ചെലവ് താങ്ങാനാകാതെ വിമാനങ്ങൾ; ചെറുവിമാനങ്ങൾക്ക് ദിവസം 30,000 രൂപ മുതൽ 50,000 രൂപ വരെയും വലിയ വിമാനങ്ങൾക്ക് ഒരുലക്ഷം രൂപവരെയും, ജീവനക്കാർക്ക് അവധി നൽകി; എന്നിട്ടും നേരിടേണ്ടി വരുന്നത് വലിയ നഷ്ടം
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി വ്യോമഗതാഗതം നിർത്തിയതോടെ വ്യോമയാന കമ്പനികൾക്ക് പാർക്കിങ് ഫീസും വിമാനങ്ങളുടെ പരിപാലനച്ചെലവും വളരെ വലിയ ഭാരമായി മാറുകയാണ്. എയർ ഇന്ത്യ, എയർഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ഗോ എയർ, വിസ്താര, എയർഏഷ്യ കമ്പനികളുടേതായി 650 -ഓളം വിമാനങ്ങളാണ് രാജ്യത്തു നിലവിൽ ഉള്ളത്. വ്യോമഗതാഗതം നിലച്ചതിനെ തുടർന്ന് ഇവയെല്ലാം തന്നെ പല വിമാനത്താവളങ്ങളിലായി പാർക്ക് ചെയ്തിരിക്കുകയാണ് ചെയ്തിരിക്കുന്നത്.
അതോടൊപ്പം തന്നെ മാർച്ച് 31 വരെയാണ് ആദ്യം സർവീസ് നിർത്തിയതെങ്കിലും പിന്നീടിത് ഏപ്രിൽ 14 വരെ നീട്ടി. എന്നു സർവീസ് പുനരാരംഭിക്കുമെന്നതിൽ ഇനിയും വ്യക്തതയില്ല. എന്നാൽത്തന്നെയും ലോക്ഡൗൺ തീരുമ്പോൾ സർവീസുകൾ തുടങ്ങിയാലും എണ്ണം തീരെ കുറവായിരിക്കുമെന്നതിലും സംശയമില്ല. ഇത്തരത്തിൽ ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി വിമാനക്കമ്പനികൾ ജീവനക്കാരെ വീടുകളിലേക്ക് വിട്ടിട്ടുണ്ട്.
അങ്ങനെ വിമാനങ്ങൾ പാർക്ക് ചെയ്യുന്നതിന് വിമാനത്താവളങ്ങളിൽ പാർക്കിങ് ഫീസ്, ഹൗസിങ് ഫീസ് എന്നിങ്ങനെ രണ്ടിനത്തിൽ പണം ഈടാക്കിവരികയാണ്. വിമാനത്തിന്റെ ഭാരംനോക്കിയാണ് മണിക്കൂർ അടിസ്ഥാനത്തിൽ ഇവിടെയുള്ള ഓരോ വിമാനത്താവളങ്ങളിലും ഫീസ് നിശ്ചയിച്ചിട്ടുണ്ട്. ഇതനുസരിച്ച് നോക്കുകയാണെങ്കിൽ ചെറുവിമാനങ്ങൾക്ക് ദിവസം 30,000 രൂപ മുതൽ 50,000 രൂപ വരെയും വലിയ വിമാനങ്ങൾക്ക് ഒരുലക്ഷം രൂപവരെയുമാണ് നൽകേണ്ടിവരിക എന്നത് വലിയ നഷ്ടം തന്നെ ഉരുവാകുകയാണ്.
അതേസമയം ലൈവ് എയർട്രാഫിക് വെബ്‌സൈറ്റായ ഫ്ളൈറ്റ് റഡാർ 24 -ന്റെ കണക്കുപ്രകാരം ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഏറ്റവുമധികം വിമാനങ്ങൾ നിലവിൽ പാർക്ക് ചെയ്യുന്നത്. 205 വിമാനങ്ങളാണ് ഇവിടെയുള്ളത് തന്നെ. ഒപ്പം മുംബൈയിൽ നൂറിനടുത്ത് വിമാനങ്ങളുണ്ട്. ബെംഗളൂരു - 71, ഹൈദരാബാദ് 61, കൊൽക്കത്ത - 54, ചെന്നൈ - 53 എന്നിങ്ങനെയാണ് കണക്ക് വ്യക്തമാക്കുന്നത്. ഇത്തരത്തിൽ ഈ ആറു വിമാനത്താവളങ്ങളിലായാണ് 85 ശതമാനം വിമാനങ്ങളുമുള്ളത് തന്നെ.
തുടർന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളും കമ്പനികൾ പാർക്കിങ്ങിനായി ഉപയോഗിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ വിമാനക്കമ്പനികൾ 60 കോടി രൂപ പാർക്കിങ് ഫീയായി നൽകേണ്ടിവരുമെന്നാണ് കണക്കാക്കുന്നത് തന്നെ. എന്നാൽ ഉയർന്നുവരുന്ന മറ്റൊരു പ്രെശ്നം എന്നത് വരുമാനമില്ലാത്ത സാഹചര്യത്തിൽ അവർക്ക് ഈ തുക ഭാരമായി മാറും. മാത്രമല്ല, പല കമ്പനികളും ഭീമമായ നഷ്ടത്തിലാണ് മുമ്പേ തന്നെ പ്രവർത്തിക്കുന്നത്. എന്നാൽ പാർക്കിങ് ഫീസ് ഒഴിവാക്കണമെന്ന് കമ്പനികൾ സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്.
അതോടൊപ്പം തന്നെ ‘കാപ’ സെന്റർ ഫോർ ഏവിയേഷന്റെ കണക്കുപ്രകാരം ഇപ്പോഴത്തെ നിലയിൽ 2021 ജൂൺ 30 വരെ ഇന്ത്യൻ വ്യോമയാന കമ്പനികൾക്ക് ആകെ 360 കോടി ഡോളറിന്റെ അതായത് 27,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കരുതുന്നത്. എന്നാൽ നിലവിലെ വിലക്ക് കഴിഞ്ഞ് ഏപ്രിൽ 15 നുശേഷം സർവീസ് പുനരാരംഭിച്ചാലുള്ള സ്ഥിതിയാണിത്.
https://www.facebook.com/Malayalivartha