ഗൗതം അദാനി 100 കോടി, ടാറ്റ സണ്‍സ് - ടാറ്റ ട്രസ്റ്റ്സ് 1500 കോടി; പ്രധാനമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തുന്നത് കോടികൾ; പി.എം -കെയേഴ്സ് എന്തിനെന്ന ചോദ്യവുമായി പ്രമുഖർ
ലോകം ഒന്നടങ്കം കോവിഡ് 19 ഭീഷണിയിലാണ്. രോഗവ്യാപനം തടയുന്നതിനായി രാജ്യത്ത് 21 ദിവസത്തേക്ക് ലോക് ടൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കോവിഡ്19 നേരിടാന്‍ രാജ്യത്തോട് ധനസഹായം അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായി പിഎം കെയറേഴ്‌സ് എന്ന പേരില്‍ ദുരിതാശ്വാസനിധിക്ക് രൂപം നല്‍കി. ആരോഗ്യമുള്ള ഇന്ത്യയ്ക്ക് രൂപം നല്‍കുന്നതിന് വേണ്ടിയാണ് ഫണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
എന്നാൽ കോവിഡ് 19 പോരാട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച പി.എം- കെയേഴ്സിലേക്ക് ഒഴുകുന്നത് കോടികളാണ്. വന്‍ വ്യവസായികളും പൊതുമേഖല സ്ഥാപനങ്ങളും സിനിമ-കായിക താരങ്ങളുമെല്ലാം കോടികളാണ് ഇതിലേക്ക് സംഭാവന ചെയ്യുന്നത്. അതേസമയം, പ്രധാനമന്തിയുടെ ദുരിതാശ്വാസ നിധി നിലവിലുള്ളപ്പോള്‍ പുതിയൊരു സംവിധാനം കൊണ്ടുവന്നതെന്തിനാണെന്ന ചോദ്യവും ഉയരുകയാണ്.
പി.എം- കെയേഴ്സിെന്റ പ്രവര്‍ത്തനം സുതാര്യമല്ലെന്ന ആരോപണവുമായി ശശി തരൂര്‍ എം.പി രംഗത്തെത്തിയപ്പോള്‍ മോദിയുടെ പ്രതിച്ഛായ മുതലെടുപ്പാണ് ഇതെന്നാണ് പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ പ്രതികരിച്ചു. ഇന്ത്യക്കാരെല്ലാം ഈ വേളയില്‍ പരസ്പരം 'കെയര്‍ ചെയ്യുന്നു'ണ്ടെന്നും ഇന്ത്യ - കെയേഴ്സ് എന്നായിരുന്നു പേരിടേണ്ടതെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം െയച്ചൂരി ചൂണ്ടിക്കാട്ടി.
കൊറോണക്കെതിരായ പോരാട്ടത്തിന് പൊതുജനങ്ങളില്‍ നിന്ന് ഫണ്ട് സ്വരൂപിക്കാനാണ് മോദിയുടെ നേതൃത്വത്തില്‍ PM - CARES (സിറ്റിസണ്‍സ് അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍സ്) ഫണ്ട് രൂപവത്കരിച്ചത്. പ്രധാനമന്ത്രി ചെയര്‍മാനും പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി, ധനമന്ത്രി എന്നിവര്‍ അംഗങ്ങളുമായ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് ആണിത്. പ്രധാനമന്തിയുടെ ദുരിതാശ്വാസ നിധിയുടെ പേര് ഈ രീതിയില്‍ മാറ്റുന്നതിന് പകരം പൊടുന്നനെ പുതിയ ട്രസ്റ്റ് രൂപവത്കരിച്ചതില്‍ സുതാര്യത ഇല്ലെന്നാണ് തരൂര്‍ ആരോപിക്കുന്നത്. ഈ അസാധാരണ നടപടി സംബന്ധിച്ച് ഇന്ത്യന്‍ ജനതയോട് വിശദീകരിക്കാന്‍ പ്രധാനമന്ത്രി ബാധ്യസ്ഥനാണെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
ദേശീയ ദുരന്ത വേളയിലും വിഗ്രഹ സൃഷ്ടിയാണ് മോദിയുടെയും കൂട്ടരുടെയും ലക്ഷ്യമെന്ന് രാമചന്ദ്രഗുഹ ചൂണ്ടിക്കാട്ടി. പ്രതിച്ഛായ മുതലെടുപ്പാണിതെന്ന് ആരോപിച്ച അദ്ദേഹം ചില ചോദ്യങ്ങളും ഉന്നയിക്കുന്നു. പ്രധാനമന്തിയുടെ ദുരിതാശ്വാസ നിധി നിലവിലുള്ളപ്പോള്‍ പുതിയ ട്രസ്റ്റിെന്റ ഗുണങ്ങളെന്താണ്, ട്രസ്റ്റിെന്റ നിയമാവലി എവിടെ കിട്ടും, ഏത് നിയമത്തിെന്റ കീഴിലാണ് രജിസ്റ്റര്‍ ചെയ്തത്, എപ്പോള്‍ അല്ലെങ്കില്‍ എവിടെ രജിസ്ട്രേഷന്‍ നടന്നു, ലോക്ക്ഡൗണില്‍ സബ് രജിസ്ട്രാര്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ പോയോ അതോ പ്രധാനമന്ത്രി സബ് രജിസ്ട്രാര്‍ ഓഫിസില്‍ പോയോ, ട്രസ്റ്റിെന്റ ചെയര്‍മാന്‍ രാജ്യത്തിെന്റ പ്രധാനമന്ത്രി ആണോ നരേന്ദ്ര മോദി എന്ന വ്യക്തിയാണോ, രജിസ്ട്രേഡ് ഓഫിസ് മേല്‍വിലാസം എന്താണ് എന്നൊക്കെ അദ്ദേഹം ചോദിക്കുന്നു. പി.എം- കെയേഴ്സിലേക്ക് സംഭാവന നല്‍കിയ അക്ഷയ് കാനഡ കുമാറും (ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍) ജെയ് ബി.സി.സി.ഐ ഷായും (അമിത് ഷായുടെ മകന്‍ ജെയ് ഷാ) പ്രധാനമന്തിയുടെ ദുരിതാശ്വാസ നിധിയെ മറന്ന് പുതിയ ട്രസ്റ്റ് നിക്ഷേപിക്കാന്‍ എന്തിന് ആളുകളെ പ്രേരിപ്പിക്കുന്നു എന്നും പരിഹാസ രൂപേണ രാമചന്ദ്രഗുഹ ചോദിച്ചു.
മോദി പ്രഖ്യാപിച്ചത് മുതല്‍ കോടികളാണ് പി.എം- കെയേഴ്സിലേക്ക് സംഭാവന ചെയ്യപ്പെടുന്നത്. ഗൗതം അദാനി 100 കോടിയും ടാറ്റ സണ്‍സ് - ടാറ്റ ട്രസ്റ്റ്സ് 1500 കോടിയും റിലയന്‍സ് 5 കോടിയും ജെ.എസ്.ഡബ്ല്യു 100 കോടിയും റെയില്‍വേ 150 കോടിയും നടന്‍ അക്ഷയ് കുമാര്‍ 25 കോടിയും നല്‍കുമെന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha