സൈന്യം തുനിഞ്ഞിറങ്ങി; ജമ്മു കാശ്മീരിൽ ഭീകരാക്രമണം; ആക്രമണത്തിൽ പത്തു പേർക്ക് പരിക്കേറ്റു

രാജ്യത്തെ നടുക്കി വീണ്ടും ജമ്മു കാശ്മീരിൽ ഭീകരാക്രമണം. ആക്രമണത്തിൽ പത്തു പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ അനന്ത്നാഗിലാണ് സംഭവമുണ്ടായത്. ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ ഓഫീസിനു നേരെയായിരുന്നു ആക്രമണമുണ്ടായത്. സംഭവത്തേത്തുടർന്ന് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഭീകരര്‍ക്കായി അന്വേഷണം ആരംഭിച്ചെന്ന് ജമ്മുകശ്മീര്‍ പോലീസ് ട്വിറ്ററില്‍ കുറിച്ചു.
അതിര്‍ത്തിയിൽ സ്ഥിതി ചെയ്യുന്ന സൈനിക കേന്ദ്രങ്ങളില്‍ ഭീകരാക്രമണ സാധ്യത നേരെത്തെ തന്നെ തന്നെ സ്ഥിതീകരിച്ചിരുന്നു. അതിനാൽ തന്നെ സുരക്ഷ ക്രമീകരണങ്ങൾ കര്‍ശനമാക്കിയിരിക്കുകയാണ്. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടന 'ജയ്‌ഷെ മുഹമ്മദ്' സൈനിക താവളങ്ങളില്‍ ചാവേറാക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നുവെന്ന മുന്നറിയിപ്പ് തള്ളി കളയാതെ സുരക്ഷാ നടപടികൾ ശക്തമാക്കിയിരിക്കുകയാണ്. ജമ്മു-കശ്മീരിലേയും പഞ്ചാബിലേയും സൈനിക കേന്ദ്രങ്ങളിലാണ് അതീവ ജാഗ്രതയോടെയുള്ള ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്. അവന്തിപുര്‍, ഹിന്‍ഡന്‍ ,അമൃത്സര്‍, പത്താന്‍കോട്ട്, ശ്രീനഗര്‍ എന്നീ സ്ഥലങ്ങളിലുള്ള വ്യോമസേനാ താവളങ്ങളാണ് സുരക്ഷ ക്രമീകരണങ്ങൾ ബലപ്പെടുത്തിയത്. പത്തോളം പേരുള്ള ചാവേര്‍ സംഘം ഈ സ്ഥലങ്ങള്‍ ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച മുന്നറിയിപ്പ്.
പാകിസ്താനിലെ ബാലാകോട്ടില്‍ ഇന്ത്യ തകര്‍ത്തെറിഞ്ഞ ഭീകരക്യാമ്ബ് വീണ്ടും സജീവമായിട്ടുണ്ടെന്ന് കരസേനാ മേധാവി ബിപിന്‍ റാവത് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ ചാവേറാക്രമണമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിവരം കിട്ടിയിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ വ്യോമസേനാ താവളങ്ങളില്‍ പരിശോധനകൾ നടത്തി. ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ തീവ്രവാദികളുടെ വന്‍ സംഘത്തെ ജയ്‌ശെ മുഹമ്മദ് ഒരുക്കി നില്‍ത്തിയിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന വിവരം. കശ്മീരും പഞ്ചാബുമാണ് ഇവരുടെ ലക്ഷ്യം. പാകിസ്താന്റെ നിയന്ത്രണത്തിലുള്ള കശ്മീരില്‍ പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍ ജയ്‌ശെ മുഹമ്മദ് തുടങ്ങാന്‍ ശ്രമിക്കുന്നുണ്ട്. അതേസമയം, കശ്മീരില്‍ ആക്രമണം നടത്താന്‍ പാകിസ്താന്‍ സൈന്യം അഫ്ഗാനില്‍ നിന്നുള്ള യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുണ്ട് എന്ന വിവരങ്ങളും അറിയാൻ സാധിച്ചിട്ടുണ്ട്.
ഈ വിവരങ്ങൾ കൂടാതെ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ പാകിസ്താന്‍ പുതിയ സൈനിക നീക്കം നടത്തുന്നുവെന്ന വിവരങ്ങളും വന്നിരുന്നു. 2000ത്തിലധികം പാകിസ്താന്‍ സൈനികര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നീങ്ങുന്നതായി അറിഞ്ഞു. പാകിസ്താന്റെ നിയന്ത്രണത്തിലുള്ള കശ്മീരിലെ നിയന്ത്രണ രേഖയിൽ ഇവരെ വിന്യസിക്കാനും പാകിസ്ഥാൻ നീക്കം നടത്തുന്നുണ്ടായിരുന്നു. അതെ സമയം പാക് സൈനിക നീക്കം സംബന്ധിച്ച് വിവരം ലഭിച്ച ഇന്ത്യന്‍ സൈന്യം കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നു. ഇതിന് പിന്നാലെയാണ് ചാവേറാക്രമണ ഭീഷണി ഉണ്ടായത്. അത് കൊണ്ട് തന്നെ സാഹചര്യങ്ങളെ മുഖവിലയ്‌ക്കെടുത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് അവർ.
ഒക്ടോബര്‍ ആദ്യ വാരത്തോടെ നിയന്ത്രണ രേഖ ലംഘിച്ച് പാക് ഭീകര സംഘടനയായ ജമാത്ത്-ഉള്‍-അല്‍-ഹദിസ് ചിലരെ കടത്തി വിടുമെന്ന വിവരം നേരത്തെ അറിയാൻ സാധിച്ചിരുന്നു . ഇതിനായി 3000-4000 പ്രാദേശിക യുവാക്കളെ പരിശീലിപ്പിക്കുന്നുണ്ടായിരുന്നു.ഇന്ത്യയെ പ്രതിരോധത്തിലാക്കി കൊണ്ടുള്ള ഒരു നീക്കമാണ് അവർ പദ്ധതിയിട്ടത് . പാകിസ്ഥാനില്‍ നിന്നും നിയന്ത്രണ രേഖ ലംഘിക്കാനെത്തുന്ന ആ വ്യക്തികകളെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചാല്‍ മനുഷ്യാവകാശ ലംഘനം ആകും. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചാല്‍ മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടി ഇന്ത്യയെ പ്രതിസ്ഥാനത്ത് കൊണ്ട് വരാനുള്ള ഗൂഡമായ ലക്ഷ്യം പാകിസ്ഥാൻ നടത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























