Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...


വ്യോമസേനയ്‌ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്‌ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..


ഉമ്മൻ ചാണ്ടി സർക്കാർ അടച്ചു വച്ച അമീബ പെറ്റു..വൈറസിനെ തുറന്ന് വിട്ടു.. പോയ സർക്കാരിന്റെ തലയിൽ എല്ലാം കെട്ടി വച്ച് കൊണ്ട് രംഗത്ത്..9 കൊല്ലം മുമ്പാണ് യുഡിഎഫ് കേരളം ഭരിച്ചിരുന്നത്.. ഇപ്പോഴത്തെ അമീബാ മരണങ്ങളില്‍ ആരോഗ്യമന്ത്രി..


പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിൽ എത്തി.. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല മോദിയെ സ്വീകരിച്ചു.. മണിപ്പൂരിൽ കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് മോദി സംസ്ഥാനത്ത് എത്തുന്നത്..


സംശയങ്ങളുടെ പേരിൽ കൊലപാതകം.. ഭാര്യയെയും അവരുടെ കാമുകനെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..തലയറുത്ത നിലയിലുള്ള മൃതദേഹങ്ങളുടെ തലകൾ സഞ്ചിയിലാക്കി..പോലീസിൽ കീഴടങ്ങിയ ഞെട്ടിക്കുന്ന സംഭവം..

പ്രതിഷേധങ്ങളെ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തേണ്ടിയിരുന്നു; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പൂർണ പരാജയം; കേന്ദ്ര സര്‍ക്കാരിനെതിരെ രജനീകാന്ത്

27 FEBRUARY 2020 04:03 PM IST
മലയാളി വാര്‍ത്ത

രാജ്യതലസ്ഥാനമായ ഡൽഹിയിൽ അരങ്ങേറിയ കലാപത്തില്‍ കേന്ദ്ര സര്‍ക്കാരും ബിജെപിയും പ്രതിക്കൂട്ടിലായിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നിർണായകമായ ഇന്ത്യ സന്ദര്‍ശന സമയത്താണ് ദില്ലി കത്തിയത് എന്നതും കേന്ദ്ര സര്‍ക്കാരിന് ക്ഷീണമായിട്ടുണ്ട്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള പ്രതിപക്ഷ പാര്‍ട്ടികള്‍ അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ഇതിനോടകം തന്നെ രംഗത്ത് എത്തിയിട്ടുണ്ട്.

പൗരത്വ നിയമത്തിലടക്കം കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച നടന്‍ രജനീകാന്ത് ദില്ലി കലാപത്തില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ദില്ലി കലാപം നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ പരാജയമായെന്ന് രജനീകാന്ത് തുറന്നടിച്ചു.

''കേന്ദ്ര സര്‍ക്കാരിന്റെ രഹസ്യാന്വേഷ വിഭാഗത്തിന്റെ പരാജയമാണ് ദില്ലി കലാപത്തിന് കാരണമെന്ന് രജനീകാന്ത് കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ താന്‍ ശക്തമായി അപലപിക്കുന്നു. പ്രതിഷേധങ്ങളെ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തേണ്ടിയിരുന്നു. രഹസ്യാന്വേഷണ വിഭാഗം അവരുടെ ജോലി കൃത്യമായി ചെയ്തില്ല. രഹസ്യാന്വേഷ വിഭാഗത്തിന്റെ പരാജയം എന്നാല്‍ അത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരാജയമാണ്'' എന്നും രജനീകാന്ത് പ്രതികരിച്ചു.

അടുത്തിടെ പൗരത്വ നിയമത്തെ പിന്തുണച്ചുമായി ബന്ധപ്പെട്ട ചോദ്യത്തിന് 'താന്‍ ബിജെപിയുടെ വക്താവല്'ല എന്നാണ് രജനീകാന്ത് മറുപടി നല്‍കിയത്. പൗരത്വ നിയമത്തിന് എതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം നടക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് രജനീകാന്ത് രംഗത്ത് വന്നത്. പൗരത്വ നിയമം മുസ്ലീംങ്ങളെ ബാധിക്കുന്നതല്ല എന്നാണ് രജനീകാന്ത് പറഞ്ഞത്.

പൗരത്വ നിയമത്തിന്റെ പേരില്‍ മുസ്ലീം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും രജനീകാന്ത് പറഞ്ഞിരുന്നു. പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്. മതനേതാക്കളുടേയും രാഷ്ട്രീയക്കാരുടേയും കെണിയില്‍ വിദ്യാര്‍ത്ഥികള്‍ വീഴരുതെന്നും രജനീകാന്ത് ആവശ്യപ്പെടുകയുണ്ടായി. രജനീകാന്തിന് എതിരായ ആദായ നികുതി വെട്ടിപ്പ് കേസ് അവസാനിപ്പിച്ചതിന് പിന്നാലെ ആയിരുന്നു പൗരത്വ നിയമത്തെ അനുകൂലിച്ച് താരം രംഗത്ത് വന്നത്.

കപില്‍ മിശ്ര അടക്കമുളള ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെയും ദില്ലി പോലീസിന്റെ നിഷ്‌ക്രിയത്വത്തിനെതിരെയും ദില്ലി ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതും കേന്ദ്രത്തിന് തിരിച്ചടിയാണ്. കോണ്‍ഗ്രസും എന്‍സിപിയും അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രത്തെ കടന്നാക്രമിക്കുന്നതിനിടെയാണ് സൂപ്പര്‍ താരം രജനീകാന്തും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി രംഗത്ത് വന്നിരിക്കുന്നത്.

അഞ്ച് ദിവസങ്ങളായി തുടരുന്ന കലാപത്തില്‍ ദില്ലിയില്‍ ഇതുവരെ വടക്കു കിഴക്കൻ ഡൽഹിയിൽ മരിച്ചവരുടെ എണ്ണം 32 ആയി. ജിടിബി ആശുപത്രിയിൽ ഒരാൾ കൂടി മരിച്ചതോടെയാണ് എണ്ണം ഉയർന്നത്. പരുക്കേറ്റ് ഇരുന്നൂറിലധികം പേർ ചികിത്സയിലാണ്. ഡൽഹിയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് യുഎൻ അറിയിച്ചു. സുരക്ഷാ ഏജൻസികൾ സംയമനം പാലിക്കണം. സമാധാനപരമായി പ്രതിഷേധിക്കാൻ അവസരം നൽകണമെന്നും യുഎൻ ആവശ്യപ്പെട്ടു. കലാപം പൊട്ടിപ്പുറപ്പെട്ട വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കനത്ത ജാഗ്രത തുടരുന്നു. ജനജീവിതം സാധാരണ നിലയിലെത്താന്‍ ഇനിയും ദിവസങ്ങളെടുക്കും. പല മേഖലകളും ഒറ്റപ്പെട്ട നിലയിലാണ്. ഒഴിഞ്ഞുപോയ നാട്ടുകാര്‍ തിരിച്ചെത്തിയാല്‍ മാത്രമേ നാശനഷ്ടങ്ങള്‍ കൃത്യമായി കണക്കാക്കാന്‍ കഴിയൂ.

കലാപത്തെ തുടർന്ന് വിവിധ രാജ്യങ്ങൾ സ്വന്തം പൗരന്മാർക്കു ജാഗ്രതാ നിർദേശം നൽകി. യുഎസ്, ഫ്രാൻസ്, റഷ്യ എന്നീ രാജ്യങ്ങളാണ് സ്വന്തം പൗരന്മാർക്കു നിര്‍ദേശങ്ങൾ നൽകിയത്. ഇതുവരെ 106 പേർ അറസ്റ്റിലായി. 18 കേസുകൾ എടുത്തതായി ഡൽഹി പൊലീസ് അറിയിച്ചു. അതിനിടെ, സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി പ്രതികരിച്ചു. എല്ലാവരും സമാധാനവും സാഹോദര്യവും നിലനിർത്തണമെന്നു ട്വിറ്റർ സന്ദേശത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഡൽഹി പൊലീസിനെ സുപ്രീം കോടതി കടുത്ത ഭാഷയിൽ വിമര്‍ശിച്ചു. എല്ലാം സംഭവിക്കുന്നത് പൊലീസിന്റെ കണ്‍മുന്നിലാണെന്നും പൊലീസിൽ നവീകരണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. ഡൽഹിയിൽ സ്ഥിതിഗതികൾ അനിയന്ത്രിതമാണെന്നും സൈന്യത്തെ വിന്യസിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ആവശ്യപ്പെട്ടു.

ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ രാജ്യതലസ്ഥാനം പൊതുവേ ശാന്തമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കലാപം നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമായി എന്ന വിമര്‍ശനം ശക്തമാണ്. കലാപകാരികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കിക്കൊടുത്തു എന്ന ആക്ഷേപം ദില്ലി പോലീസിന് നേര്‍ക്കുമുണ്ട്.

 

"

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്റര്‍നെറ്റില്‍ നിന്ന് വിട്ടുനില്‍ക്കുക എന്ന കടുത്ത തീരുമാനവുമായി ഐശ്വര്യ ലക്ഷ്മി  (3 hours ago)

യുക്രെയ്ന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ നാറ്റോ രാജ്യങ്ങളോട് ഡോണള്‍ഡ് ട്രംപ്  (3 hours ago)

ഏഷ്യ കപ്പ് ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ശ്രീലങ്ക  (3 hours ago)

കളിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ തമ്മില്‍ തര്‍ക്കം: 11കാരിയുടെ ചെവി അയല്‍വാസി കടിച്ചുപറിച്ചു  (3 hours ago)

എം വിജയന്റെ മരുമകള്‍ പത്മജയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്  (4 hours ago)

കിണറ്റില്‍ വീണയാളെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി യുവാക്കള്‍ക്ക് ദാരുണാന്ത്യം  (5 hours ago)

പാക് സൈന്യത്തെ ആക്രമിച്ച് ആയുധങ്ങള്‍ പിടിച്ചെടുത്ത് താലിബാന്‍  (5 hours ago)

കോഴിക്കോട്ട് ആശുപത്രിയുടെ ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു  (6 hours ago)

കോട്ടയം മെഡിക്കല്‍ കോളജിന്റെ അഞ്ചാം നിലയില്‍നിന്ന് ചാടി 27കാരന്‍ ജീവനൊടുക്കി  (7 hours ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം 13 കാരിയുടെ ആരോഗ്യനില തൃപ്തികരം എന്ന് ഡോക്ടര്‍മാര്‍  (7 hours ago)

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (7 hours ago)

മന്ത്രവാദത്തിനിടെ മന്ത്രവാദിയും യുവാവും പുഴയില്‍ മുങ്ങിമരിച്ചു  (8 hours ago)

മണിപ്പൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി  (8 hours ago)

വിലക്കയറ്റത്തില്‍ കേരളം ഒന്നാമതാകാന്‍ കാരണം പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണമാണെന്ന് രാജീവ് ചന്ദ്രശേഖര്‍  (8 hours ago)

ഇടുക്കിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു  (8 hours ago)

Malayali Vartha Recommends