മൂന്നാമതും കേജ്‌രിവാൾ; സത്യപ്രതിജ്ഞ അൽപ്പ സമയത്തിനകം...ചടങ്ങിൽ മുഖ്യമന്ത്രിമാരെയോ രാഷ്ട്രീയ നേതാക്കളെയോ ക്ഷണിച്ചിട്ടില്ല എങ്കിലും ഡല്‍ഹിയിലെ മുഴുവൻ ജനങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. . സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമപദ്ധതിയുടെ ഗുണഭോക്താക്കള്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായിരിക്കും....
മൂന്നാം അരവിന്ദ് കേജ്‌രിവാൾ സർക്കാരിന്റെ സത്യപ്രതിജ്ഞ അൽപസമയത്തിനകം രാംലീല മൈതാനത്ത് നടക്കും ..ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജൽ ആണ് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് . ചടങ്ങിൽ മുഖ്യമന്ത്രിമാരെയോ രാഷ്ട്രീയ നേതാക്കളെയോ ക്ഷണിച്ചിട്ടില്ല എങ്കിലും ഡല്‍ഹിയിലെ മുഴുവൻ ജനങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. . സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമപദ്ധതിയുടെ ഗുണഭോക്താക്കള്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായിരിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കില്ല..വാരാണസി സന്ദര്‍ശിക്കുന്നതിനാണ് പ്രധാനമന്ത്രി വിട്ടുനിൽക്കുന്നതെന്നാണ് റിപ്പോർട്ടുകൾ . 2015ലെ മന്ത്രിസഭയിലെ ആറു മന്ത്രിമാരും കേജ്‌രിവാളിനൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട് . കഴിഞ്ഞ തവണ മന്ത്രിമാരായിരുന്ന മനീഷ് സിസോദിയ, സത്യേന്ദ്ര കുമാർ ജെയിൻ, ഗോപാൽ റായ്, ഇമ്രാൻ ഹുസൈൻ, രാജേന്ദ്ര പാൽ ഗൗതം, കൈലാഷ് ഗെലോട്ട് എന്നിവരാണു സത്യപ്രതിജ്ഞ ചെയ്യുക.
കഴിഞ്ഞ തവണത്തെ മന്ത്രിസഭയിൽ ജനങ്ങൾ സന്തുഷ്ടരാണ്. അതിനാലാണ് ഇക്കുറിയും മാറ്റം വരുത്തേണ്ടെന്നു ചിന്തിച്ചതെന്നു സിസോദിയ പറഞ്ഞു. കേന്ദ്രസേനയുടെയും ഡല്‍ഹി പൊലീസിന്റെയും 3000 സേനാംഗങ്ങള്‍ സുരക്ഷയൊരുക്കും. ഉച്ചയ്ക്ക് രണ്ടു വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 70ല്‍ 62 സീറ്റും നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരം പിടിച്ചെടുത്തത്
https://www.facebook.com/Malayalivartha