Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..


ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..


അടുത്ത 3 മണിക്കൂറിൽ..പുതുക്കിയ മഴ മുന്നറിയിപ്പ്..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യത..ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു..


ബിനോയ് വിശ്വം നടത്തിയ പ്രതികരണത്തില്‍ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി..ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ആരും പഠിപ്പിക്കേണ്ട..നയങ്ങളില്‍ നിന്നും പിന്നാക്കം പോയത് ആരെന്ന് ഞാന്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നില്ല..


ഡോ. ഷഹീന്‍ മതവിശ്വാസിയായിരുന്നില്ല..മുന്‍ ഭര്‍ത്താവും മഹാരാഷ്ട്ര സ്വദേശിയുമായ ഡോ. ഹയാത്ത് സഫര്‍ വളരെ നടുക്കത്തോടെ പറയുന്ന കാര്യങ്ങൾ..അറസ്റ്റ് വിശ്വസിക്കാനായില്ലെന്ന് പിതാവ്.

ജനിച്ചപ്പോൾ എട്ട് കിലോയുണ്ടായിരുന്ന കുട്ടി 24 മണിക്കൂർ കൊണ്ട് 13 കിലോയായി; 17 ഇഞ്ചക്‌ഷൻ നൽകി കുട്ടിയെ കൊന്നു: പതിനൊന്നാം മാസം ജനിച്ച കുട്ടി അമ്മയുടെ വയറ്റിലെ കുടലും ബാക്കിയെല്ലാം തിന്നു തീർത്തിട്ടാണ് പുറത്തെത്തിയത്- ഇത് രാക്ഷസ കുഞ്ഞോ? പ്രചരിക്കുന്നത് വ്യാജ വോയിസ് ക്ലിപ്പ്... സത്യം ഇതാണ്

25 NOVEMBER 2019 03:22 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്‌നാട്ടില്‍ വിമാനം നടുറോഡില്‍ ഇറക്കി

ഡോ. ഷഹീന്‍ മതവിശ്വാസിയായിരുന്നില്ല..മുന്‍ ഭര്‍ത്താവും മഹാരാഷ്ട്ര സ്വദേശിയുമായ ഡോ. ഹയാത്ത് സഫര്‍ വളരെ നടുക്കത്തോടെ പറയുന്ന കാര്യങ്ങൾ..അറസ്റ്റ് വിശ്വസിക്കാനായില്ലെന്ന് പിതാവ്.

അമ്മയുടെ ഡിഎൻഎ സാംപിളുമായി ഉമറിന്റെ സാംപിളുകൾ യോജിച്ചു: സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്ററിലധികം ദൂരത്ത് കൈപ്പത്തി: ചെങ്കോട്ട സ്ഫോടനത്തിൽ കസ്റ്റഡിയിലെടുത്തവർ സ്ഫോടന പരമ്പരയ്ക്ക് പദ്ധതിയിട്ടിരുന്നതായി പൊലീസ്...

ഡൽഹി കാർ സ്ഫോടന സംഭവം..ഭീകരാക്രമണമായി കേന്ദ്ര സർക്കാർ ഇന്ന് (നവംബർ 12) പ്രഖ്യാപിച്ചു..പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല മന്ത്രിസഭാ യോഗത്തിന് ശേഷമാണ് തീരുമാനം..

BLAST-ന് ഒരാഴ്ച മുന്നേ, കിളുന്ത് ബീവിമാരെ ഇറക്കി..! പർദ്ദയ്ക്കുള്ളിൽ RDX..?

ജനിച്ചപ്പോൾ എട്ട് കിലോയുണ്ടായിരുന്ന കുട്ടി 24 മണിക്കൂർ കൊണ്ട് 13 കിലോയായി. 17 ഇഞ്ചക്‌ഷൻ നൽകിയാണ് കുട്ടിയെ കൊന്നത്. പതിനൊന്നാം മാസം ജനിച്ച കുട്ടി അമ്മയുടെ വയറ്റിലെ കുടലും ബാക്കിയെല്ലാം തിന്നു തീർത്തിട്ടാണ് പുറത്തെത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയെ പരിഭ്രാന്തിയിലാഴ്ത്തിയ ഒരു വീഡിയോയായിരുന്നു ഇത്. അസമിലെ ഗുവാഹത്തിയിലുള്ള ജില്ലാ ആശുപത്രിയിൽ ജനിച്ച രാക്ഷസരൂപമുള്ള കുട്ടിയെ ഗുവാഹത്തിയിലേയ്ക്ക് പോയ ഒരു എസ്ഐ കണ്ടപ്പോൾ നൽകുന്ന വിശദീകരണം എന്ന മട്ടിലാണ് വോയ്സ് ക്ലിപ്പും നുണ പ്രചാരണവും പൊടിപൊടിക്കുന്നത്.


‘അസമിലെ എസ്‌ഐയുടെ ജില്ലയിൽ നടന്ന സംഭവമാണ്. ഇതൊരു അപൂർവശിശു ആണ്. രാക്ഷസമായിട്ടുള്ള പ്രക്രിയയിലൂടെയാണു ജനിച്ചത്. പതിനൊന്നാം മാസം ജനിച്ച കുട്ടി അമ്മയുടെ വയറ്റിലെ കുടലും ബാക്കിയെല്ലാം തിന്നു തീർത്തിട്ടാണ് പുറത്തെത്തിയത്. അമ്മ പ്രസവത്തിൽ തന്നെ മരിച്ചു. സ്വാഭാവിക പ്രസവമായിരുന്നില്ല, ഓപറേഷനിലൂടെയാണു കുട്ടിയെ പുറത്തെടുത്തത്. പാവപ്പെട്ട വീട്ടിലെ മാതാവിനാണു കുട്ടി ജനിച്ചത്. ഓപറേഷൻ സമയത്ത് അടുത്തു നിന്ന ഒരു നഴ്സിന്റെ കയ്യിൽ കുട്ടി പിടിച്ചിരുന്നു. അവർ മൂന്നു മണിക്കൂർ കഴിഞ്ഞപ്പോൾ മരിച്ചു. ജനിച്ചപ്പോൾ എട്ടു കിലോയുണ്ടായിരുന്ന കുട്ടി 24 മണിക്കൂർ കൊണ്ട് 13 കിലോയായി. 17 ഇഞ്ചക്‌ഷൻ നൽകിയാണു കുട്ടിയെ കൊന്നത്. അസമിലെ ഒരു ജില്ലാ ആശുപത്രിയിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. കുട്ടിയുടെ മൃതദേഹം ഇപ്പോഴും പഠിക്കാൻ വേണ്ടി സൂക്ഷിച്ചിരിക്കുകയാണ്...’ വിഡിയോയും വിവരങ്ങളും ഫെയ്ക്ക് അല്ലെന്നും മലയാളം ശബ്ദ സന്ദേശത്തിൽ പറഞ്ഞുവയ്ക്കുന്നു.

ഹാർലിക്വിൻ ഇക്തിയോസിസ് എന്നറിയപ്പെടുന്ന ജനിതക രോഗാവസ്ഥയിൽ ജനിച്ച കുട്ടിയുടെ വിഡിയോയാണ് ഇത്തരത്തിൽ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത്. നവജാതശിശുവിന്റെ ചർമം ഉറച്ച് കട്ടിയായി ശൽക്കങ്ങൾ രൂപപ്പെടുന്നതാണ് ഈ ജനിതക വൈകല്യം. ‘ഹാർലിക്വിൻ ബേബി’ എന്നും ഇത്തരം കുഞ്ഞുങ്ങളെ വിളിക്കാറുണ്ട്. ഹാർലിക്വിൻ ഇക്തിയോസിസ് എന്ന ജനിതക വൈകല്യം ഏകദേശം 20 തരത്തിലുള്ളവ കണ്ടെത്തിയിട്ടുണ്ട്. പാരമ്പര്യമായും അല്ലാതെയും ഈ വൈകല്യുമുണ്ടാകാറുണ്ട്. പാരമ്പര്യമായുള്ള വൈകല്യം ജനിക്കുമ്പോഴോ ജനിച്ചു കഴിഞ്ഞ് ഒരു വർഷത്തിനുള്ളിലോ ലക്ഷണങ്ങൾ കാണിക്കും.

മറ്റു ചിലതു പ്രായപൂർത്തിയായതിനു ശേഷമാണു ലക്ഷണം കാണിക്കുക. പഴയ ചർമത്തിനു പകരം പുതിയ ചർമത്തിനു രൂപം നൽകുന്ന ശരീര സംവിധാനത്തിലാണ് ഹാർലിക്വിൻ ഇക്തിയോസിസ് പ്രകാരം ജനിതക തകരാർ സംഭവിക്കുക. അതോടെ ഒന്നുകിൽ പഴയ ചർമകോശങ്ങൾ പൊഴിഞ്ഞുപോകുന്നതു പതിയെയാകും. അല്ലെങ്കിൽ വളരെ വേഗത്തിൽ പുതിയ ചർമകോശങ്ങൾ രൂപപ്പെട്ടു കൊണ്ടേയിരിക്കും. രണ്ടു തരത്തിലാണെങ്കിലും ശരീരത്തിൽ പരുക്കനായ ചർമകോശങ്ങൾ കെട്ടിക്കിടക്കുകയാണ് ഇതുവഴി സംഭവിക്കുക.

ഈ വീഡിയോയ്ക്ക് ഏതാനും മാസത്തെ പഴക്കമുണ്ട്. ജൂൺ–ജൂലൈ മാസങ്ങളിൽ ഈ വിഡിയോ പല തലക്കെട്ടുകളോടെ യൂട്യൂബിൽ ഉൾപ്പെടെ പ്രചരിച്ചിരുന്നു. മനുഷ്യന് ആടിലുണ്ടായ കുട്ടി, അന്യഗ്രഹജീവിയായ കുട്ടി തുടങ്ങിയ വിശേഷണങ്ങളായിരുന്നു ഈ കുരുന്നിനു നേരിടേണ്ടി വന്നത്. ബ്രസീലിൽ കണ്ടെത്തിയ കുട്ടിയെന്ന മട്ടിൽ അന്നു പല വിദേശ വെബ്സൈറ്റുകളും ഈ വിഡിയോ പ്രചരിപ്പിച്ചിരുന്നു. തികച്ചും ഭാവനാസൃഷ്ടിയാണു ഈ ശബ്ദസന്ദേശം. ശരീരത്തിൽ ചർമകോശങ്ങൾ അടിഞ്ഞു കൂടി, അവ പൊഴിഞ്ഞുപോകാതെ വെളുത്ത നിറത്തിൽ ഒരു പടച്ചട്ട പോലെ കട്ടിയായി നിൽക്കുകയാണു കുട്ടിയുടെ ശരീരത്തിൽ. ചില ഭാഗങ്ങളിൽ ചർമം പൂർണമായും ഇളകിപ്പോയിട്ടുണ്ട്. മറ്റിടങ്ങളിൽ വിള്ളലുകൾക്കു സമാനമായും രൂപപ്പെട്ടിട്ടുമുണ്ട്. കണ്ണുകള്‍ക്കും വായിനും ചെവിക്കുമെല്ലാം പ്രത്യേക രൂപമായിരിക്കും. ഇതാണു കുട്ടിയുടെ അസാധാരണ രൂപത്തിനും കാരണം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ഉടന്‍ നല്‍കുമെന്ന് കരാര്‍ കമ്പനി  (14 minutes ago)

സിനിമാജീവിതത്തിലുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശ്വേതാ മേനോന്‍  (40 minutes ago)

പ്രകോപനവുമായി പാക്കിസ്ഥാൻ  (1 hour ago)

വെട്ടുകാട് തിരുനാള്‍ പ്രമാണിച്ച് നാളെപ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍  (1 hour ago)

ഇന്ത്യൻ കമ്പനിക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്  (1 hour ago)

പുതുക്കിയ മഴ മുന്നറിയിപ്പ്  (1 hour ago)

സിപിഐ വീണ്ടും മീശ പിരിച്ചു,  (1 hour ago)

തമിഴ്‌നാട്ടില്‍ വിമാനം നടുറോഡില്‍ ഇറക്കി  (1 hour ago)

DELHI യാത്രകളും മുന്‍കാല ബന്ധവും അന്വേഷിക്കും  (2 hours ago)

PP DIVYA പി.പി.ദിവ്യയ്ക്ക് സീറ്റില്ല  (2 hours ago)

ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി ആശുപത്രിയില്‍ തൂങ്ങിമരിച്ചു  (2 hours ago)

ശബരിമല സ്വര്‍ണക്കൊളളക്കേസ്: നാലാം പ്രതി എസ് ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി  (2 hours ago)

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗ് 2024: ദേശീയതലത്തില്‍ ടോപ്പ് അച്ചീവര്‍ പദവി നിലനിര്‍ത്തി കേരളം...  (3 hours ago)

തലസ്ഥാനത്ത് വിസ ക്യാമ്പ് പരിഗണനയില്‍: ജര്‍മ്മന്‍ കോണ്‍സല്‍; വിസ സെന്‍റര്‍ വീണ്ടും തുറക്കാനുള്ള ആവശ്യവുമായി ടെക്നോപാര്‍ക്ക് കമ്പനികള്‍...  (3 hours ago)

ഇത് സ്വപ്ന സാക്ഷാത്കാര നിമിഷം: ഹരിശങ്കറിന്റെ വാക്കുകള്‍  (3 hours ago)

Malayali Vartha Recommends