ഇന്ത്യ ജമ്മുകശ്മീരിനെ അതിക്രമിച്ച് പിടിച്ചിരിക്കുന്നുവെന്ന് മലേഷ്യയും തുർക്കിയും ; അതിക്രമിച്ചത് പാകിസ്ഥാനെന്ന മറുപടിയുമായി വിദേശ കാര്യ വക്താവ് രവീഷ്‌കുമാർ

കശ്മീര്‍ വിഷയത്തില്‍ വസ്തുത വിരുദ്ധമായ പ്രസ്താവനകള്‍ നടത്തിയ മലേഷ്യയ്ക്കും തുര്‍ക്കിക്കും ചുട്ട മറുപടിയുമായി ഇന്ത്യ. ഇരു രാജ്യങ്ങളുടെയും പരാമർശങ്ങളോട് ഭാരതം വിയോജിപ്പ് അറിയിചിരിക്കുകയാണ്. ഈ രണ്ട് രാജ്യങ്ങളും, കശ്മീർ വിഷയത്തിൽ, പാകിസ്ഥാന്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ പറഞ്ഞ വാദങ്ങളെ അതുപോലെ തന്നെ വിഴുങ്ങുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് എന്നാണ് ഇന്ത്യ നൽകിയ മറുപടി. വിദേശ കാര്യ വക്താവ് രവീഷ്‌കുമാറാണ് ഈ കാര്യം വ്യക്തമാക്കിയത്. തുര്‍ക്കി പ്രസിഡന്റ് റാസെപ്പ് തായിപ്പ് എര്‍ഡോഗനും , മലേഷ്യന്‍ പ്രസിഡന്റ് മഹാതീര്‍ മുഹമ്മദും പാകിസ്ഥാനെ പിന്‍തുണച്ച് സംസാരിച്ചിരുന്നു.‘ഐക്യരാഷ്യസഭ മുന്നോട്ട് വച്ച ജമ്മുകശ്മീര്‍ സമാധാന ഉടമ്പടി നിലനില്‍ക്കവെ ഭാരതം ജമ്മുകശ്മീരിനെ അതിക്രമിച്ച് പിടിച്ചിരിക്കുകയാണെന്ന വാദം ഇവർ ഉയർത്തിയിരുന്നു. ഇന്ത്യ പല കാരണങ്ങൾ പറയുമായിരിക്കാം. പക്ഷേ ഇന്ത്യ തെറ്റായ കാര്യമാണെന്ന് ഇവർ പറഞ്ഞിരുന്നു. മഹാതീര്‍ മുഹമ്മദ് ഐക്യരാഷ്ട്രസഭയില്‍ ഈ കാര്യം സൂചിപ്പിച്ചിരുന്നു.
എന്നാൽ മലേഷ്യയുടെ ഔദ്യോഗിക നിലപാടിനെ തള്ളിക്കൊണ്ടാണ് രവീഷ് മറുപടി പറഞ്ഞത്. ഭാരത ലയനത്തില്‍ മറ്റെല്ലാ രാജഭരണ പ്രദേശങ്ങളും ഒപ്പു വെച്ച അതേ കരാറു തന്നെയാണ് ജമ്മുകശ്മീരും ചെയ്തത്. എന്നാൽ പാകിസ്ഥാൻ അനധികൃതമായി ജമ്മുകശ്മീര്‍ മേഖല കയ്യടക്കി വച്ചിരിക്കുകയായിരുന്നു. ഭാരതവുമായുള്ള സൗഹൃദബന്ധത്തിന്റെ ആഴം മനസ്സിലാക്കാതെ ഇത്തരം വിഷയങ്ങളില്‍ വാസ്തവവിരുദ്ധങ്ങളായ പ്രസ്താവനകള്‍ നടത്തിയത് ശരിയായില്ല എന്നും രവീഷ് പ്രതികരിച്ചു.മാത്രമല്ല തുര്‍ക്കിയുടെ എര്‍ഡോഗന്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു . 80 ലക്ഷം കശ്മീരികളെ സമ്മര്‍ദ്ദത്തിലാക്കിയ നടപടിയാണ് ഭാരതം സ്വീകരിച്ചത്. ഇത് ഐക്യരാഷ്ട്രസഭയുടെ നയങ്ങള്‍ക്ക് തികച്ചും എതിരാണെന്നും എര്‍ഡോഗന്‍ ചൂണ്ടിക്കാട്ടി. കശ്മീരില്‍ ഇടപെടുന്നതിന് മുന്‍പായി ഇന്ത്യപാകിസ്ഥാനുമായി ചർച്ച ചെയ്യേണ്ടിയിരുന്നുവെന്നും സഭയില്‍ തുര്‍ക്കി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ‘വിഷയങ്ങള്‍ പഠിക്കാതെ സംസാരിക്കരുതെന്നും കശ്മീര്‍ വിഷയത്തിലെ യഥാര്‍ത്ഥ വസ്തുത ആരും ശ്രദ്ധിച്ചിട്ടില്ലെന്നും ’ തുര്‍ക്കിക്കുള്ള മറുപടിയായി രവീഷ് പറയുകയുണ്ടായി.
കഴിഞ്ഞ ദിവസം കശ്മീര്‍ വിഷയത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി പൊട്ടി തെറിച്ചിരുന്നു. കശ്മീര്‍ വിഷയത്തില്‍ ഏത് രാജ്യമാണ് പിന്തുണ നല്‍കിയതെന്നും യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പാകിസ്ഥാന്റെ നിലപാടിനെ പിന്തുണച്ചു എന്ന് പ്രധാനമന്ത്രി സൂചിപ്പിച്ച 58 രാജ്യങ്ങള്‍ ഏതൊക്കെയെന്നും ഉയർന്ന ചോദ്യങ്ങളാണ് ഖുറേഷി ദേഷ്യപ്പെട്ടത്. ഒരു വിദേശകാര്യ മന്ത്രി എന്ന നിലയില്‍ അത് വ്യക്തമാക്കാന്‍ താങ്കള്‍ തയ്യാറാകണമെന്നും മന്ത്രിയോട് ആവശ്യ പ്പെടുന്നുണ്ട്. എന്നാല്‍ പട്ടിക വ്യക്തമാക്കാന്‍ തയ്യാറാകാതെ ഖുറേഷി ദേഷ്യപ്പെട്ടിരുന്നു. കശ്മീർ വിഷയത്തിൽ ഒട്ടു മിക്ക ലോക രാജ്യങ്ങളും ഇന്ത്യയുടെ നിലപാടിനെ അംഗീകരിക്കുകയാണ് ചെയ്തത്. എന്നാൽ പാകിസ്‌താനെ ഈ കാര്യത്തിൽ പിന്തുണയ്ക്കുന്ന തരത്തിൽ ഉള്ള പ്രതികരണമാണ് തുർക്കിയും മലേഷ്യയും നടത്തിയിരിക്കുന്നത്. എന്നാൽ അതിന് തക്ക മറുപടി ഇന്ത്യ നൽകിയിരിക്കുന്നു.
https://www.facebook.com/Malayalivartha


























