Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

"ഒമാനില്‍ വിരല്‍ചൂണ്ടി ഇറാന്‍ പാതാളക്കോട്ടയില്‍ ഖമനേയി പൂഴ്ത്തിയ യുറേനിയം ! US പടയിറങ്ങി; യുദ്ധം തന്നെയെന്ന്

04 FEBRUARY 2026 09:57 PM IST
മലയാളി വാര്‍ത്ത

അമേരിക്കയും ഇറാനും തമ്മിലുള്ള അതി നിർണായകമായ ആണവ ചർച്ചകൾ ഒമാനിലേക്ക് മാറ്റിയേക്കുമെന്ന് സൂചന. ഇറാനാണ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നേരത്തെ ചർച്ചകൾക്കായി തുർക്കിയെയായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും, മുൻപ് പലതവണ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾക്ക് ഒമാൻ വിജയകരമായി വേദിയായിട്ടുള്ളത് പരിഗണിച്ചാണ് ഇറാൻ്റെ ഈ നീക്കം. യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിച്ചതിന് പിന്നാലെ ചർച്ചാ വേദി മാറ്റണമെന്ന ഇറാൻ്റെ ആവശ്യം അമേരിക്ക അംഗീകരിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും ചർച്ചകളുടെ ഭാവി.

 ഇറാൻ–യുഎസ് ചർച്ചയിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചതായി പാക്കിസ്ഥാൻ. ഫെബ്രുവരി ആറിന് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതായി പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ് താഹിർ അന്ദ്രാബി അറിയിച്ചു. പാക്കിസ്ഥാനു പുറമെ ഒമാൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും ചർച്ചയിൽ പങ്കെടുക്കുമെന്ന് വാർത്താ ഏജൻസിയായ അസോഷ്യേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
 
ഇറാനും യുഎസിനുമിടയിലെ സംഘര്‍ഷ സാഹചര്യം ലഘൂകരിക്കാനുള്ള നീക്കം നടക്കുന്നതിനിടെ അറബിക്കടലില്‍ നിലയുറപ്പിച്ചിരിക്കുന്ന തങ്ങളുടെ വിമാനവാഹിനിക്കപ്പല്‍ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേരെ വന്ന ഇറാൻ്റെ ഡ്രോണ്‍ വെടിവെച്ചിട്ടതായി യുഎസ് സൈന്യം അറിയിച്ചു. ലിങ്കണ്‍ കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന എഫ്-35സി യുദ്ധവിമാനമാണ് ഡ്രോണിനെ വീഴ്ത്തിയത്. കപ്പലിന് നേരെ അപകടകരമായ രീതിയില്‍ അടുക്കുകയായിരുന്നു ഡ്രോണ്‍ എന്നാണ് യുഎസ് സൈന്യം പറഞ്ഞത്. ഇറാന്റെ തെക്കന്‍ തീരത്തുനിന്ന് 800 കിലോമീറ്റര്‍ അകലെയായാണ് യുഎസ്എസ് എബ്രഹാം ലിങ്കണ്‍ നിലയുറപ്പിച്ചിരിക്കുന്നത്.
അമേരിക്കയും ഇറാനും തമ്മില്‍ ചര്‍ച്ചക്ക് വേദിയൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ ഇത്തരം സംഭവം ഉണ്ടാകുന്നത്ത് ആശങ്കയുണ്ടാക്കുന്നു .

 

 

 



തങ്ങള്‍ക്ക് നേരെയുള്ള ഏതൊരു ആക്രമണവും മേഖലയെ ആകെ യുദ്ധത്തിലേക്ക് നയിക്കുമെന്ന് കഴിഞ്ഞ ദിവസം ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ പറഞ്ഞിരുന്നു .  അതിനിടെ ആണവ ചർച്ചയിൽ വിട്ടുവീഴ്ചയില്ലെന്നും സമ്പുഷ്ടീകരിച്ച യുറേനിയം ഇറാൻ വിട്ടുനൽകില്ലെന്നും  ആയത്തുല്ല അലി ഖമനയിയുടെ ഉന്നത രാഷ്ട്രീയ ഉപദേശകൻ അലി ഷംഖാനി വ്യക്തമാക്കി.ഇറാനിലെ 60 ശതമാനത്തോളം സമ്പുഷ്ടീകരിച്ച 400 കിലോ യുറേനിയം രാജ്യത്തുനിന്ന് മാറ്റണമെന്നാണ് യുഎസ് ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിലുൾപ്പെടെ വെള്ളിയാഴ്ച ചർച്ച നടക്കാനിരിക്കെയാണ് ഷംഖാനിയുടെ പ്രതികരണം. അങ്ങനെയൊരു നീക്കമുണ്ടായാൽ അതിനു തക്ക പ്രതിഫലമോ ഇളവോ പകരം നൽകേണ്ടി വരുമെന്നും ഷംഖാനി പറഞ്ഞു.

 എന്തുവന്നാലും സമ്പുഷ്ടീകരിച്ച യുറേനിയം വിട്ടുനൽകിക്കൊണ്ടുള്ള സമവായത്തിന് ഇല്ലെന്ന സൂചനയാണ് ഇറാൻ പരമോന്നത നേതാവിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തൽ. അമേരിക്കയുമായി ആണവ ചർച്ച നടക്കുകയാണെങ്കിൽ ഇക്കാര്യം മുൻ നിർത്തിയുള്ള നിലപാടാകും ഇറാൻ സ്വീകരിക്കുകയെന്നാണ് വ്യക്തമാകുന്നത്. യുറേനിയത്തിന്‍റെ കാര്യത്തിൽ ഇറാൻ നിലപാട് കടുപ്പിച്ചതോടെ ആണവ ചർച്ച തുടങ്ങും മുന്നേ പ്രതിസന്ധിയിലാകുമോ എന്നത് കണ്ടറിയണം.ആണവ വിഷയത്തില്‍ രാജ്യതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാട് സ്വീകരിക്കില്ലെന്നാണ് ഇറാന്റെ പക്ഷം .

എന്നാൽ  യുഎസിനോടുള്ള വിശ്വാസം ഇറാന് നഷ്ടമായെങ്കിലും ആണവ വിഷയത്തിൽ കരാറിലെത്താനുള്ള സാഹചര്യം ഇപ്പോഴുമുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി പറഞ്ഞു. ‘ആണവ നിരായുധീകരണം ഉറപ്പാക്കാൻ നീതിയുക്തമായ കരാറിനായി എത്തുക എന്ന ട്രംപിന്റെ വാക്കുകളാണ് ചർച്ചയ്ക്കെത്തുന്ന യുഎസ് സംഘം പിന്തുടരുന്നതെങ്കിൽ മറ്റൊരു ചർച്ചയ്ക്കുള്ള സാധ്യത ഞാൻ കാണുന്നുണ്ട്’–അറഗ്ചി സിഎൻഎന്നിനോടു പറഞ്ഞു. ആണവായുധം വേണ്ടെന്നാണ് ട്രംപ് പറയുന്നത്. അതിനോട് ഞങ്ങൾ പൂർണമായി യോജിക്കുന്നു. അത് മികച്ചൊരു കരാറാകും. പകരമായി ഇറാനെതിരെ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങൾ യുഎസ് പിൻവലിക്കണമെന്നും അറഗ്ചി കൂട്ടിച്ചേർത്തു.

 

 

 

 



എന്നാൽ, സമ്പുഷ്ടീകരിച്ച യുറേനിയം മറ്റേതെങ്കിലും രാജ്യത്തേക്ക് മാറ്റേണ്ട ആവശ്യമില്ലെന്ന് ഇറാൻ പരമോന്നത നേതാവ് .  കടുത്ത നയതന്ത്ര പ്രതിസന്ധികള്‍ക്കിടയിലും തങ്ങളുടെ ആണവ പദ്ധതിയെക്കുറിച്ച് അമേരിക്കയുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ തയ്യാറാണെന്ന് ഇറാന്‍ സമ്മതം മൂളിയത് അമേരിക്കന്‍ ആക്രമണ പേടിയിലെന്ന ഖമനേയിക്ക് നേരെ പരിഹാസം വന്നത്. ഇരുവരും തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഗള്‍ഫ് മേഖലയില്‍ ഉരുണ്ടുകൂടിയ യുദ്ധഭീതിക്ക് ആണ് താല്‍ക്കാലിക ആശ്വാസം ഉണ്ടാകുന്നത്. ചര്‍ച്ചകളെ പ്രതീക്ഷയോടെയാണ് ഇറാന്‍ നോക്കുന്നത്. അമേരിക്കയുമായുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനായി വിവിധ നയതന്ത്ര മാര്‍ഗങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് ഇറാന്‍ വ്യക്തമാക്കി. അമേരിക്കയുമായി സംഘര്‍ഷം ഒഴിവാക്കാന്‍ നയതന്ത്ര തലത്തില്‍ ശ്രമം തുടരുന്നതായി ഇറാന്‍ വ്യക്തമാക്കി. സൈനിക നടപടികളില്‍ നിന്ന് അമേരിക്കയും ഇറാനും പിന്നോട്ട് പോകുന്നതിനെ പ്രതീക്ഷയോടെയാണ് ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നത്. ആദ്യം പശ്ചിമേഷ്യയിലേക്ക് സൈന്യത്തെ വിന്യസിച്ച് ഇറാനെ സമ്മര്‍ദ്ദത്തിലാക്കിയ ശേഷം ട്രംപ് ആവശ്യപ്പെട്ടതും ആണവ കരാറില്‍ ചര്‍ച്ച തുടരണമെന്നാണ്. ഇതിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ എത്തുന്നതെന്നാണ് വ്യക്തമാകുന്നത്.

ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തണമെന്നും ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നുമാണ് ട്രംപിന്റെ പ്രധാന ആവശ്യം. ഇറാനിലെ ഇസ്ഫഹാന്‍, നടാന്‍സ് ആണവ കേന്ദ്രങ്ങളില്‍ ഇസ്രായേലും അമേരിക്കയും നേരത്തെ നടത്തിയ വ്യോമാക്രമണങ്ങളെത്തുടര്‍ന്ന് അവിടെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതായാണ് ഉപഗ്രഹ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും നാണയപ്പെരുപ്പവുമാണ് ഇറാനെ ചര്‍ച്ചകളിലേക്ക് നയിക്കുന്ന പ്രധാന ഘടകമെന്നാണ് വിലയിരുത്തല്‍. ഉപരോധങ്ങള്‍ മൂലമുള്ള സാമ്പത്തിക തകര്‍ച്ച ഇറാനില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. അതേസമയം, അമേരിക്ക ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കം നടത്തിയാല്‍ തിരിച്ചടിക്കുമെന്നും ഇസ്രായേലിനെ ലക്ഷ്യം വെക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏത് സാഹചര്യത്തെയും നേരിടാന്‍ തയ്യാറാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും വ്യക്തമാക്കി

 

 

 



ചൊവ്വാഴ്ച തങ്ങളുടെ വിമാനവാഹിനിക്കപ്പലിന് നേരെ ആക്രമണ ലക്ഷ്യത്തോടെ വന്ന ഇറാനിയൻ ഡ്രോൺ യുഎസ് വെടിവെച്ചു വീഴ്ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇറാനുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന വെളിപ്പെടുത്തലുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ഓവൽ ഓഫീസിൽ നടന്ന ഒരു പരിപാടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചർച്ചകൾ നടക്കുകയാണ്. എന്തെങ്കിലും നടക്കുമോ എന്ന് നമുക്ക് നോക്കാം. കുറച്ച് നാളുകൾക്ക് മുൻപ് അവർക്ക് എന്തെങ്കിലും ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നു, അത് നടന്നില്ല, അപ്പോൾ ഞങ്ങൾ മിഡ്നൈറ്റ് ഹാമർ ചെയ്തു. അത് വീണ്ടും സംഭവിക്കാൻ അവർ ആഗ്രഹിക്കില്ലെന്ന് ഞാൻ കരുതുന്നു, പക്ഷെ അവർക്ക് ചർച്ചകൾ നടത്തണം. ഞങ്ങൾ ഇപ്പോൾ അവരുമായി ചർച്ചകൾ നടത്തുകയാണ്' ട്രംപ് പറഞ്ഞു.

കഴിഞ്ഞ ദിവസം യുഎസ്എസ് എബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പലിന് നേരെ ആക്രമണ ലക്ഷ്യത്തോടെ വന്ന ഇറാനിയൻ ഷാഹിദ്-139 ഡ്രോണാണ് എഫ്-35സി യുദ്ധവിമാനം ഉപയോഗിച്ച് യുഎസ് തകർത്തത്. വിമാനവാഹിനിക്കപ്പലിനെയും കപ്പലിലെ സൈനിക ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്നതിനാണ് ഡ്രോൺ വെടിവച്ച് വീഴ്ത്തിയെന്ന് യു.എസ് സൈനിക വക്താവ് ടിം ഹോക്കിൻസ് പറഞ്ഞിരുന്നു.

മണിക്കൂറുകൾക്ക് ശേഷം, ഹോർമുസ് കടലിടുക്കിൽ രണ്ട് ഇറാനിയൻ ഗൺബോട്ടുകളും ഒരു മൊഹാജർ ഡ്രോണും യുഎസ് പതാകയുള്ള ഒരു ടാങ്കറിനെ അപകടപ്പെടുത്താൻ ശ്രമിച്ചുവെന്നും യുഎസ് സേന ഇടപെട്ട് കപ്പൽ പിടിച്ചെടുക്കുമെന്ന് റേഡിയോയിലൂടെ ഭീഷണിപ്പെടുത്തിയെന്നും ഹോക്കിൻസ് പറഞ്ഞു.

അതേസമയം അമേരിക്കയുമായി ന്യായവും നീതിയുക്തവുമായ ചർച്ചകൾ നടത്താൻ രാജ്യത്തിന്റെ വിദേശകാര്യ മന്ത്രിയോട് നിർദേശിച്ചതായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ പറഞ്ഞു.

യുഎസ് നാവികസേന ഉൾപ്പെട്ട ഡ്രോൺ സംഭവം ഉണ്ടായിരുന്നിട്ടും, ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഈ ആഴ്ച അവസാനം തുർക്കിയിൽ ഇറാനിയൻ ഉദ്യോഗസ്ഥരെ കാണാൻ പദ്ധതിയിട്ടിരുന്നതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (4 minutes ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (1 hour ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (1 hour ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (1 hour ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (1 hour ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (2 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (3 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (3 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (3 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (4 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (4 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends