തബ് ലീഗ് കഴിഞ്ഞു മടങ്ങിയ അഞ്ചു തീവണ്ടികളിലെ 5000 യാത്രക്കാരെ കണ്ടെത്താന്‍ റെയിൽവേയും ആരോഗ്യ വകുപ്പും ശ്രമം തുടങ്ങി

മാര്‍ച്ച് 13 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ ഡല്‍ഹിയില്‍നിന്ന് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങിയവര്‍ സഞ്ചരിച്ച അഞ്ചു തീവണ്ടികളിലെ യാത്രക്കാരെ കണ്ടെത്താന്‍ റെയില്‍വേ ശ്രമം തുടങ്ങി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുപോയ വണ്ടികളാണ് നിരീക്ഷണത്തിലുള്ളത്. കേരളത്തിലേക്കുള്ള വണ്ടികളൊന്നും ഇക്കൂട്ടത്തിലില്ല.
എന്നാൽ േകരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് 310 പേര്‍ മര്‍ക്കസില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ 79 പേര്‍ മാത്രമാണ് സംസ്ഥാനത്ത് തിരിച്ചെത്തിയത്. 149 പേര്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് പ്രാര്‍ത്ഥനാ യോഗങ്ങളില്‍ പങ്കെടുക്കാന്‍ പോയി. കേരളത്തില്‍ മടങ്ങിയെത്തിയവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി. ഇവരെ കണ്ടെത്തി സ്രവം പരിശോധിക്കാനും നിരീക്ഷണത്തിലേക്ക് മാറ്റാനും തുടങ്ങി. മാര്‍ച്ച് ഏഴ് മുതല്‍ പത്തുവരെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത 79 പേരാണ് മടങ്ങിയെത്തിയത്. മാര്‍ച്ച് 18 മുതല്‍ 20 വരെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത 80 പേരെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങിയെത്താന്‍ കഴിഞ്ഞിട്ടില്ല.
ഡൽഹിയിലെ നിസാമുദ്ദീന്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത കൊല്ലം സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചു.കൊല്ലം കരിക്കോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ഡല്‍ഹിയില്‍ ചികിത്സയിലാണ്.കൊല്ലത്ത് നിന്ന് സമ്മേളനത്തിൽ പങ്കെടുത്ത പതിനഞ്ച് പേരിൽ എട്ട് പേർ മാത്രമാണ് തിരികെ നാട്ടിലെത്തിയത്. ബാക്കിയുള്ളവർ പനി, ചുമ തുടങ്ങിയ രോഗ ലക്ഷണങ്ങളോടെ ഡൽഹിയിൽ തുടരുകയാണ്.
ഗ്രാമ മേഖലയില്‍ നിന്ന് പതിനൊന്ന് പേരും സിറ്റിയില്‍ നിന്ന് നാല് പേരുമാണ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയത്. അതേസമയം കൊല്ലത്ത് നിന്ന് കൂടുതല്‍ പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന വിലയിരുത്തലിലാണ് പോലീസും ആരോഗ്യവകുപ്പും. തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന വിമാനത്തിലെ പാസഞ്ചേഴ്‌സ് ലിസ്റ്റ് എടുക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍.
അതേസമയം സമ്മേളനത്തില്‍ പങ്കെടുത്ത് തിരികെ എത്തിയതിന് ശേഷം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച പുനലൂര്‍ സ്വദേശികളായ ദമ്പതികള്‍ ഇപ്പോള്‍ വീട്ടില്‍ ഐസോലേഷനിലാണ്. ഇവരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.
ഡല്‍ഹി നിസാമുദ്ദീന്‍ മര്‍ക്കസ് തബ്ലീഗില്‍ പങ്കെടുത്തത് 8000 പേരെന്ന് റിപ്പോര്‍ട്ട്. ഇവരില്‍ 4000 ഓളം പേര്‍ ഡല്‍ഹിയില്‍ നിന്നാണ്. ചടങ്ങില്‍ പങ്കെടുത്ത 200 ഓളം പേര്‍ക്ക് കൊറോണ ബാധിച്ചതായി അതാത് സംസ്ഥാനങ്ങളില്‍ നിന്നുള്ള സൂചനകള്‍ വ്യക്തമാക്കുന്നു. 20 സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ കണക്കാണിത്.
േകരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് 310 പേര്‍ മര്‍ക്കസില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ 79 പേര്‍ മാത്രമാണ് സംസ്ഥാനത്ത് തിരിച്ചെത്തിയത്. 149 പേര്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് പ്രാര്‍ത്ഥനാ യോഗങ്ങളില്‍ പങ്കെടുക്കാന്‍ പോയി. കേരളത്തില്‍ മടങ്ങിയെത്തിയവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി. ഇവരെ കണ്ടെത്തി സ്രവം പരിശോധിക്കാനും നിരീക്ഷണത്തിലേക്ക് മാറ്റാനും തുടങ്ങി. മാര്‍ച്ച് ഏഴ് മുതല്‍ പത്തുവരെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത 79 പേരാണ് മടങ്ങിയെത്തിയത്. മാര്‍ച്ച് 18 മുതല്‍ 20 വരെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത 80 പേരെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങിയെത്താന്‍ കഴിഞ്ഞിട്ടില്ല.
ഇപ്പോള്‍ വിവരം ശേഖരിക്കുന്ന ഓരോ തീവണ്ടിയിലും 1000-1200 പേര്‍ സഞ്ചരിച്ചിട്ടുണ്ടെന്നാണു കണക്കുകൂട്ടല്‍. അങ്ങനെയാണെങ്കില്‍ വിവിധ സംസ്ഥാനങ്ങളിലായി അയ്യായിരത്തിലേറെപ്പേരെ നിരീക്ഷണത്തില്‍ വെക്കേണ്ടിവരുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു. ഡല്‍ഹി-ഗുണ്ടൂര്‍ തുരന്തോ എക്‌സ്പ്രസില്‍ സഞ്ചരിച്ച രണ്ടു പേര്‍ക്കു പിന്നീട് രോഗം സ്ഥിരീകരിച്ചിരുന്നു. മാര്‍ച്ച് 18-നു പുറപ്പെട്ട വണ്ടിയിലെ സ്ലീപ്പര്‍ കോച്ചിലായിരുന്നു ഇവര്‍. ഡല്‍ഹി-ചെന്നൈ ഗ്രാന്‍ഡ് ട്രങ്ക് എക്‌സ്പ്രസില്‍ കുട്ടികള്‍ക്കൊപ്പം സഞ്ചരിച്ച രണ്ടു പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. ഡല്‍ഹി-ചെന്നൈ റൂട്ടിലോടുന്ന തമിഴ്നാട് എക്‌സ്പ്രസ്, ന്യൂഡല്‍ഹി-റാഞ്ചി രാജധാനി എക്‌സ്പ്രസ്, എ.പി. സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസ് എന്നിവയാണ് നിരീക്ഷണത്തിലുള്ള മറ്റു വണ്ടികള്‍.
മാര്‍ച്ച് 16-നു പുറപ്പെട്ട രാജധാനിയിലെ തേഡ് എ.സി. കോച്ചില്‍ സഞ്ചരിച്ച മലേഷ്യന്‍ വനിതയ്ക്കു വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേ കോച്ചില്‍ 60 യാത്രക്കാര്‍ ഉണ്ടായിരുന്നെന്നാണ് വിവരം. എ.പി. സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസില്‍ സഞ്ചരിച്ച 10 ഇന്‍ഡൊനീഷ്യക്കാര്‍ തബ്ലീഗ് സമ്മേളനം കഴിഞ്ഞു മടങ്ങിയവരാണെന്നും കണ്ടെത്തി. ഇവരില്‍ പലര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ ഈറോഡ് സ്വദേശികള്‍ക്ക് രോഗം ബാധിച്ചതായി സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈറോഡ് വഴി കടന്നുപോവുന്നതാണ് കേരള എക്‌സ്പ്രസെങ്കിലും അതില്‍ നിരീക്ഷണം തുടങ്ങിയിട്ടില്ല. കേരളത്തിലെ മുന്നൂറിലേറെപ്പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തതായി വിവരമുണ്ടെങ്കിലും ഇവര്‍ തീവണ്ടിയിലാണോ സഞ്ചരിച്ചതെന്നു വ്യക്തമായിട്ടില്ല.
കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് 310 പേര്‍ മര്‍ക്കസില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ 79 പേര്‍ മാത്രമാണ് സംസ്ഥാനത്ത് തിരിച്ചെത്തിയത്. 149 പേര്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് പ്രാര്‍ത്ഥനാ യോഗങ്ങളില്‍ പങ്കെടുക്കാന്‍ പോയി. കേരളത്തില്‍ മടങ്ങിയെത്തിയവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി. ഇവരെ കണ്ടെത്തി സ്രവം പരിശോധിക്കാനും നിരീക്ഷണത്തിലേക്ക് മാറ്റാനും തുടങ്ങി. മാര്‍ച്ച് ഏഴ് മുതല്‍ പത്തുവരെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത 79 പേരാണ് മടങ്ങിയെത്തിയത്. മാര്‍ച്ച് 18 മുതല്‍ 20 വരെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത 80 പേരെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങിയെത്താന്‍ കഴിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha



























