വാക്കുകളിൽ ആത്മാര്ഥതയുണ്ടെങ്കിൽ ചർച്ചയ്ക്കു തയ്യാറാകൂ ; സമരക്കാർക്ക് അമിത്ഷായുടെ വീട്ടിൽ അനുമതി നിഷേധിച്ച് ഡെൽഹിപോലീസ് ; ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് നടത്താനിരുന്ന മാർച്ചിനാണ് പോലീസ് അനുമതി നിഷേധിച്ചത് ;സമരം രാജ്യത്തിന് വേണ്ടിയാണ് നടത്തുന്നതെന്ന് ഷാഹീന്‍ബാഗിലെ അമ്മമാർ

അമിത്ഷായുടെ വീട്ടിലേക്ക് ഷാഹീന്‍ബാഗ് സമരക്കാര്‍ നടത്താനിരുന്ന മാര്‍ച്ചിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ് . ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് നടത്താനിരുന്ന മാർച്ചിനാണ് പോലീസ് അനുമതി നിഷേധിച്ചത് .
സമരം രാജ്യത്തിന് വേണ്ടിയാണ് നടത്തുന്നത് എന്നായിരുന്നു ഷാഹീന്‍ബാഗിലെ അമ്മമാരുടെ പ്രതികരണം.. വാക്കുകളില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അമിത് ഷാ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
അതേസമയം സമരം ചെയ്യുന്നവര്‍ രാജ്യദ്രോഹികളല്ലെന്നും സര്‍ക്കാറിനെതിരെ സമരം ചെയ്യുന്നവരെ ദേശവിരുദ്ധര്‍ എന്ന് മുദ്രകുത്തുന്നത് ശരിയല്ലെന്നും സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് വ്യക്തമാക്കി.
അമിത് ഷായുടെ ദല്‍ഹിയിലെ വസതിയിലേക്ക് ഞായറാഴ്ച മാര്‍ച്ച് നടത്തുമെന്ന് സമര സമിതി നേരത്തേ അറിയിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതി എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ട് അമിത് ഷായെ കാണുമെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു.അമിതാ ഷായുമായി കൂടിക്കാഴ്ച നടത്തുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഷായുടെ ഓഫീസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നത്.
എന്നാല്‍, പൗരത്വ നിയമവുമായി ബന്ധപ്പെട്ട് വിയോജിപ്പുകളുള്ള ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ഇത്തരമൊരു നീക്കത്തിലേക്ക് കടക്കുന്നതെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ദല്‍ഹിയിലെ വസതിയിലേക്ക് ഞായറാഴ്ച മാര്‍ച്ച് നടത്തുമെന്ന് സമര സമിതി പ്രഖ്യാപിച്ചത് . പൗരത്വ നിയമ ഭേദഗതി എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ട് അമിത് ഷായെ കാണുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു .
https://www.facebook.com/Malayalivartha