യുപിയിൽ വീണ്ടും കൂട്ടബലാത്സംഗം; രണ്ട് പോലീസുകാർ ചേർന്ന് യുവതിയെ കൂട്ടബലാസംഘത്തിന് ഇരയാക്കി
പോലീസുകാരുടെ കൂട്ടബലാത്സംഗത്തിനിരയായി ഇരുപതുകാരി . ഉത്തര്‍പ്രദേശിലെ ഗൊരഖ്‍പൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലില്‍ വച്ചാണ് യുവതിയെ പോലീസുകാർ ചേർന്ന് പീഡിപ്പിച്ചത്.എന്നാല്‍ പ്രതികളായ പൊലീസുകാരെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല . വ്യാഴാഴ്ചയാണ് സംഭവം നടന്നത്. യുവതി സംഭവം വീട്ടില്‍ അറിയിച്ചതോടെയാണ് വാർത്ത പുറത്തറിയുന്നത് . തുടർന്ന് വെള്ളിയാഴ്ച യുവതിയുടെ പരാതിയില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ഗൊരഖ്‍നാഥ് പൊലീസ് സ്റ്റേഷനിലെ അജ്ഞാതരായ പൊലീസുകാര്‍ക്ക് നേരെ കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. തുടർന്ന് ഗൊരഖ്നാഥ് പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സസ്പെന്‍റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്, ബിഎസ്‍പി, എസ്‍പി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ജില്ലാ മജിസ്ട്രേറ്റ് ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
യുവതി ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ് എന്നും . അന്വേഷണത്തില്‍ ഹോട്ടലില്‍ സിസിടിവി ഉണ്ടെന്ന് വ്യക്തമായിട്ടുണ്ടെന്നും, ഹോട്ടലിലെ സുരക്ഷാ ജീവനക്കാരനെ ചോദ്യം ചെയ്തു എന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. പൊലീസുകാര്‍ രണ്ട് പേരും തന്നെ മര്‍ദ്ദിച്ചുവെന്നും വേശ്യാവൃത്തിക്ക് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി . ബലാത്സംഗത്തിന് ശേഷം തന്നോട് ഓട്ടോ വിളിച്ച് വീട്ടില്‍ പോകാന്‍ അവര്‍ ആവശ്യപ്പെട്ടുവെന്നും യുവതി പറയുന്നു.
യുവതി സ്വന്തം ഇഷ്ടപ്രകാരമാണ്ചിലരുടെ കൂടെ ഹോട്ടലില്‍ എത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത് . അന്വേഷണം തുടരുമെന്നും പ്രതികളെ ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha