വിജയ്ക്കെതിരെ വെറുപ്പിന്റെ രാഷ്ട്രീയം വളര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നു; സിനിമയില്‍ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നവര്‍ ജീവിതത്തിലും അങ്ങനെയാവണം; രജനികാന്തിനെയും കമല്‍ഹാസനെയും പിന്തുണച്ചതില്‍ ഇപ്പോള്‍ ദു:ഖിക്കുന്നു; പ്രതികരണവുമായി വിജയിയുടെ പിതാവ് എസ്.എ.ചന്ദ്രശേഖർ
തമിഴ് നടന്‍ വിജയ് രാഷ്ട്രീയത്തിലേക്ക് വരുന്നു എന്ന അഭ്യൂഹങ്ങൾക്ക് ബലം നൽകി അച്ഛന്‍ എസ്.എ.ചന്ദ്രശേഖറിന്റെ വാക്കുകൾ. വിജയ് രാഷ്ട്രീയപ്രവേശം നടത്തുന്നതിനായി താനും കാത്തിരിക്കുകയാണെന്ന് ചന്ദ്രശേഖര്‍ പറഞ്ഞിരിക്കയുകയാണ്. മക്കളുടെ ആഗ്രഹത്തെ നിറവേറ്റുന്നതാണ് ഒരു അച്ഛന്റെ കടമയെന്നും എല്ലാ അച്ഛന്മാരും ആ കടമ നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല മകന്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആഗ്രഹിച്ചാല്‍ ഞാന്‍ അത് നിറവേറ്റുമെന്നും ഒരു നാള്‍ അത് സംഭവിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമമാക്കി. മാത്രമല്ല വിജയ്ക്കെതിരെ വെറുപ്പിന്റെ രാഷ്ട്രീയം വളര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അതിനനുസരിച്ച് വിജയ് വളരുകയാണെന്നും സിനിമയില്‍ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നവര്‍ ജീവിതത്തിലും അങ്ങനെയാവണം എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നാളെ വിജയ് രാഷ്ട്രീയത്തില്‍ വന്നാലും ഇന്ന് സിനിമയില്‍ പറയുന്നത് നടപ്പിലാക്കണമെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. വിജയ്‌യെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് വിധേയമാക്കിയ കാര്യത്തിൽ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു . ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്തത് അവരുടെ ജോലി മാത്രമാണെന്നും ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു . ഞങ്ങള്‍ കഠിനാധ്വാനം ചെയ്യുന്നു, പണം സമ്പാദിക്കുന്നു. കൃത്യമായി നികുതി അടയ്ക്കുന്നു. അതുകൊണ്ട് അതില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും ചന്ദ്രശേഖര്‍ വ്യക്തമാക്കി. രജനികാന്തിനെയും കമല്‍ഹാസനെയും പിന്തുണച്ചതില്‍ ഇപ്പോള്‍ ദു:ഖിക്കുന്നുണ്ട്. അവര്‍ രാഷ്ട്രീയത്തില്‍ വന്നാല്‍ തമിഴ്നാടിന് നല്ലത് വരുമെന്ന് കരുതി. പക്ഷേ രജനികാന്ത് തമിഴരെ പറ്റിക്കുന്നുവെന്നാണ് ഇപ്പോള്‍ തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. തൂത്തുക്കുടിയില്‍ വെടിയേറ്റ് മരിച്ചവരെ രജനി തീവ്രവാദികളോട് ഉപമിക്കുകയും ചെയ്തു. തമിഴര്‍ വേണ്ടെന്ന് പറയുന്ന സിഎഎയെ രജനി അനുകൂലിക്കുകയാണെന്നും ചന്ദ്രശേഖര്‍ ആരോപിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha