ഇനി നിരീക്ഷണ സംവിധാനം അപ്പാഷെയുടെ നിയന്ത്രണത്തിലാകും.
ഇരുട്ടിലും വെളിച്ചത്തിലും ഒരുപോലെ പ്രവർത്തിക്കാനുതകും വിധത്തിലുള്ള ലേസർ, ഇൻഫ്രാറെഡ് സംവിധാനങ്ങൾ അപ്പാഷെയിലുണ്ട്. എന്നുമാത്രമല്ല, ആകാശത്തുനിന്നും ഭൂമി ലക്ഷ്യമാക്കി കുതിച്ചുപായാൻ കരുത്തുള്ള 'ഹെൽഫയർ' മിസൈലുകളും, 70mm റോക്കറ്റുകളും ഒക്കെ ഘടിപ്പിക്കാനും തൊടുത്തുവിടാനും കഴിയുന്നതാണ് ഈ ചോപ്പറുകൾ . അതിനു പുറമെ ഓട്ടോമാറ്റിക് പീരങ്കികളും ഇതിൽ സജ്ജമാക്കാൻ സാധിക്കും.
50 കിലോമീറ്റർ പരിധിയിലുള്ള ലക്ഷ്യങ്ങൾ നിരീക്ഷിക്കാനും ആക്രമിക്കാനും അപ്പാഷെയ്ക്ക് സാധിക്കും. രാത്രിക്കാഴ്ച, അത്യാധുനിക സെൻസർ എന്നിവ സജ്ജമാക്കിയ കോപ്റ്ററിൽ രണ്ടു പേർക്കിരിക്ക് ഇരിക്കാനാകും. പൈലറ്റിനു മുന്നിലിരിക്കുന്ന സഹ പൈലറ്റിനായിരിക്കും ആക്രമണത്തിന്റെ ചുമതല. വെടിയുണ്ടകൾ ചെറുക്കാൻ കെൽപുള്ള കവചമാണു കോപ്റ്ററിന്റേത്.
ആകെ 22 എണ്ണത്തിനാണ് സൈന്യം ഓർഡർ കൊടുത്തിരുന്നത്. അതിൽ എട്ടെണ്ണം ആണ് ഇപ്പോൾ എത്തിയിട്ടുള്ളത് ..
ഇന്ത്യ കാലങ്ങളായി 'അസോൾട്ട് ഓപ്പറേഷനു'കൾക്ക് ഉപയോഗിച്ചുകൊണ്ടിരുന്നത് റഷ്യൻ നിർമിത Mi-35 ചോപ്പറുകളാണ്..ഇനി ഈ ഇരട്ടപ്പൈലറ്റ് അപ്പാഷെകൾ വരുന്നതോടെ കളി മാറുമെന്നുതന്നെയാണ് വ്യോമസേനയിൽ ഓഫീസർമാർ പ്രതീക്ഷിക്കുന്നത്.
ശത്രുസങ്കേതങ്ങളോട് അധികം അടുക്കാതെ തന്നെ അവയുടെ ചിത്രങ്ങൾ എടുക്കാനും, എടുത്ത ചിത്രങ്ങൾ ബേസിലേക്ക് അയക്കാനും ഒക്കെയുള്ള കഴിവുണ്ട് ഈ കോപ്റ്ററുകൾക്ക്. ഉപഗ്രഹചിത്രങ്ങൾ സ്വീകരിക്കാനുള്ള സംവിധാനങ്ങളും ചോപ്പറിൽ സജ്ജമാക്കിയിട്ടുണ്ട്. ഇങ്ങനെ ആയുധനിയന്ത്രണത്തിൽ റിമോട്ട് നെറ്റ്വർക്കിങ് സംവിധാനങ്ങൾ ചോപ്പറിലുള്ളത് ഭാവിയിലെ പോരാട്ടങ്ങളിൽ ഏറെ സാദ്ധ്യതകൾ തുറക്കുമെന്ന പ്രതീക്ഷയുമുണ്ട്.
ഇതിനു പുറമേയാണ് വ്യോമസേനയ്ക്ക് കൂടുതല്‍ കരുത്തേകാന്‍ റഫാല്‍ യുദ്ധവിമാനം ഇന്ത്യ വാങ്ങുന്നത് പ്രതിരോധമന്ത്രി രാജ്നാഥ് സിങും വ്യോമസേന മേധാവി ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവയും ഫ്രാന്‍സിലെത്തി ആദ്യ റഫാല്‍ യുദ്ധവിമാനം ഏറ്റുവാങ്ങും. സെപ്റ്റംബര്‍ 20ന് ഇവര്‍ ഇതിനായി ഫ്രാന്‍സിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഫ്രാന്‍സിലെ ദസ്സോ ഏവിയേഷന്‍ നിര്‍മ്മിച്ച ആദ്യ യുദ്ധ വിമാനമാണ് ഇന്ത്യയുടെ പ്രതിനിധികള്‍ ഏറ്റുവാങ്ങുന്നത്. ദസ്സോ ഏവിയേഷന്‍ 36 റഫാല്‍ ജറ്റ് വിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് നിര്‍മ്മിച്ചു നല്‍കുന്നത്.
അടുത്ത വര്‍ഷം മേയ് മാസത്തോടെ ആദ്യ ഘടത്തിലുള്ള വിമാനങ്ങള്‍ ഇന്ത്യയിലെത്തി തുടങ്ങും. നിലവില്‍ ഫ്രഞ്ച് വ്യോമസേന ഉപയോഗിക്കുന്നതിനേക്കാള്‍ ആധുനിക സജ്ജീകരണങ്ങളുള്ള റഫാല്‍ വിമാനങ്ങളാണ് ഇന്ത്യയ്ക്കായി നിര്‍മ്മിച്ചു നല്‍കുന്നത്.
അഫ്ഗാനിസ്ഥാനിലും സിറിയയിലും ആക്രമണ ശേഷി തെളിയിച്ചിട്ടുള്ള പോര്‍വിമാനമാണ് റഫാല്‍....വായുവില്‍ നിന്നും വായുവിലേക്കും വായുവില്‍ നിന്നും കരയിലേക്കും ആക്രമണത്തിന് ഉതകുന്ന ഈ യുദ്ധ വിമാനങ്ങൾക്ക് എയർ ടു എയർ, എയർ ടു ഗ്രൗണ്ട്, എയർ ടു സർഫെഴ്സ് ശേഷിയും ഉണ്ട്
2015ലാണ് ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് 36 റഫാല്‍ പോര്‍ വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പുവച്ചത്. 36 വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നും 7.87 ബില്യണ്‍ യൂറോ (59000 കോടി രൂപ)യുടേതാണ് കരാര്‍. 150 കി മി അധികം സഞ്ചാര ശേഷിയുള്ള ഈ വിമാനങ്ങൾ ഇന്ത്യൻ സൈന്യത്തിന് മുതൽക്കൂട്ടാകും.
https://www.facebook.com/Malayalivartha