Widgets Magazine
18
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടശ്ശേരി ദാമോദരൻ സതീശൻ എന്ന ഞാൻ..!" രാഹുലിന്റെ ലൈവ് നെഞ്ചേറ്റി അണികൾ! പദവികളില്ലെങ്കിലും സ്റ്റേഡിയം ഇളക്കിമറിച്ച് ആ ഒരൊറ്റ വീഡിയോ...


ശബരിമലയ്ക്ക് മുകളിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ന്നുപറന്ന സംഭവം: ആകാശത്ത് നിന്ന് അയ്യപ്പനെ തൊഴാൻ ഉദ്യോഗസ്ഥൻ നൽകിയ നിർദേശമെന്ന് അന്വേഷണ റിപ്പോർട്ട്...


ക്ലിഫ് ഹൗസ് താമസം മുതൽ ആജീവനാന്ത പെൻഷൻ വരെ; വി ഡി സതീശനും മന്ത്രിമാർക്കും ലഭിക്കുന്ന ഔദ്യോഗിക ആനുകൂല്യങ്ങൾ ഇവയാണ്...


കേസ് വന്നപ്പോൾ രഹസ്യമായി കെട്ടി, ഒടുവിൽ... ഗൾഫ് യാത്ര മുടക്കിയതിന് റിജിൻ തീർത്ത ക്രൂര പ്രതികാരം?! സോനയുടെ മരണത്തിൽ വിറങ്ങലിച്ച് കൃടുംബം


പുറത്താക്കിയാലും ഞാൻ കോൺഗ്രസുകാരൻ! സത്യപ്രതിജ്ഞാ വേദിയിൽ ഞെട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

ശത്രുവിമാനങ്ങൾ നുഴഞ്ഞുകയറുന്നതു തടയാനായി ഉയർന്ന അതിർത്തിപ്രദേശങ്ങളിലേക്ക് ആകാശ് പ്രൈം മിസൈലുകൾ വാങ്ങാൻ പ്രതിരോധമന്ത്രാലയം ആലോചിക്കുന്നു.10,000 കോടിരൂപമുടക്കിയാണ് മിസൈലുകൾ ഇന്ത്യ സ്വന്തമാക്കുന്നത്‌‌‌‌‌‌‌

22 OCTOBER 2019 05:28 PM IST
മലയാളി വാര്‍ത്ത

ശത്രുവിമാനങ്ങൾ നുഴഞ്ഞുകയറുന്നതു തടയാനായി ഉയർന്ന അതിർത്തിപ്രദേശങ്ങളിലേക്ക് ആകാശ് പ്രൈം മിസൈലുകൾ വാങ്ങാൻ പ്രതിരോധമന്ത്രാലയം ആലോചിക്കുന്നു.10,000 കോടിരൂപമുടക്കിയാണ് മിസൈലുകൾ ഇന്ത്യ സ്വന്തമാക്കുന്നത്

ചൈനയോടും പാകിസ്താനോടും അതിര്‍ത്തി പങ്കിടുന്ന 15,000 അടിയിലധികം ഉയരത്തിലുള്ള ലഡാക്ക് പോലുള്ള പ്രദേശങ്ങളിലേക്കായാണ് ഇരുന്നൂറോളം മിസൈലുകള്‍ വാങ്ങുക. ശത്രുവിമാനങ്ങള്‍ നുഴഞ്ഞുകയറുന്നതു തടയാനായാണ് തീരുമാനം.

ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത ആകാശ് മിസൈലുകളുടെ മെച്ചപ്പെട്ട പതിപ്പായ ആകാശ് പ്രൈം സൈനികപരീക്ഷണങ്ങളിലും മറ്റും മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. വിദേശ കമ്പനികളില്‍നിന്ന് പുതിയ ഉപരിതല മിസൈലുകള്‍ വാങ്ങാനുദേശിച്ചിരുന്നെങ്കിലും പ്രതിരോധമേഖലയില്‍ മേയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതി കൊണ്ടുവരുന്നതിന്റെ ഭാഗമായി ഡിആര്‍ഡിഒയ്ക്കുതന്നെ കരാര്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

അയല്‍രാജ്യങ്ങളായ ചൈനയും പാക്കിസ്ഥാനും പര്‍വത അതിര്‍ത്തി ലംഘിച്ചുള്ള വിമാനമാര്‍ഗമുള്ള ആക്രമണം ചെറുക്കാന്‍ ഇന്ത്യയുടെ അഭിമാനമായ ആകാശ് മിസൈലുകളെ തന്നെ നിയോഗിക്കാന്‍ ആണ് ഇപ്പോൾ തീരുമാനം ആകാശ് പ്രൈം മിസൈലുകളുടെ രണ്ട് റെജിമെന്റുകള്‍ ഏറ്റെടുക്കുന്നതിനുള്ള നിര്‍ദേശമാണ് പ്രതിരോധ മന്ത്രാലയം പരിഗണിക്കുന്നത് . നിര്‍ദേശം അംഗീകരിച്ചാല്‍ 15,000 അടിക്ക് മുകളിലുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഗ്നി മിസൈലുകളെ വിന്യസിക്കാന്‍ കഴിയും. ലഡാക്കില്‍ നിന്ന് കരസേനാ മേധാവി ബിപിന്‍ റാവത്തും പ്രതിരോധമന്ത്രിയും തിരിച്ചെത്തിയ ശേഷം നടക്കുന്ന പ്രതിരോധ ഏറ്റെടുക്കല്‍ സമിതി യോഗത്തിലാകും നിര്‍ദ്ദേശം ചര്‍ച്ച ചെയ്യുക.

5000 കോടി രൂപ മുടക്കി ഇന്ത്യ സ്വന്തമാക്കിയ ആകാശ് അതിര്‍ത്തിപ്രദേശങ്ങളിലെ സുരക്ഷ കണക്കാക്കിയാണ് വാങ്ങിയിട്ടുള്ളത് . നിലവില്‍ പാക്കിസ്ഥാന്‍, ചൈന അതിര്‍ത്തികളിലെ സംരക്ഷണത്തിനായാണ് മിസൈലുകള്‍ വിന്യസിച്ചിരിക്കുന്നത്

ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ വികസന പദ്ധതിയുടെ ഭാഗമായി ഇന്ത്യ സ്വന്തമായി നിര്‍മിച്ച മധ്യദൂര കര- വ്യാമ മിസൈലാണ് ആകാശ്. സൂപ്പര്‍സോണിക് വിഭാഗത്തിലുള്ള മിസൈലിന്റെ ലക്ഷ്യപരിധി ഏകദേശം 30 കിലോമീറ്ററാണ്. ഏതു കാലാവസ്ഥയിലും പ്രയോഗിക്കാവുന്ന മള്‍ട്ടി ഡയറക്ഷല്‍ സിസ്റ്റമാണു പ്രത്യേകത. യുദ്ധവിമാനങ്ങള്‍, ക്രൂസ് മിസൈലുകള്‍, ആകാശത്തുനിന്നു കരയിലേക്കു വിക്ഷേപിക്കുന്ന മിസൈലുകള്‍, ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവയെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ആകാശ് മിസൈല്‍. 2015 ജൂലൈ 10നാണ് ആകാശ് മിസൈല്‍ വ്യോമസേനയുടെ ഭാഗമായത്.

ചൈന-പാക് അതിര്‍ത്തിയില്‍ ഇപ്പോള്‍ തന്നെ ഇന്ത്യന്‍ സൈന്യത്തിന് രണ്ടു മിസൈല്‍ റജിമെന്റുകളുണ്ട്. ഇതുകൂടാതെയാണ് രണ്ടു റജിമെന്റുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ സേന ഉദ്ദേശിക്കുന്നത്. ഇത് ആകാശ് മിസൈല്‍ റജിമെന്റാകണമെന്നാണ് സേനയുടെ ആവശ്യം. 10000 കോടിയിലധികം രൂപയാണ് ഇതിനായി ചെലവു കണക്കാക്കുന്നതെന്നാണ് സേന കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. നേരത്തേ, മിസൈല്‍ റജിമെന്റുകള്‍ക്ക് വേണ്ട ആയുധങ്ങള്‍ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും നരേന്ദ്ര മോദി സര്‍ക്കാര്‍ ആയുധങ്ങള്‍ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തദ്ദേശീയമായ നിര്‍മിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

അതേസമയം, ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന പുതുതലമുറ ഹൈപ്പര്‍ സോണിക് ആയുധ നിര്‍മാണവും  അണിയറയില്‍ സജീവമാണെന്നാണ് ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ) കീഴിലാണ് ഹൈപ്പര്‍ സോണിക് ആയുധങ്ങള്‍ ഇന്ത്യ നിര്‍മ്മിക്കുക.

പദ്ധതി വിജയകരമെങ്കില്‍ ലോകത്തെ ഏറ്റവും വലിയ ആയുധശക്തികളില്‍ ഒന്നായി ഇന്ത്യ മാറും. സെക്കന്റില്‍ ഒരു മൈല്‍ വരെ സഞ്ചരിക്കുന്ന ഈ മിസൈലുകള്‍ ബാലിസ്റ്റിക് മിസൈലുകളെ കണ്ടെത്തി പ്രതിരോധം തീര്‍ക്കും. പദ്ധതിയുടെ പ്രാരംഭഘട്ട നടപടികള്‍ ഉടന്‍ ആരംഭിക്കാന്‍ കഴിയുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും വ്യക്തമാക്കിയിട്ടുണ്ട്. ആധുനിക ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കുന്നതിനായാണ് ഇന്ത്യ ഹൈപ്പര്‍സോണിക് ആയുധങ്ങള്‍ രൂപം നല്‍കുന്നത്. ഈ മിസൈലുകള്‍ക്ക് പരമ്പരാഗത അല്ലെങ്കില്‍ ന്യൂക്ലിയര്‍ പേലോഡുകളെ പ്രതീക്ഷിക്കുന്നതിനേക്കേള്‍ വേഗത്തില്‍ ദീര്‍ഘദൂരത്തേക്ക് ചെന്നെത്തിക്കാന്‍ സാധിക്കും.

നാഗ്, അഗ്നി, തൃശൂല്‍, പൃഥ്വി എന്നിവയാണു മറ്റു മിസൈലുകള്‍. 75 കിലോഗ്രാം ഭാരം വഹിച്ച് കുതിക്കാന്‍ ശേഷിയുള്ള ആകാശിന്റെ നീളം 5.8 മീറ്ററാണ്. ശബ്ദത്തിന്റെ ഇരട്ടി വേഗത്തില്‍ കുതിക്കും. 2015 മെയ് 5ന് ആകാശ് കരസേനയുടെയും ഭാഗമായികഴിഞ്ഞതാണ്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബലിപെരുനാള്‍ പ്രമാണിച്ച് സൗദിയില്‍ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു  (13 minutes ago)

മഹാരാഷ്ട്രയില്‍ ട്രാവലറും ട്രക്കും കൂട്ടിയിടിച്ച് 13 മരണം  (17 minutes ago)

പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരരുതെന്ന് വിമര്‍ശനം  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടിക്ക് രണ്ടാഴ്ച കൂടി സാവകാശം നല്‍കി ഹൈക്കോടതി  (1 hour ago)

വിജയ് സര്‍ക്കാറിനെ വെല്ലുവിളിച്ച് ഡിഎംകെ നേതാവ്  (1 hour ago)

യുവതി ഭര്‍ത്താവിന്റെ വീടിനു മുകളില്‍നിന്നു ചാടി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പിതാവ്  (2 hours ago)

വയനാട്ടില്‍ കെഎസ്ആര്‍ടിസി മിന്നല്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം  (3 hours ago)

കുടകില്‍ ആനകള്‍ കൊമ്പുകോര്‍ക്കുന്നതിനിടയില്‍പ്പെട്ട യുവതിയ്ക്ക് ദാരുണാന്ത്യം  (3 hours ago)

സത്യപ്രതിജ്ഞാ ചടങ്ങില്‍ വിജയ് പങ്കെടുക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കി ടിവികെ നേതാക്കള്‍  (3 hours ago)

മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ ബലിപെരുന്നാള്‍ ഈ മാസം 28ന്  (4 hours ago)

കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തിലെ പുനരന്വേഷണം സ്വാഗതം ചെയ്ത് മര്‍ദനമേറ്റവരില്‍ ഒരാളായ അജയ് ജുവല്‍ കുര്യാക്കോസ്  (4 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ ജൂണ്‍ 15മുതല്‍ സത്രീകള്‍ക്ക് സൗജന്യ യാത്ര  (4 hours ago)

സൂപ്പർ സബ് അർജുൻ ജയരാജ്! കേരള പൊലീസിനും പിടികൊടുക്കാതെ കാലിക്കറ്റ് എഫ്‌സി! FT: കേരള പോലീസ് 1 - 3 കാലിക്കറ്റ് എഫ് സി  (5 hours ago)

മാമ്പഴോത്സവ’വുമായി കാർഡമം കൗണ്ടി ബൈ സന്താരി, തേക്കടി  (6 hours ago)

ഈദ് അൽ അദ സീസണിന് ഒരുങ്ങി യൂണിയൻ കോപ്: ബലി നൽകാനുള്ള മ‍ൃ​ഗങ്ങളുടെ സ്റ്റോക്ക് സജ്ജമായി. പ്രീ ബുക്കിങ്ങും മുൻകൂ‍ർ പെയ്മെന്റും ലഭ്യം...  (6 hours ago)

Malayali Vartha Recommends