Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്

അധികാര കൊതിയോ പകയോ; മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയും രാഹുല്‍ ഗാന്ധി അടക്കമുള്ളവരുടെ വിശ്വസ്തനുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടത് മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാറിനെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടു കൊണ്ട് ;പിതാവിന്റെ ജന്മവാര്‍ഷികത്തില്‍ സിന്ധ്യയുടെ രാജിയുടെ പിന്നിലെ കാരണമിതാണ്....

11 MARCH 2020 05:29 PM IST
മലയാളി വാര്‍ത്ത

മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാറിനെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടു കൊണ്ടാണ് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയും രാഹുല്‍ ഗാന്ധി അടക്കമുള്ളവരുടെ വിശ്വസ്തനുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടത്. രാജ്യസഭാസീറ്റും ക്യാബിനറ്റ് പദവിയോട് കൂടി കേന്ദ്രമന്ത്രി സ്ഥാനവും നല്‍കുമെന്ന ബിജെപിയുടെ ഉറപ്പിന്‍മേലാണ് സിന്ധ്യയുടെ രാജി എന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളെങ്കിലും ജ്യോതിരാദിത്യ സിന്ധ്യ ഇതുവരെ മനസു തുറന്നിട്ടില്ല. സിന്ധ്യ രാജിവച്ചതിനു പിന്നാലെ അദ്ദേഹത്തെ അനുകൂലിുക്കുന്ന 22 എംഎല്‍എമാരും രാജി പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെ ബുധനാഴ്ച രാവിലെയോടെ സിന്ധ്യയ്ക്ക് പിന്തുണ വ്യക്തമാക്കി ഗ്വാളിയാര്‍, ചമ്പല്‍ മേഖലയിലെ പ്രാദേശിക നേതാക്കളും പ്രവരത്തകരും ഉള്‍പ്പെടെ 200ലധികം പ്രവര്‍ത്തകര്‍ രാജിവച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇനിയും രാജികള്‍ ഉണ്ടാകുമെന്നാണ് സൂചന.

അതേസമയം, ജോതിരാദിത്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ദിവസത്തിനും ഒരു പ്രത്യേകതയുണ്ട്. പിതാവ് മാധവറാവു നിന്ധ്യയുടെ 75-ാം ജന്‍മവാര്‍ഷികം കൂടിയായിരുന്നു കഴിഞഞ ദിവസം. അതിനാല്‍ കേവലം ഒരു സുപ്രഭാതത്തില്‍ സിന്ധ്യ എടുത്ത തീരുമാണ് ഇതെന്ന് കരുതാന്‍ വയ്യ. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി മധ്യപ്രദേശ് കോണ്‍ഗ്രസില്‍ നടന്ന അധികാര പിടിവലിയുടേയും സിന്ധ്യ ഉയര്‍ത്തിയ പരാതികളോട് പാര്‍ട്ടി നേതൃത്വം കാണിച്ച അവഗണനയുടെയും പരിണിത ഫലങ്ങളാണ് അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ചത്. സംസ്ഥാനത്തെ ജനങ്ങളെ സേവിക്കുക എന്നതാണു തന്റെ ലക്ഷ്യമെന്നും കോണ്‍ഗ്രസിനുള്ളില്‍ നിന്ന് അതു സാധ്യമല്ലെന്നാണു കരുതുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് 18 വര്‍ഷത്തെ കോണ്‍ഗ്രസ് ജീവിതം അവസാനിപ്പിക്കുന്നതെന്നാണ് സിന്ധ്യ തന്റെ രാജിക്കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. തനിക്കൊപ്പമുള്ളവരുടെ സ്വപ്ന സാക്ഷാത്കാരത്തിനായി പുതിയൊരു തുടക്കം അനിവാര്യമാണെന്നും സിന്ധ്യ വ്യക്തമാക്കുന്നു.


മധ്യപ്രദേശില്‍ 15 വര്‍ഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിക്കാന്‍ അണിയറയിലും പോര്‍ക്കളത്തിലും യത്‌നിച്ചത് ജ്യോതിരാദിത്യ സിന്ധ്യയായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹം തന്റെ അവകാശവാദം ഉന്നയിച്ചു. എന്നാല്‍ മധ്യപ്രദേശില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളായ കമല്‍നാഥും ദിഗവിജയ് സിങ്ങും ചേര്‍ന്ന് ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണ ഉറപ്പിച്ച് സിന്ധ്യയുടെ ചിറകരിഞ്ഞു. എങ്കിലും വാശിയോടെ പൊരുതിനിന്ന സിന്ധ്യ, അന്നു പാര്‍ട്ടി അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണു മുഖ്യമന്ത്രിസ്ഥാനം കമല്‍നാഥിനു വിട്ടുനല്‍കാന്‍ തയ്യാറായത. എന്നാല്‍, മുഖ്യമന്ത്രിയായതിനു ശേഷം സര്‍ക്കാരിന്റെയും സംസ്ഥാനത്തെ പാര്‍ട്ടിയുടെയും നിയന്ത്രണം പൂര്‍ണമായും കമല്‍നാഥിന്റെ കൈകളിലാകുകയായിരുന്നു.

തുടര്‍ന്ന് മുഖ്യമന്ത്രിസ്ഥാനത്തിനു പകരമാണു പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല സിന്ധ്യക്ക് നല്‍കിയത്. പിന്നീട് 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുണ മണ്ഡലത്തില്‍ നിന്നും തോറ്റതോടെ ജ്യോതിരാദിത്യ പാര്‍ട്ടിക്കെതിരെ തിരിഞ്ഞു. തോല്‍വിയില്‍ കമല്‍നാഥിന്റെ രഹസ്യനീക്കങ്ങള്‍ ഉണ്ടെന്ന സംശയം സിന്ധ്യ പരസ്യമായി ഉന്നയിച്ചു. പിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ പരാജയം നേരിട്ടതിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിന്റെ പാര്‍ട്ടി ചുമതലയില്‍ നിന്നും ഒഴിഞ്ഞു. അന്നു മുതല്‍ സിന്ധ്യ കോണ്‍ഗ്രസിലെ വിമത ശബ്ദമായി.

പിന്നീട് കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയതിനെതിരെ കോണ്‍ഗ്രസ് പടപൊരുതിയപ്പോള്‍, കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിച്ച് ജ്യോതിരാദിത്യ പാര്‍ട്ടിയോടുള്ള എതിര്‍പ്പ് പരസ്യമാക്കി. കഴിഞ്ഞ നവംബറില്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ മേല്‍വിലാസം തിരുത്തിയും അദ്ദേഹം പ്രതിഷേധ സൂചന നല്‍കി. രാഷ്ട്രീയ വിശേഷണം ഉപേക്ഷിച്ച് 'പൊതുസേവകന്‍, ക്രിക്കറ്റ് പ്രേമി' എന്ന പുതിയ ട്വിറ്റര്‍ വിലാസം സ്വീകരിച്ചു. തന്നോടുള്ള അവഗണനയുടെ അമര്‍ഷത്തില്‍ ജ്യോതിരാദിത്യ നീറിപ്പുകഞ്ഞപ്പോള്‍, മറുവശത്ത് പിസിസി പ്രസിഡന്റ് പദവിയും ഉപേക്ഷിക്കാന്‍ ഒരുക്കമല്ലെന്നു കമല്‍നാഥ് വ്യക്തമാക്കിയതു കാര്യങ്ങള്‍ സങ്കീര്‍ണമാക്കി. ജ്യോതിരാദിത്യ നിര്‍ദേശിച്ചയാളെ പിസിസി പ്രസിഡന്റാക്കാനാകില്ലെന്നും നിലപാടെടുത്ത കമല്‍നാഥ്, രാജ്യസഭാ സീറ്റ് അദ്ദേഹത്തിനു നല്‍കുന്നതിനെയും എതിര്‍ത്തു. രാജ്യസഭയിലേക്കു താന്‍ സ്ഥാനാര്‍ഥിയായാലും പരാജയപ്പെടുത്താന്‍ കമല്‍നാഥ് ശ്രമിക്കുമെന്ന ആശങ്കയും ജ്യോതിരാദിത്യയ്ക്കുണ്ടായി. ജ്യോതിരാദിത്യ ബിജെപിയുമായി അടുക്കുന്നുവെന്ന സൂചനകള്‍ വന്നതോടെ അനുനയിപ്പിക്കാന്‍ ദേശീയ നേതൃത്വം നിര്‍ദേശിച്ചെങ്കിലും ഫോണ്‍ വിളിക്കാന്‍ പോലും താനില്ലെന്ന് കമല്‍നാഥ് തുറന്നടിച്ചു. ഇതോടെ നിര്‍ണായക തീരുമാനം എടുക്കാന്‍ സിന്ധ്യ നിര്‍ബന്ധിതനാവുകയായിരുന്നു..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിളംബര ജാഥ ഡിസംബര്‍ 26ന് കാസര്‍ഗോഡ് നിന്നും ആരംഭിക്കും  (17 minutes ago)

ദാമ്പത്യ ഐക്യം, ഭക്ഷണ സുഖം, ബന്ധു സമാഗമം എന്നിവ ഇന്ന് അനുഭവപ്പെടും.  (22 minutes ago)

പുത്തൻ പ്രതീക്ഷകളുമായി... തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ...  (34 minutes ago)

ഉനാവോ കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകവും ലജ്ജാകരവുമെന്ന് രാഹുല്‍ ഗാന്ധി  (8 hours ago)

ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ ആശുപത്രി വിട്ടു  (8 hours ago)

കേരളത്തില്‍ പുതിയ തിരിച്ചറിയല്‍ കാര്‍ഡ്; ഇനി മുതല്‍ ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ്  (8 hours ago)

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ്  (8 hours ago)

യാത്രക്കാരോടും കണ്ടക്ടറോടും മോശമായി പെരുമാറി; ഇറക്കിവിട്ടപ്പോള്‍ സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റിന്റെ ചില്ല് തകര്‍ത്ത യുവാവ് അറസ്റ്റില്‍  (11 hours ago)

ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച് ഭര്‍ത്താവ്  (12 hours ago)

2007 നവംബര്‍ ഒന്നിന് രാത്രിയില്‍ പൂനെയില്‍ നടന്ന അതിക്രൂര പീഡനകൊലപാതകം  (12 hours ago)

മട്ടാഞ്ചേരി സബ് ജയിലില്‍ തടവുകാരന്‍ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു  (12 hours ago)

ഡിവോഴ്‌സ് നോട്ടീസ് അയച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ്  (12 hours ago)

മോഷണം ആരോപിച്ച് ആദിവാസി യുവാവിന് ക്രൂര മര്‍ദനം  (13 hours ago)

ഗൂഢാലോചനയില്‍ പങ്കാളിയായ ദിലീപിനെ വെറുതെവിട്ടു: സമാന ആരോപണം ഉണ്ടായ തനിക്കും അതേ ആനുകൂല്യം ലഭിക്കണമെന്ന് മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍  (13 hours ago)

വന്ദേഭാരത് ട്രെയിന്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍  (15 hours ago)

Malayali Vartha Recommends