Widgets Magazine
05
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാന്റെ മരണം: മരണത്തിന്റെ തലേദിവസം ജയനഗറിലെ ഒരു സൈക്യാട്രിസ്റ്റിനെ റോയ് സന്ദർശിച്ചത് എന്തിന്..?


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..


ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ജയിലിന് പുറത്തേക്ക്...? കുറ്റപത്രം നൽകാൻ വൈകിയതിനാൽ രണ്ടാം കേസിലും സ്വാഭാവിക ജാമ്യം..


അടുത്ത മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ.. മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

യുപിയിൽ ക്വാറന്റൈനിലുള്ളവർക്ക് ഭക്ഷണം വലിച്ചെറിഞ്ഞു കൊടുക്കുന്ന ദൃശ്യങ്ങൾ പുറത്ത് ;ഭക്ഷണത്തിന് ‘സാമൂഹിക അകലം’ മറന്ന് തിരക്ക്; അപമാനം

27 APRIL 2020 10:36 AM IST
മലയാളി വാര്‍ത്ത

കൊവിഡ് 19 നിരീക്ഷണകേന്ദ്രത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണപൊതികളും കുടിവെള്ളവും വലിച്ചെറിഞ്ഞ് കൊടുക്കുന്ന വീഡിയോ ഇന്ത്യയ്ക്ക് അപമാനമാകുന്നു.. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. ആഗ്രയിലെ ഹിന്ദുസ്ഥാന്‍ കോളജില്‍ ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്ക് പിപിഇ കിറ്റ് ധരിച്ചെത്തിയ ആള്‍ ഭക്ഷണപൊതികളും കുടിവെള്ള ബോട്ടിലുകളും ഗേറ്റിന് മുന്നിലേക്ക് വലിച്ചെറിഞ്ഞ് പോകുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അകത്ത് നിരീക്ഷണത്തിലുള്ളവര്‍ ഗേറ്റിന്‍റെ വിടവിലൂടെ ഭക്ഷണം എടുക്കുന്നതും കൂട്ടംകൂടി നില്‍ക്കുന്നതുമെല്ലാം ദൃശ്യങ്ങളില്‍ വ്യക്തമാണ്.

മതിയായ ഭക്ഷണമോ പരിചരണമോ ഇല്ലാതെ ഉത്തർപ്രദേശിലെ ക്വാറൻറീൻ കേന്ദ്രത്തിലുള്ളവർ നയിക്കുന്നത് ദുരിതജീവിതമാണ് എന്ന് വ്യക്തമാക്കുന്ന കാഴ്ചകളാണ് പുറത്തുവന്നത് . ആഗ്രയിലുള്ള ക്വാറൻറീൻ കേന്ദ്രത്തിലെ പൂട്ടിയ ഗേറ്റിന് അപ്പുറത്തുള്ള വെള്ളകുപ്പിയും ബിസ്കറ്റും ഭക്ഷണപ്പൊതികളും എടുക്കാൻ തിരക്ക് കൂട്ടുന്നവരുടെ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്.

ട്വിറ്ററില്‍ ഈ വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും നിയന്ത്രണങ്ങളുടെ ആഗ്ര മോഡലിനെ കുറിച്ച് കഴിഞ്ഞ ദിവസം എടുത്ത് പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ഈ വീഡിയോ പുറത്ത് വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയം.. ശ്രദ്ധ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ കോളജ് ആഗ്ര ജില്ലാ അഡ്മിനിസ്ട്രേഷന്‍ ഏറ്റെടുത്ത് കൊവിഡ് നിരീക്ഷണകേന്ദ്രം ആക്കുകയായിരുന്നു.

ഭക്ഷണം നൽകാൻ അമിത അകലം പാലിച്ച അധികൃതർ, നിരീക്ഷണത്തിലുള്ളവരുടെ സുരക്ഷ മറന്നു. സുരക്ഷാ വസ്ത്രങ്ങൾ ധരിച്ച പ്രവർത്തകർ ഭക്ഷണപ്പൊതികളും വെള്ളവും ഗേറ്റിനപ്പുറത്ത് കൊണ്ടുവെക്കുന്നതും ക്വാറൻറീനിലുള്ളവർ തിരക്ക് കൂട്ടി കൈ പുറത്തേക്കിട്ട് അവ എടുക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

പൂട്ടിയ ഗേറ്റിന് പുറത്തുള്ള ടേബിളിൽ ചായകപ്പുകൾ നിരത്തിവെച്ചതും ആളുകൾ കൈനീട്ടി അത് എടുത്ത് പോകുന്നതും ദൃശ്യത്തിൽ കാണാം. വെള്ളകുപ്പികളും ബിസ്കറ്റ് പാക്കറ്റുകളും എറിഞ്ഞുകൊടുക്കുന്നുമുണ്ട്. ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവർ സംഘത്തിലുണ്ടായിട്ടും സാമൂഹിക അകലം പാലിക്കാൻ ആവശ്യപ്പെടാതെ അവർ റോഡിനപ്പുറത്ത് മാറി നിൽക്കുകയാണ്. ക്വാറൻറീൻ കേന്ദ്രത്തിന് പൊലീസ് കാവലും ഏർപ്പെടുത്തിയിരുന്നു
സമ്പർക്ക വിലക്കിലുള്ളവർക്ക് കൃത്യമായ ഭക്ഷണമോ ആരോഗ്യപരിശോധനയോ പരിചരണമോ ലഭിക്കുന്നില്ലെന്ന് ഇവർ വിഡിയോയിലൂടെ പരാതിപ്പെടുന്നു. ഭക്ഷണവും വെള്ളവുെമത്തിച്ച് നൽകാൻ ഒരു സംവിധാനവുമില്ലെന്നും തങ്ങെള പൂർണമായും അവഗണിക്കുകയാണെന്നും അവർ പറയുന്നു. നിരീക്ഷണകേന്ദ്രത്തിലേക്ക് ഭക്ഷണം എത്തിക്കാന്‍ വൈകിയിരുന്നു.

മെഡിക്കൽ സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തിയതായി ആഗ്ര ജില്ല മജിസ്ട്രേറ്റ് പ്രഭു എൻ. സിങ് അറിയിച്ചു. ക്വാറൻറീനിൽ കഴിയുന്നവർ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ മുതിർന്ന മെഡിക്കൽ ഓഫിസറെ ചുമതലപ്പെടുത്തി. ഭക്ഷണവിതരണം ഉൾപ്പെടെയുള്ള സൗകര്യകൾ ഒരുക്കിയതായും ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. നേരത്തെ ഉത്തർപ്രദേശിലെ കോവിഡ് രോഗികളെ പരിചരിക്കുന്ന ഡോക്ടർമാർക്ക് വൃത്തിയില്ലാത്ത ഭക്ഷണവും താമസസൗകര്യവും ഒരുക്കിയതും വിവാദമായിരുന്നു.

ഇവിടെ പരിശോധന നടത്താനായി വന്ന സ്ത്രീയാണ് വീഡിയോ എടുത്തിരിക്കുന്നത്. നിരീക്ഷണ കേന്ദ്രത്തില്‍ നേരത്തെയും ഇങ്ങനെയാണ് ഭക്ഷണം നല്‍കിയിരിന്നതെന്ന് അവിടെ കഴിയുന്നവര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ആഗ്ര ജില്ലാ മജിസ്ട്രേറ്റ് പ്രഭു നരേയ്ന്‍ സിംഗ് ഇങ്ങനെ സംഭവിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ മുമ്പാണ് ഇങ്ങനെ ഒരു സംഭവം നടന്നതെന്നും ഇപ്പോള്‍ എല്ലാ ശരിയായിട്ടുണ്ടെന്നുമാണ് അദ്ദേഹത്തിന്‍റെ അവകാശവാദം. അന്വേഷണത്തിന് ഉത്തരവിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം: പ്രഷര്‍ വാഷര്‍ ഉപയോഗിച്ചു നിലം കഴുകുന്നതിനിടെ  (58 minutes ago)

സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശത്തില്‍ പിന്തുണയുമായി ശോഭാ സുരേന്ദ്രന്‍  (1 hour ago)

ജമ്മു കശ്മീരില്‍ രണ്ടിടത്ത് ഏറ്റുമുട്ടല്‍; 3 ഭീകരരെ വധിച്ച് സുരക്ഷാ സൈന്യം  (1 hour ago)

റെയില്‍വേയുടെ 7 ഹൈസ്പീഡ് കോറിഡോറിന് ഒരു രൂപ പോലും നീക്കിവച്ചിട്ടില്ല  (1 hour ago)

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍: ഇന്ത്യയ്ക്ക് ഏതു രാജ്യത്തുനിന്നും എണ്ണ വാങ്ങാമെന്ന് റഷ്യ  (2 hours ago)

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍  (2 hours ago)

ചികിത്സ വൈകിയാല്‍ വെടിവച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: തോക്കുമായി ആശുപത്രിയില്‍ എത്തിയ യുവാവ് പിടിയില്‍  (3 hours ago)

വനിത ഓഫീസറോട് മോശമായി പെരുമാറിയ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  (3 hours ago)

സ്വന്തം ഫാമിൽ ഒരേസമയം ഒട്ടേറെ സ്ത്രീകൾ..ലോകം മുഴുവൻ തന്റെ കുട്ടികളെ ഉണ്ടാക്കണം ..!! ലോകത്തെ ഞെട്ടിച്ച ജെഫ്രി എപ്‌സ്റ്റീൻ ആരാണ് ജെഫ്രി എപ്സ്റ്റീൻ?  (3 hours ago)

എയർ ഇന്ത്യ എക്സ്പ്രസിൽ ഇപ്പോൾ ടിക്കറ്റെടുത്താൽ 20% ലാഭം  (3 hours ago)

തുര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തിന്റെ എന്‍ജിനില്‍ തീപിടിത്തം  (3 hours ago)

"ഒമാനില്‍ വിരല്‍ചൂണ്ടി ഇറാന്‍ പാതാളക്കോട്ടയില്‍ ഖമനേയി പൂഴ്ത്തിയ യുറേനിയം ! US പടയിറങ്ങി; യുദ്ധം തന്നെയെന്ന്  (4 hours ago)

മണിപ്പൂര്‍ മുഖ്യമന്ത്രിയായി യുംനാം ഖേംചന്ദ് സത്യപ്രതിജ്ഞ ചെയ്തു  (4 hours ago)

ഗള്‍ഫില്‍ നിരവധി ഒഴിവുകൾ എക്സ്പീരിയൻസ് വേണ്ട ! താമസം, യാത്രാ സൗകര്യം കമ്പനി വക ..മികച്ച ശമ്പളം  (4 hours ago)

ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിയില്‍ 35 ഒഴിവുകള്‍ നിയമനം കാസര്‍കോട് വേഗം അപേക്ഷിക്കൂ  (4 hours ago)

Malayali Vartha Recommends