ലോക്ക് ഡൗണില്‍ ഇന്ത്യയോട് കാട്ടിയ കൊലച്ചതി... നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത 6 പേര്‍ മരിച്ചു, മതചടങ്ങില്‍ പങ്കെടുത്തവരിലാണ് കോവിഡ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടത്, ഇവരെ നിസാമുദ്ദീനിലും പരിസരത്തുമുള്ള വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു
ഡല്‍ഹി നിസാമുദ്ദീനില്‍ ഒരു മതചടങ്ങില്‍ പങ്കെടുത്ത ഇരുന്നൂറോളം പേര്‍ക്ക് ഒരുമിച്ച് കോവിഡ് ബാധ സംശയിക്കുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു . നിസാമുദ്ദീനിലെ ദര്‍ഗയില്‍ മാര്‍ച്ച് 18ന് നടന്ന മതചടങ്ങില്‍ പങ്കെടുത്തവരിലാണ് കോവിഡ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടത്. ഇവരെ നിസാമുദ്ദീനിലും പരിസരത്തുമുള്ള വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഈ ചടങ്ങില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അഞ്ഞൂറിലധികം പേര്‍ പങ്കെടുത്തിരുന്നതായാണ് ഏറ്റവും ഒടുവിലായി ലഭിച്ച വിവരം. ഇത് അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണെന്നാണ് അധികൃതരുടെ നിലവിലെ വിലയിരുത്തല്‍.
ഇന്ത്യയില്‍ കോവിഡ് രോഗം വന്നശേഷം ഇത്രയും പേര്‍ക്ക് ഒരുമിച്ച് രോഗലക്ഷണം സംശയിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.അതിനാല്‍ തന്നെ അതീവ ഗൗരവത്തോടെയാണ് ഡല്‍ഹി സര്‍ക്കാര്‍ ഇതിനെ കണക്കിലാക്കുന്നതു എന്നാല്‍ ഏറ്റവുമൊടുവിലായി
നിസ്സാമുദ്ദീനില്‍ മാര്‍ച്ച് 17 മുതല്‍ 19 വരെ നടന്ന തബ്ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുത്ത ആറ് തെലങ്കാന സ്വദേശികള്‍ കോവിഡ് 19 ബാധിച്ച് മരിച്ചതായി തെലങ്കാന സര്‍ക്കാര്‍ വ്യക്തമാക്കുകയാണ്. നിസ്സാമുദ്ദീനില്‍ മാര്‍ച്ച് 17 മുതല്‍ 19 വരെ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്തവരോടെല്ലാം വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടാന്‍ നിര്‍ദേശം നല്‍കിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് 26 പേര്‍ മതസമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു. കൂടുതല്‍ പേര്‍ പങ്കെടുത്തിട്ടുണ്ടോയെന്ന കാര്യത്തില്‍ പരിശോധന തുടരുന്നു. നിസ്സാമുദ്ദീനിലെ അലാമാ മര്‍ക്കസ് ബംഗ്‌ളേവാലി മസ്ജിദില്‍ നിന്ന് 200 പേരെയാണ് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. 1800 പേര്‍ ഇവിടെ ഇനിയും താമസിക്കുന്നുണ്ട്. ഇവരില്‍ 280 പേര്‍ വിദേശികളാണ്. മലേഷ്യ, ഇന്തൊനീഷ്യ, സൗദി അറേബ്യ, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നു വന്നവരാണ് ഇവര്‍. ഇവരില്‍ 11 ഇന്തൊനീഷ്യക്കാര്‍ ഹൈദരാബാദിലേക്കു പോയിരുന്നു. അവര്‍ക്കെല്ലാം രോഗം സ്ഥിരീകരിച്ചു. ആന്‍ഡമാനില്‍ നിന്നു വന്ന് മടങ്ങിയ ആറു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
നിസാമുദ്ദീനില്‍ രണ്ടായിരം പേരോളം നിരീക്ഷണത്തിലാക്കി. ഇവിടെ നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവര്‍ ശ്രീനഗറിലും ആന്‍ഡമാനിലും തമിഴ്‌നാട്ടിലും കോവിഡ് സ്ഥിരീകരിച്ച് മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. അവര്‍ എത്രപേര്‍ക്ക് രോഗം പടര്‍ത്തിയിരിക്കാം എന്നതില്‍ യാതൊരു ഊഹവുമില്ല. പുതിയ സാഹചര്യത്തില്‍ നിസാമുദ്ദീനിലെ ദര്‍ഗയ്ക്കു സമീപമുള്ള പ്രദേശം പൂര്‍ണമായും ഡല്‍ഹി പൊലീസിന്റെ നിയന്ത്രണത്തിലായി. ഇവിടെ ലോക്ഡൗണ്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഡ്രോണുകള്‍ ഉള്‍പ്പെടെ വിന്യസിച്ചതായി പൊലീസ് അധികൃതര്‍ അറിയിച്ചു.
കോവിഡ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് മേഖലയില്‍ ഒരു മെഡിക്കല്‍ ക്യാംപും നടക്കുന്നുണ്ട്. ഈ മാസം 18നാണ് ദര്‍ഗയില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള അഞ്ഞൂറിലധികം പേരെ പങ്കെടുപ്പിച്ച് ചടങ്ങ് സംഘടിപ്പിച്ചത്. ഇവരില്‍ ഒട്ടേറെപ്പേര്‍ സ്വദേശങ്ങളിലേക്ക് മടങ്ങി. ദര്‍ഗയുടെ ചുറ്റുവട്ടത്തു താമസിക്കുന്നവരും തിരികെ മടങ്ങാന്‍ വൈകിയവരുമായ ഇരുനൂറോളം പേരിലാണ് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയതും ആശുപത്രിയിലേക്കു മാറ്റിയതും. ഇന്നലെ ഈ പ്രദേശത്തുനിന്ന് 34 പേരെ ആശുപത്രിയിലെത്തിച്ചിരുന്നു.
മതസമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടത്താന്‍ കഴിയാത്തത് തമിഴ്‌നാടിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു തിരിച്ചടിയാകും. സമ്മേളനത്തില്‍ പങ്കെടുത്ത 26 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുഴുവന്‍ പേരേയും ക്വാറന്റീന്‍ ചെയ്യാന്‍ കഴിയാത്തതാണ് പ്രതിസന്ധി ഉണ്ടാക്കുന്നത്.
തബ്ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുത്ത ഇരുനൂറോളം പേരെ കോവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ത്യയില്‍ കോവിഡ് രോഗം വന്നശേഷം ഇത്രയും പേര്‍ക്ക് ഒരുമിച്ച് രോഗലക്ഷണം സംശയിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമാണ്. ഇതിനെതുടര്‍ന്ന് ഈ പ്രദേശത്ത് ലോക്ഡൗണ്‍ കര്‍ശനമാക്കി. രണ്ടായിരത്തോളം പേര്‍ ഹോം ക്വാറന്റീനിലാണ്.
സമ്മേളനത്തില്‍ 2500 പ്രതിനിധികള്‍ പങ്കെടുത്തിരിക്കാം എന്നാണു കണക്കാക്കുന്നത്. അവരെല്ലാം സമ്മേളനത്തിനു വന്നവരല്ല, വലിയൊരു വിഭാഗം സമ്മേളനത്തിനു വന്നവരോടൊപ്പം ഡല്‍ഹി, യുപി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ വന്നവരാണ്. തമിഴ്‌നാട്ടില്‍നിന്ന് 1500 പേരും ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് 1000 പേരും വന്നിരുന്നു. ഇന്തൊനീഷ്യ, മലേഷ്യ, കിര്‍ഗിസ്ഥാന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്ന് 280 പേരും എത്തി. സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം മതപ്രചാരണത്തിനായി തമിഴ്‌നാട്ടില്‍ എത്തിയ ഏഴംഗ തായ്വാന്‍ സംഘത്തിലെ രണ്ടുപേര്‍ക്ക് കോവിഡ് ബാധ കണ്ടെത്തി. തുടര്‍ന്നാണ് സമ്മേളനത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും കണ്ടെത്തി വീടുകളില്‍ ക്വാറന്റീന്‍ ചെയ്യിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
"
https://www.facebook.com/Malayalivartha