Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തമിഴ്‌നാട്ടില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 75 കേസുകള്‍, 74ഉം തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍; ഡൽഹിയിൽ നിന്നും ഇതുവരെ മടങ്ങിയെത്തിയ 264 പേരുടെ പരിശോധനാ ഫലങ്ങള്‍ പോസിറ്റീവ് ;മൗലാന മുഹമ്മദ് സാദിന്റെ ശബ്ദരേഖ പുറത്തുവിട്ട് മാധ്യമങ്ങൾ

03 APRIL 2020 12:59 PM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട്ടില്‍ വ്യാഴാഴ്ച   75 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.അതില്‍ 74 ലും ഡല്‍ഹിയില്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആണ്. ഇതുവരെ ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ 264 പേരുടെ പരിശോധനാ ഫലങ്ങള്‍ പോസിറ്റീവാണ്.

75-ല്‍ 74 പേരും ഡല്‍ഹിയിലേക്ക് യാത്ര നടത്തിയവരാണ്. കുറേ പേര്‍ സ്വമേധയാ റിപ്പോര്‍ട്ട് ചെയ്തു.  അവര്‍ ആരൊക്കെയുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് തമിഴ്‌നാട് ഹെല്‍ത്ത് സെക്രട്ടറി ബീല രാജേഷ് പറഞ്ഞു. ഇതോടെ തമിഴ്‌നാട്ടിൽ  രോഗികളുടെ എണ്ണം 309 ആയി ഉയര്‍ന്നു.
രോഗികളുടെ  നില തൃപ്തികരമാണെന്നും ഏഴുപേര്‍ സുഖംപ്രാപിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. 17 ലാബുകളിലായി 12,000 സാമ്പിളുകള്‍ പരിശോധിക്കാനുള്ള ശേഷി തമിഴ്‌നാടിനുണ്ട്.
സംസ്ഥാനത്ത് 19 ജില്ലകളിലാണ് കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോയമ്പത്തൂര്‍, ഈറോഡ്, തിരുനെല്‍വേലി, നാമക്കല്‍, തേനി എന്നിവിടങ്ങളില്‍ വൈറസ് ബാധിച്ചവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.തബ്‍ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 400 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സമ്മേളനത്തില്‍ പങ്കെടുത്ത 9000 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതില്‍ 1306 പേര്‍ വിദേശ പൗരന്‍മാരാണ്.
ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 328 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട 9000പേരെ രോഗസാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്രം. സമ്മേളനത്തിൽ പങ്കെുത്ത 20 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് മരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്തു.
നിസാമുദ്ദിൻ സമ്മേളനത്തിൽ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങിയ 8000 പേരെ നിരീക്ഷിക്കാൻ കേന്ദ്രം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിൽ ഇതുവരെ കണ്ടെത്തിയവരും അവരോട് ഇടപഴകിയവരും ഉൾപ്പടെ 9000 പേരുടെ പട്ടികയാണ് കേന്ദ്രം തയ്യാറാക്കിയിരിക്കുന്നത്. ഇവരെയെല്ലാം പ്രത്യേകം നിരീക്ഷിക്കും.
അതിനിടെ 400ലധികം കൊവിഡ് കേസുകൾ മർക്കസ് സമ്മേളനവുമായി ബന്ധപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. ദില്ലിയിലെ 219ൽ 108ഉം മർക്കസിൽ എത്തിയവരിലാണ്. രണ്ടു പേർ ദില്ലിയിൽ മരിച്ചു. തബ്ലീഗ് ജമാഅത്ത് മൗലാന മുഹമ്മദ് സാദ് ഉൾപ്പടെ അറുപേർക്കെതിരെയാണ് കേസെടുത്തത്.താൻ നിരീക്ഷണത്തിലാണ് എന്ന് മൗലാന പറയുന്ന ശബ്ദരേഖ ചില മാധ്യമങ്ങൾ പുറത്തുവിട്ടു.
"ഡോക്ടർമാരുടെ ഉപദേശപ്രകാരം ഞാൻ ദില്ലിയിൽ ക്വാറൻറൈനിൽ കഴിയുകയാണ്. എല്ലാവരുടെ ഇപ്പോൾ ആരോഗ്യപ്രവർത്തകരുടെ ഉപദേശം അനുസരിക്കുക എന്നായിരുന്നു മൗലാന മുഹമ്മദ് സാദ് പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ ആരോഗ്യ സെക്രട്ടറി സ്ഥിതി വിശദീകരിച്ചു. മർക്കസിലെത്തി മടങ്ങിയവരെ കണ്ടെത്താൻ ഊർജ്ജിത ശ്രമം തുടരുന്നു എന്ന് മുഖ്യമന്ത്രിമാർ യോഗത്തെ അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (2 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (2 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (2 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (2 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (2 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (3 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (3 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (3 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (3 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (4 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (4 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (5 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (6 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (6 hours ago)

Malayali Vartha Recommends