ജയിലിൽ നളിനിയുടെ പട്ടിണി സമരം .....ശിക്ഷാ കാലാവധി വെട്ടികുറയ്ക്കണമെന്ന് ആവിശ്യം !

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരന്‍ തമിഴ്നാട്ടിലെ വെല്ലൂർ സെൻട്രൽ ജയിലിൽ നിരാഹാരമിരിക്കുന്നു . ശിക്ഷാ കാലാവധി കുറച്ച് നേരത്തെ ജയിലിൽ നിന്ന് വിടുതൽ നൽകണമെന്നാവശ്യപ്പെട്ടാണ് സമരം. ജയിലധികൃതർക്കയച്ച കത്തിൽ താനും ഭർത്താവ് മുരുകനും 28 വർഷമായി ജയിൽശിക്ഷ അനുഭവിക്കുകയാണെന്ന് നളിനി പറയുന്നു. ഇക്കാര്യമുന്നയിച്ച് നിരവധി തവണ അധികൃതർക്ക് കത്തുകളയച്ചു.
കഴിഞ്ഞ ജൂലൈ 25ന് നളിനിയ്ക്ക് പരോള്‍ അനുവദിച്ചിരുന്നു. അതിനുശേഷം ഓഗസ്‌ററില്‍ മകളുടെ വിവാഹഒരുക്കത്തിനായി പരോള്‍ നീട്ടി നല്‍കുകയും ചെയ്തിരുന്നു. ഒക്ടോബര്‍ 15 വരെ പരോള്‍ നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് നളിനി ഹരജി നല്‍കിയിരുന്നു. 2016 ല്‍ അച്ഛന്‍റെ മരണത്തെ തുടർന്ന് 12 മണിക്കൂർ പരോളും അനുവദിച്ചിരുന്നു. 1991 മെയ് മാസത്തിലാണ് രാജീവ് ഗാന്ധിയും മറ്റു 14 പേരും എല്‍ടിടിഇ മനുഷ്യ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. തമിഴ്നാട്ടിലെ ശ്രീ പെരുംമ്പത്തൂരിൽ വച്ചായിരുന്നു സംഭവം. കേസിൽ നളിനിയും ഭർത്താവ് മുരുകനുമുൾപ്പെടെ ഏഴ് പേരാണ് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നത്.
https://www.facebook.com/Malayalivartha