'നമ്പർ വൺ ഞാൻതന്നെ ;മോദി വെറും രണ്ടാം നമ്പർ ; പരിഹാസവുമായി വീണ്ടും ട്രംപ്; ഒരു കോടി ആളുകൾ തന്നെ കാണാൻ അഹമ്മദാബാദിൽ വരുമെന്ന് മോദി പറഞ്ഞതായും യു എസ് പ്രസിഡന്റ് ; ഇത്തവണത്തെ സന്ദര്‍ശനത്തില്‍ കരാറുണ്ടാക്കില്ലെന്നും ട്രംപ്
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വരവേൽക്കാൻ ഇന്ത്യയിൽ വലിയ സന്നാഹങ്ങളാണ് മോഡി ഒരുക്കുന്നത്.അതിൽ പലതിനും കടുത്തവിമര്ശനവും മോഡി സർക്കാരിന് നേരിടേണ്ടി വരുന്നുണ്ട്. നിരവധി ഇന്ത്യൻ ജനത ദരിദ്രവുമായി മല്ലിട്ടു ജീവിക്കുമ്പോഴും കോടികളുടെ ദൂരത്താണ് ട്രംപിനെ വരവേൽക്കാൻ എന്നപേരിൽ കേന്ദ്ര ഗവൺമെന്റ് നടത്തുന്നത്.അതുകൊണ്ടുതന്നെയാണ് മോഡി കടുത്ത വിമര്ശനത്തിന് വിധേയനാകുന്നതും.
അഹമ്മദാബാദില്‍ തന്റെ പരിപാടിക്ക് 70 ലക്ഷം പേര്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതായാണ് ആദ്യം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്.എന്നാലിപ്പോൾ ഒരു കോടി ആളുകൾ എത്തുമെന്ന് മോദി പറഞ്ഞതായാണ് ട്രംപ് പറയുന്നത് .. അതേസമയം അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രതീക്ഷിക്കുന്നത് പരമാവധി ഒരു ലക്ഷം പേരെയാണ്. 10 മില്യണ്‍ (ഒരു കോടി) ആളുകളെയൊക്കെയാണ് അവര്‍ പ്രതീക്ഷിക്കുന്നത് എന്നാണ് പറയുന്നത്. ആറ് മില്യണ്‍ മുതല്‍ 10 മില്യണ്‍ വരെ എന്ന് പറയുന്നു - യുഎസിലെ കൊളറാഡോയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേ ട്രംപ് പറഞ്ഞു.
ഫെബ്രുവരി 24ന് അഹമ്മദാബാദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് മോട്ടെറ സ്‌റ്റേഡിയത്തിലേയ്ക്ക് മോദിയും ട്രംപും 22 കിലോമീറ്റര്‍ ദൂരം റോഡ് മാര്‍ഗം സഞ്ചരിക്കും. റോഡിന്റെ ഇരുവശവും വലിയ ജനക്കൂട്ടവുമായി ട്രംപിന് സ്വീകരണമൊരുക്കാനാണ് സര്‍ക്കാരിന്റെ പരിപാടി. ഇന്ത്യയില്‍ 10 മില്യണ്‍ ആളുകള്‍ നമുക്കുണ്ടെങ്കില്‍ ഇവിടെ അതുകൊണ്ടും താന്‍ തൃപ്തനാകില്ല എന്ന് ട്രംപ് തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു. അതേസമയം പരമാവധി ഒരു ലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നത് എന്നാണ് അഹമ്മദാബാദ് മുനിസിപ്പല്‍ കമ്മീഷണര്‍ പറഞ്ഞത്. അഹമ്മദാബാദിലെ ആകെ ജനസംഖ്യ 70 ലക്ഷത്തിനും 80 ലക്ഷത്തിനുമിടയിലാണ്.
ഇന്ത്യ ഞങ്ങളെ വേണ്ടവിധം പരിഗണിക്കുന്നില്ല. പക്ഷെ ഞാന്‍ പ്രധാനമന്ത്രി മോദിയെ വല്ലാതെ ഇഷ്ടപ്പെടുന്നു. എയര്‍പോര്‍ട്ടിനും പരിപാടി നടക്കുന്ന സ്ഥലത്തിനുമിടയില്‍ ഏഴ് മില്യണ്‍ (70 ലക്ഷം) പേരുണ്ടാകുമെന്നാണ് മോദി പറയുന്നത് എന്നാണ് ട്രംപ് നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഞാന്‍ അടുത്തയാഴ്ച ഇന്ത്യയിലേയ്ക്ക് പോവുകയാണ്. മോദി ഫേ്ബുക്കില്‍ നമ്പര്‍ ടു ആണ്. നമ്പര്‍ വണ്‍ ആരാണ് എന്നറിയാമോ - അത് ട്രംപാണ്. ഞാനത് കണ്ടുപിടിച്ചു.എന്നാണ് ലാസ് വേഗാസിലെ ഒരു പരിപാടിക്കിടെ ട്രംപ് പറഞ്ഞത്. ഇന്ത്യയുമായി വലിയൊരു കരാറുണ്ടാക്കുന്നുണ്ട്, അതേസമയം ഇത്തവണത്തെ സന്ദര്‍ശനത്തില്‍ അതുണ്ടായേക്കില്ല എന്നാണ് ട്രംപ് വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha