ഇറിഡിയത്തിന് അതിമാനുഷിക ശക്തിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സിനിമാ നിര്‍മ്മാതാവും സംവിധായകനുമായ വിപുല്‍ ഷായി ല്‍ നിന്നും തട്ടിയത് അഞ്ച് കോടി
ഇറിഡിയത്തിന്റെ പേരില്‍ അഞ്ച് കോടി രൂപ തട്ടിയ സംഭവത്തിൽ മൂന്ന് നാഗ്പൂര്‍ സ്വദേശികള്‍ക്കെതിരെ പോലീസ് കേസെടുത്തു.. ഇറിഡിയത്തിന് അതിമാനുഷിക ശക്തിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ബോളിവുഡ് സിനിമാ നിര്‍മ്മാതാവും സംവിധായകനുമായ വിപുല്‍ ഷായെയും ബിസിനസ് പാര്‍ട്ണറേയും കബളിപ്പിച്ച് കോടികൾ തട്ടിയെടുത്തു എന്ന് പരാതി . ഇറിഡിയം ബിസിനസില്‍ പണം നിക്ഷേപിക്കാനെന്ന പേരില്‍ അഞ്ച് കോടി രൂപ ഇവര്‍ തട്ടിയെടുത്തെന്നാണ് പരാതി.
വിപുല്‍ ഷായെയും സുഹൃത്തിനെയും അവരുടെ പ്രൊഡക്ഷന്‍ ഹൗസിലെത്തിയാണ് 2010ല്‍ പ്രതി കണ്ടത്. സിനിമാ നിര്‍മ്മാണത്തില്‍ 100 കോടി രൂപ നിക്ഷേപിക്കാമെന്ന് അയാള്‍ പറഞ്ഞിരുന്നതായും പരാതിയില്‍ പറയുന്നു. പുരാതന വസ്തുക്കളും ബ്രിട്ടീഷ് കാലത്തെ ലോഹങ്ങളും ശേഖരിക്കുന്ന ബിസിനസ് ആണ് ചെയ്തിരുന്നതെന്നും അതില്‍ ഇറിഡിയം എന്ന അപൂര്‍വ്വ ലോഹം അടങ്ങിയിട്ടുണ്ടെന്നും ഇയാള്‍ വിശ്വസിപ്പിക്കുകയായിരുന്നുവെന്നും പരാതിയിലുണ്ട്.
നടത്തിയത്. വിപുല്‍ ഷായ്ക്കും സുഹൃത്തിനും തങ്ങളുടെ ബിസിനസില്‍ നിക്ഷേപിക്കാന്‍ അവസരം നല്‍കാമെന്നും വാഗ്ദാനം ചെയ്യുകയും ചെയ്തു. താനും സുഹൃത്തും ഇവര്‍ക്കൊപ്പം രാജ്യം മുഴുവന്‍ സഞ്ചരിച്ചുവെന്നും പണം പ്രതികളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്‌തെന്നും ഷാ പരാതിയില്‍ പറയുന്നു.
തട്ടിപ്പുകാരുടെ ഇഷ്ടവസ്തുവാണ് മലയാളികള്‍ റൈസ് പുള്ളര്‍ എന്നു വിളിക്കുന്ന ഇറിഡിയം എന്ന ഈ ലോഹം..ഇറിഡിയം ആദ്യമായി കണ്ടുപിടിച്ചത് സ്മിത്ത്‌സണ്‍ ടെനന്റ് എന്ന ശാസ്ത്രജ്ഞനാണെങ്കിലും, അത് വേര്‍തിരിച്ചെടുത്തത് കാള്‍ ക്ലാസ് എന്ന രസതന്ത്രജ്ഞനാണ്. ഇത് വേര്‍തിരിക്കാനുള്ള ശാസ്ത്രീയ മാര്‍ഗം കണ്ടുപിടിച്ചതും കാള്‍ ക്ലാസ് ആണ്. പ്രകൃതിദത്തമായ പ്ലാറ്റിനത്തില്‍ ഇഴപിരിഞ്ഞു കുടന്നിരുന്ന ആറു ലോഹങ്ങളില്‍ ഒന്നായ ഈ ലോഹത്തിന് ലവണ ലായിനികളുടെ വൈവിദ്യമാര്‍ന്ന നിറങ്ങള്‍ കാരണം മഴവില്ല് എന്നര്‍ത്ഥമുള്ള ഇറിഡിയം എന്ന പേര്‍ നല്‍കിയത്.
പ്രകൃതിയിലെ ഏറ്റവും സാന്ദ്രത കൂടിയ രണ്ടാമത്തെ മൂലകമാണ് ഇറിഡിയം പ്ലാറ്റിനം കുടുംബത്തില്‍പ്പെട്ടതാണ്.. തേയ്മാനമോ ദ്രവിക്കലോ ഒരിക്കലും സംഭവിക്കാത്ത കാഠിന്യമേറിയ ഈ ലോഹത്തിന് വെള്ളി നിറമാണ് . പ്രകൃതിയില്‍ വളരെ ചുരുക്കമായി മാത്രമേ കാണാനാകൂ എന്നതിനാൽ വില കൂടുതലാണ് . ആസിഡുകളെ പ്രതിരോധിക്കാനുള്ള ശേഷിയും ഇവയ്ക്കുണ്ട്.
ഭൂമിയില്‍ ഇടിച്ചിറങ്ങിയ ഉള്‍ക്കകളിലും മറ്റും ഇറിഡിയം കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ താഴികക്കുടം ഉണ്ടാക്കുന്നത് ചെമ്പു കൊണ്ടാണ്. ചെമ്പു താഴികക്കുടം ക്ഷേത്രത്തിന്റെ ഇടിമിന്നല്‍ ചാലകം ആയിട്ടാണ് ഉപയോഗിക്കുന്നത്. പല തവണ ഇടിമിന്നല്‍ ഏറ്റു ചെമ്പിന്റെ സ്വാഭാവിക സ്വഭാവത്തില്‍ മാറ്റം വരുകയും, ഇറിഡിയത്തിന്റെ സ്വഭാവം വരുകയും ചെയ്യും.
വിമാന എഞ്ചിനുകളിലെ ഒരു കംപോണന്റ് ആയും, സ്പാര്ക് പ്ലഗുകളിലും, പ്ലാറ്റിനം അലോയ്ക്ക് ബലം കൂട്ടാനും സാറ്റലൈറ്റുകളിലും ഇറിഡിയം ഉപയോഗിക്കുന്നുണ്ട് ..അതുകൊണ്ട് തന്നെ വിപണിയില്‍ വലിയ വിലയുണ്ട്. ഈ ഡിമാന്‍ഡ് മുതലെടുക്കുന്നവരാണ് തട്ടിപ്പിന്റെ വലവിരിച്ച് എത്തുന്നത്.
https://www.facebook.com/Malayalivartha