ഐ.എസ്.ആര്.ഒയിലെ മലയാളി ശാസ്ത്രജ്ഞന് താല്പര്യം സ്വവര്‍ഗരതി... ഇഷ്ടപ്പെട്ട യുവാവുമായി സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നതിന് യുവാവിനെ ദിവസവും ഫ്‌ളാറ്റിലേക്ക് വിളിച്ച് വരുത്തും!! പണം മോഹിച്ച് ശാസ്ത്രജ്ഞ ആഗ്രഹങ്ങൾക്ക് വഴങ്ങി കൊടുത്ത യുവാവ് കാശ് കിട്ടയത്തായതോടെ പ്രശ്നമുണ്ടാക്കാൻ തുടങ്ങി... തുടർന്നുണ്ടായ തർക്കത്തിനിടെ അരങ്ങേറിയത് ക്രൂരമായ കൊലപാതകം... ഐ.എസ്.ആര്.ഒയിലെ തൃശ്ശൂർ ശാസ്ത്രജ്ഞനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിലായതോടെ പുറത്ത് വരുന്നത്...

ഐ.എസ്.ആർ.ഒ.യുടെ ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിങ് സെന്ററിലെ (എൻ.ആർ.എസ്.സി.) ശാസ്ത്രജഞൻ എസ്. സുരേഷിന്റെ മരണം സ്വവർഗരതിക്കുശേഷം പണത്തെച്ചൊല്ലിയുള്ള തർക്കാം കൊലപാതകത്തിൽ കലാശിച്ചതാണെന്ന് പോലീസ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട്, സമീപത്തെ ഒരു സ്വകാര്യ ലബോറട്ടറിയിലെ ടെക്നീഷ്യൻ ജെ. ശ്രീനിവാസിനെ (39) അറസ്റ്റുചെയ്തു. സ്വവര്‍ഗരതിക്ക് ശേഷമുണ്ടായ പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ലാബില്‍ രക്തപരിശോധനയ്ക്കെത്തിയപ്പോഴാണ് പ്രതി ശ്രീനിവാസിനെ സുരേഷ് പരിചയപ്പെടുന്നത്. പിന്നീട് ഇയാള്‍ സുരേഷിന്റെ ഫ്ലാറ്റിലേക്ക് സ്ഥിരമായെത്തി.
സ്വവഗരതിയില്‍ ഏര്‍പ്പെടുന്നതിന് പ്രതിഫലമായി പണം പ്രതീക്ഷിച്ചിരുന്ന പ്രതിക്ക്, അത് കിട്ടാതെ വന്നതോടെയാണ് കൊല ചെയ്യാന്‍ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു. പണം വാങ്ങുന്നതിനായി ശ്രീനിവാസന്‍ ഈ മാസം ഒന്നാം തീയതി ഫ്ലാറ്റില്‍ എത്തി. എന്നാല്‍ പണം നല്‍കാന്‍ സുരേഷ് വിസമ്മതിച്ചു. തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കത്തിനിടെ ശ്രീനിവാസന്‍ സുരേഷിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സുരേഷ് കുമാറിന്റെ സ്വര്‍ണ മോതിരവും ഫ്ലാറ്റില്‍ നിന്ന് മോഷ്ടിച്ച പതിനായിരം രൂപയും, മൊബൈല്‍ ഫോണും ശ്രീനിവാസന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തു. കൊലയ്ക്ക് ശേഷം ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയതാണ് പ്രതിയെ പെട്ടെന്ന് പിടികൂടാന്‍ സഹായിച്ചതെന്ന് പൊലീസ് പറയുന്നു. ഫ്ലാറ്റില്‍ നിന്ന് പ്രതിയുടെ മുടിയും രക്തസാമ്ബിളുകളും ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ഹൈദരാബാദിലെ ഫ്ളാറ്റില്‍ തനിച്ച് താമസിച്ച് വരികയായിരുന്ന സുരേഷ് ഒക്ടോബര്‍ രണ്ടിന് ഒാഫീസില്‍ എത്തിയിരുന്നില്ല. ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരണമില്ലായിരുന്നു. ഇതേതുടര്‍ന്ന് വിവരം ചെന്നൈയില്‍ ബാങ്ക് ഉദ്യോഗസ്ഥയായ സുരേഷിന്റെ ഭാര്യ ഇന്ദിരയെ അറിയിച്ചു. അവര്‍ ഉടന്‍ ഹൈദരാബാദില്‍ എത്തി പൊലീസില്‍ പരാതി നല്കി. പിന്നീട് ഫ്ളാറ്റില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
https://www.facebook.com/Malayalivartha


























