Widgets Magazine
08
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യയിലെ അൽ ഹസ്സയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു


ബാലരാമപുരത്ത് 62കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ...


ഉജ്ജ്വല സ്വീകരണം... മലേഷ്യയിൽ ഒരു ഇന്ത്യൻ കോൺസുലേറ്റ് കൂടി തുറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി... രണ്ട് ദിവസത്തെ സന്ദർശനത്തിനായി മലേഷ്യയിലെത്തിയ മോദിയെ വിമാനത്താവളത്തിൽ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം നേരിട്ടെത്തി സ്വീകരിച്ചു


ഭർത്താവും മക്കളും വീട്ടിലില്ലാത്ത സമയം സംഭവിച്ചത്... പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ 62കാരിയുടെ മൃതദേഹം: വിശ്വസിക്കാനാകാതെ അയൽവാസികൾ


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് കുതിപ്പ്... ഇന്ന് 2,120 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്... 1,14,840 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്...

തബ്ലീഗ് സമ്മേളനം: രാജ്യമെങ്ങും രോഗവാഹകര്‍; ജാഗ്രത

02 APRIL 2020 06:27 AM IST
മലയാളി വാര്‍ത്ത

നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് സമ്മേളനം കോവിഡിനെ ചെറുക്കാന്‍ പെടാപ്പാടു പെടുന്ന വിവിധ സംസ്ഥാനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് . ഫെബ്രുവരി അവസാനം മുതല്‍ മാര്‍ച്ച് തുടക്കം വരെ ഡല്‍ഹിയിലെത്തി സമ്മേളനത്തില്‍ പങ്കെടുത്തു പിരിഞ്ഞവരില്‍ പലരും കോവിഡ് രോഗവാഹകരായാണ് രാജ്യത്തിന്റെ വിവിധ കോണുകളില്‍ എത്തിയിരിക്കുന്നത്. ഇവരെ കണ്ടെത്താനും ഇവരുമായി ഇടപഴകിയവരുടെ വിവരങ്ങള്‍ ശേഖരിക്കാനുമുള്ള വലിയ ദൗത്യമാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഇടയില്‍ സംസ്ഥാന സര്‍ക്കാരുകളുടെ തലയില്‍ വീണിരിക്കുന്നത്.

സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങിയ എട്ടു പേര്‍ രോഗബാധയെ തുടര്‍ന്നു മരിച്ചു. ആറു പേര്‍ തെലങ്കാനയിലും ഓരോരുത്തര്‍ വീതം തമിഴ്നാട്, ഡല്‍ഹി എന്നിവിടങ്ങളിലുമാണു മരിച്ചത്. ഇതോടെയാണ് സംഭവത്തിന്റെ ഗൗരവം അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. മലേഷ്യ, ഇന്തൊനീഷ്യ, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍നിന്നു നിസാമുദ്ദീന്‍ മര്‍ക്കസില്‍ എത്തിയവരില്‍ നിന്നാകാം ബാക്കിയുള്ളവര്‍ക്കു രോഗം പടര്‍ന്നതെന്നാണ് അധികൃതരുടെ നിഗമനം.

മുന്നൂറോളം പേരാണ് കര്‍ണാടകയില്‍നിന്നു സമ്മേളനത്തില്‍ പങ്കെടുത്തതെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. 26 പേരെ മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്നും അപകടകരമായ സാഹചര്യമാണു നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു. തുമകുരുവില്‍നിന്നു സമ്മേളനത്തില്‍ പങ്കെടുത്ത പ്രഭാഷകന്‍ 45 കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ കുറഞ്ഞത് 82 പേരുമായി നേരിട്ടു ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ കണ്ടെത്തിയ 26 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്നത് ആശ്വാസകരമാണ്.

കേരളത്തില്‍നിന്ന് മുന്നൂറോളം പേര്‍ സമ്മേളനത്തിന് എത്തിയിരുന്നുവെന്നാണ് അനൗദ്യോഗിക വിവരം. പരിപാടിയില്‍ പങ്കെടുത്തു മടങ്ങിയ പത്തനംതിട്ട സ്വദേശി ഡോ. സലിം ഡല്‍ഹിയില്‍ മരിച്ചതോടെയാണ് കേരള സര്‍ക്കാരും വിഷയം ഗൗരവമായി എടുത്തത്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള 2500 പേരെ കണ്ടെത്താനുള്ള തീവ്രശ്രമമാണു നടക്കുന്നത്. കണ്ടെത്തിയ പലര്‍ക്കും കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. തമിഴ്നാട്ടില്‍ 1500 പേര്‍ക്കായാണു തിരച്ചില്‍ നടക്കുന്നത്. ഇതില്‍ 300 പേരെ ചൊവ്വാഴ്ച രാത്രിവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കണ്ടെത്തിയ 67 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 50 പേരുടെ പരിശോധനാഫലം ഇന്നലെയാണ് വന്നത്. ഇതോടെ തമിഴ്നാട്ടില്‍ രോഗികളുടെ എണ്ണം 124 ആയി.

നിസാമുദ്ദീനില്‍ സമ്മേളനത്തിന് മഹാരാഷ്ട്രയില്‍നിന്ന് 185 പേരാണ് എത്തിയത്. തബ് ലീഗ് നേതൃത്വവുമായി ബന്ധപ്പെട്ട് അവരെ കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്. വിദേശപൗരന്മാരായ 35 പേരെ കണ്ടെത്തിയെന്ന് അഹമ്മദ്നഗര്‍ ഭരണകൂടം വ്യക്തമാക്കി. മധ്യപ്രദേശില്‍നിന്ന് സമ്മേളനത്തിനെത്തിയ 107 പേരില്‍ 57 പേരെ കണ്ടെത്തി. 36 പേര്‍ ഭോപ്പാലില്‍നിന്നാണ്. മലേഷ്യ, ഇന്തൊനീഷ്യ എന്നിവിടങ്ങളില്‍നിന്നു വന്ന 20 വിദേശികള്‍ ഉള്‍പ്പെടെയുള്ളവരുടെ സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ക്വാറന്റീനില്‍ കഴിയുന്ന 57 പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് ഭോപ്പാല്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.

യുപിയില്‍നിന്നു സമ്മേളനത്തിന് എത്തിയ 157 പേരില്‍ 128 പേരെ പൊലീസ് കണ്ടെത്തി. ഇതില്‍ 120 പേര്‍ ഡല്‍ഹിയില്‍ ക്വാറന്റീനിലാണ്. എട്ടു പേരെ ഗ്രാമങ്ങളില്‍ കണ്ടെത്തി വീട്ടില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ബാക്കി 29 പേരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണു യുപി പൊലീസ്. ഡല്‍ഹി പൊലീസ് കൈമാറിയ പട്ടികയില്‍ ഉള്‍പ്പെടാത്ത, സമ്മേളനത്തില്‍ പങ്കെടുത്ത 95 പേരെ കൂടി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഛത്തിസ്ഗഡില്‍നിന്നു മതചടങ്ങില്‍ പങ്കെടുത്ത 101 പേരെയും തീവ്രശ്രമത്തിനൊടുവില്‍ കണ്ടെത്തി. എല്ലാവരെയും ക്വാറന്റീന്‍ ചെയ്തു. രാജസ്ഥാനിലെ അഞ്ചു ഗ്രാമങ്ങളില്‍നിന്ന് 17 പേരാണ് നിസാമുദ്ദീനില്‍ എത്തിയത്. ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. ബംഗാളില്‍നിന്നു സമ്മേളനത്തില്‍ പങ്കെടുത്ത 16 പേരെ ഐസലേഷനിലാക്കി. ഒഡീഷയില്‍നിന്നു വന്ന 13 പേര്‍ നിസാമുദ്ദീന്‍ മര്‍ക്കസില്‍ തന്നെ തുടരുകയായിരുന്നു. ഇതില്‍ രണ്ടു പേര്‍ രോഗലക്ഷണങ്ങളോടെ ആശുപത്രിയിലുണ്ട്. സംസ്ഥാനത്തു മടങ്ങിയെത്തിയ മൂന്നു പേരെ ക്വാറന്റീന്‍ ചെയ്തു. ഇവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നിരീക്ഷണത്തിലാണെന്നും അധികൃതര്‍ അറിയിച്ചു.


നിസാമുദ്ദീന്‍ മര്‍ക്കസില്‍നിന്ന് നേരത്തേ ഒഴിപ്പിച്ച 1548 പേരില്‍ 441 പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 128 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുകഴിഞ്ഞു. ബാക്കിയുള്ളവരെ ക്വാറന്റീന്‍ ചെയ്തിരിക്കുകയാണ്. കൂടുതല്‍ ആളുകള്‍ക്കു രോഗം ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ലെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.

കശ്മീരില്‍നിന്നു സമ്മേളനത്തില്‍ പങ്കെടുത്ത 167 പേരും അവരുമായി ബന്ധപ്പെട്ടവരും ഉള്‍പ്പെടെ 855 പേരെയാണ് തിരയുന്നത്. ഒമ്പതു പേരെ മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളു. ബന്ദിപൊറ, പുല്‍വാമ, ഷോപിയാന്‍, മുദ്ഗാം എന്നിവിടങ്ങളിലെ 20 ഗ്രാമങ്ങള്‍ റെഡ് സോണ്‍ ആയി പ്രഖ്യാപിച്ച് നിരീക്ഷണത്തിലാണ്. സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങിയ ഒരാളെ പള്ളിയില്‍വച്ച് ആലിംഗനം ചെയ്ത പത്തുവയസ്സുകാരനും ശ്രീനഗറില്‍ രോഗം കണ്ടെത്തിയിരുന്നു.

തബ് ലീഗ് ജമാഅത്ത് ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് 2 വരെ ജയ്പുരിലും മതസമ്മേളനം സംഘടിപ്പിച്ചിരുന്നു. മലേഷ്യ, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളും ഇവിടെ എത്തിയിരുന്നു. നിസാമുദ്ദീന്‍ മര്‍ക്കസിലെ മൗലാന സാദ് ഖണ്ഡാലവിയാണ് സമ്മേളനത്തില്‍ അവസാനത്തെ പ്രാര്‍ഥന നയിച്ചത്.

നിസാമുദ്ദീനില്‍ രണ്ടു സമ്മേളനങ്ങളിലായി പങ്കെടുത്ത നിരവധി പേര്‍ വിവിധ ജില്ലകളില്‍ എത്തിയിട്ടുണ്ട്. ഇവരെ കണ്ടെത്തി സ്രവപരിശോധന നടത്തുന്നതിനൊപ്പം ഇവരുമായി അടുത്ത് ഇടപഴകിയവരെ കണ്ടെത്തുകയെന്നതും വലിയ തലവേദനയായി മാറും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടൂർ പ്രകാശിനെ വീണ്ടും ചോദ്യം ചെയ്യും... ശബരിമല സ്വ‍ർണക്കൊള്ള; അടൂർ പ്രകാശിനെ വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യത, രണ്ടരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലില്‍ എല്ലാത്തിനും ഉത്തരം നൽകിയെന്ന് പ്രതികരണം  (20 minutes ago)

കാഞ്ഞങ്ങാട് കടന്നൽ കുത്തേറ്റ് ഭാര്യ പിടയുന്നതു കണ്ട് ഗൃഹനാഥൻ ഹൃദയാഘാതം മൂലം മരിച്ചു  (27 minutes ago)

കുടുംബത്തിൽ സമാധാനവും സ്വസ്ഥതയും നിലനിൽക്കുന്ന ദിവസമാണിത്.  (33 minutes ago)

ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു  (39 minutes ago)

23 മുതൽ മാർച്ച് 4 വരെ നടക്കുന്ന പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്...  (55 minutes ago)

കേരളത്തിന്റെ മാതൃകാപരമായ ഇടപെടലാണ് അവയവമാറ്റ ആശുപത്രി സ്ഥാപിക്കുന്നതിലൂടെ സാദ്ധ്യമാകുന്നതെന്ന് മുഖ്യമന്ത്രി  (1 hour ago)

62കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ...  (1 hour ago)

ആരോഗ്യ പ്രവര്‍ത്തകനെ സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

വിനോദസഞ്ചാരികൾ കയറിയ 'സുനാമി' യന്ത്ര ഊഞ്ഞാലാണു പ്രവർത്തിക്കുന്നതിനിടെ തകർന്നു വീണത്....  (1 hour ago)

ആദ്യ മത്സരത്തിൽ അമേരിക്കക്കെതിരെ ഇന്ത്യക്ക് 29 റൺസിൻറെ  (1 hour ago)

ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിക്ക് നൽകിയ സ്വീകരണ ചടങ്ങിലും ....  (2 hours ago)

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മുന്നോട്ട് പോകുമെന്ന് രോഹിത് റോയ്  (8 hours ago)

ട്വന്റി 20 ലോകകപ്പിന് ആദ്യജയം ഇന്ത്യയ്ക്ക്; അമേരിക്കയെ 29 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ  (9 hours ago)

സൂരജ്ക്കുണ്ട് കലാമേളക്കിടെ അപകടം: യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നുവീണ് പൊലീസുകാരന് ദാരുണാന്ത്യം  (9 hours ago)

ഉറങ്ങിക്കിടന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം  (10 hours ago)

Malayali Vartha Recommends