തമിഴ്‌നാട്ടില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 75 കേസുകള്‍, 74ഉം തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍; ഡൽഹിയിൽ നിന്നും ഇതുവരെ മടങ്ങിയെത്തിയ 264 പേരുടെ പരിശോധനാ ഫലങ്ങള്‍ പോസിറ്റീവ് ;മൗലാന മുഹമ്മദ് സാദിന്റെ ശബ്ദരേഖ പുറത്തുവിട്ട് മാധ്യമങ്ങൾ
തമിഴ്‌നാട്ടില്‍ വ്യാഴാഴ്ച 75 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.അതില്‍ 74 ലും ഡല്‍ഹിയില്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആണ്. ഇതുവരെ ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ 264 പേരുടെ പരിശോധനാ ഫലങ്ങള്‍ പോസിറ്റീവാണ്.
75-ല്‍ 74 പേരും ഡല്‍ഹിയിലേക്ക് യാത്ര നടത്തിയവരാണ്. കുറേ പേര്‍ സ്വമേധയാ റിപ്പോര്‍ട്ട് ചെയ്തു. അവര്‍ ആരൊക്കെയുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് തമിഴ്‌നാട് ഹെല്‍ത്ത് സെക്രട്ടറി ബീല രാജേഷ് പറഞ്ഞു. ഇതോടെ തമിഴ്‌നാട്ടിൽ രോഗികളുടെ എണ്ണം 309 ആയി ഉയര്‍ന്നു.
രോഗികളുടെ നില തൃപ്തികരമാണെന്നും ഏഴുപേര്‍ സുഖംപ്രാപിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. 17 ലാബുകളിലായി 12,000 സാമ്പിളുകള്‍ പരിശോധിക്കാനുള്ള ശേഷി തമിഴ്‌നാടിനുണ്ട്.
സംസ്ഥാനത്ത് 19 ജില്ലകളിലാണ് കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോയമ്പത്തൂര്‍, ഈറോഡ്, തിരുനെല്‍വേലി, നാമക്കല്‍, തേനി എന്നിവിടങ്ങളില്‍ വൈറസ് ബാധിച്ചവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.തബ്‍ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 400 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സമ്മേളനത്തില്‍ പങ്കെടുത്ത 9000 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതില്‍ 1306 പേര്‍ വിദേശ പൗരന്‍മാരാണ്.
ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 328 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട 9000പേരെ രോഗസാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്രം. സമ്മേളനത്തിൽ പങ്കെുത്ത 20 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് മരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്തു.
നിസാമുദ്ദിൻ സമ്മേളനത്തിൽ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങിയ 8000 പേരെ നിരീക്ഷിക്കാൻ കേന്ദ്രം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിൽ ഇതുവരെ കണ്ടെത്തിയവരും അവരോട് ഇടപഴകിയവരും ഉൾപ്പടെ 9000 പേരുടെ പട്ടികയാണ് കേന്ദ്രം തയ്യാറാക്കിയിരിക്കുന്നത്. ഇവരെയെല്ലാം പ്രത്യേകം നിരീക്ഷിക്കും.
അതിനിടെ 400ലധികം കൊവിഡ് കേസുകൾ മർക്കസ് സമ്മേളനവുമായി ബന്ധപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. ദില്ലിയിലെ 219ൽ 108ഉം മർക്കസിൽ എത്തിയവരിലാണ്. രണ്ടു പേർ ദില്ലിയിൽ മരിച്ചു. തബ്ലീഗ് ജമാഅത്ത് മൗലാന മുഹമ്മദ് സാദ് ഉൾപ്പടെ അറുപേർക്കെതിരെയാണ് കേസെടുത്തത്.താൻ നിരീക്ഷണത്തിലാണ് എന്ന് മൗലാന പറയുന്ന ശബ്ദരേഖ ചില മാധ്യമങ്ങൾ പുറത്തുവിട്ടു.
"ഡോക്ടർമാരുടെ ഉപദേശപ്രകാരം ഞാൻ ദില്ലിയിൽ ക്വാറൻറൈനിൽ കഴിയുകയാണ്. എല്ലാവരുടെ ഇപ്പോൾ ആരോഗ്യപ്രവർത്തകരുടെ ഉപദേശം അനുസരിക്കുക എന്നായിരുന്നു മൗലാന മുഹമ്മദ് സാദ് പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ ആരോഗ്യ സെക്രട്ടറി സ്ഥിതി വിശദീകരിച്ചു. മർക്കസിലെത്തി മടങ്ങിയവരെ കണ്ടെത്താൻ ഊർജ്ജിത ശ്രമം തുടരുന്നു എന്ന് മുഖ്യമന്ത്രിമാർ യോഗത്തെ അറിയിച്ചു.
https://www.facebook.com/Malayalivartha