വന്‍തുക വായ്പയെടുത്ത് രാജ്യത്തുനിന്ന് കടന്നുകളഞ്ഞ ചോസ്കിയും മല്യയും അടക്കം അന്‍പത് പേരുടെ വായ്പ ബാങ്കുകള്‍ എഴുതിത്തള്ളി; 68607 കോടി രൂപയുടെ വായ്പയാണ് ഇത്തരത്തില്‍ എഴുതി തള്ളിയത്

വമ്പൻ തുക വായ്പയെടുത്ത് രാജ്യത്തുനിന്ന് കടന്നുകളഞ്ഞ വമ്പന്‍മാരുടെ വായ്പകൾ എഴുതിത്തള്ളിയാതായി റിപ്പോർട്ട്. 68607 കോടി രൂപയുടെ വായ്പ ഇത്തരത്തില്‍ എഴുതി തള്ളിയതായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. വിവരാവകാശ ചോദ്യങ്ങള്‍ക്ക് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ മറുപടിയിലാണ് കാര്യം വ്യക്തമാഖ്യാതി. വിജയ് മല്യയും മെഹുൽ ചോക്സിയും അടക്കമുള്ളവരുടെ വായ്പയാണ് എഴുതി ഇതിനോടൊപ്പം തള്ളിയത്. സാകേത് ഗോഖലെ സമര്‍പ്പിച്ച വിവരാവകാശ രേഖയുടെ ഉത്തരമായാണ് ആര്‍ബിഐ മറുപടി നല്‍കിയത്. ആര്‍ബിഐയുടെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫൊര്‍മേഷന്‍ ഓഫീസര്‍ അഭയ് കുമാറാണ് വായ്പയെടുത്ത അന്‍പത് പേരുടെയായി 68607 കോടി രൂപ എഴുതി തള്ളിയ കാര്യം വെളിപ്പെടുത്തിയത് തന്നെ.
അതേസമയം വായ്പ എഴുതി തള്ളുന്നത് സംബന്ധിച്ച് ഫെബ്രുവരി 16ന് രാഹുല്‍ ഗാന്ധി നക്ഷത്രചിഹ്നമിട്ട് സമർപ്പിച്ച ചോദ്യങ്ങള്‍ക്ക് ധനമന്ത്രി നിർമല സീതാരാമനും സഹമന്ത്രി അനുരാഗ് ഠാക്കൂറും മറുപടി നല്‍കിയിരുന്നില്ല. തുടർന്നാണ് സാകേത് ഗോഖലെ വിവരാവകാശപ്രകാരം അപേക്ഷ നൽകിയത് തന്നെ. എന്നാൽ ചോക്സിയുടെ ഗീതാഞ്ജലി ജെംസ് ലിമിറ്റഡ് ആണ് 5492 കോടി രൂപയുടെ കടവുമായി ഒന്നാമതുള്ളത്. ഗ്രൂപ്പ് കമ്പനികളായ ഗിലി ഇന്ത്യ ലിമിറ്റഡിന് 1447 കോടിയും നക്ഷത്ര ബ്രാൻഡ്സ് ലിമിറ്റഡിന് 1109 കോടി രൂപയുമാണ് കടം ഉള്ളത്.
അതോടൊപ്പം തന്നെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നിരീക്ഷണത്തിലുള്ള സന്ദീപ് ഝുഝുൻവാലയും സഞ്ജയ് ഝുഝുൻവാലയും ഡയറക്ടറായുള്ള ആർഇഐ അഗ്രോ ലിമിറ്റഡ് 4314 കോടി രൂപ കടവുമായി തൊട്ടുപിന്നിൽ തന്നെ ഉണ്ട്. തുടർന്ന് ബാബാ രാംദേവ് ആൻഡ് ബാലകൃഷ്ണ ഗ്രൂപ്പിന്റെ ഇൻഡോറിലുള്ള രുചി സോയ ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ 2212 കോടി രൂപ വായ്പയാണ് റിസര്‍വ്വ് ബാങ്ക് എഴുതി തള്ളിയിരിക്കുന്നത്. 2000 കോടി രൂപയ്ക്കു മുകളിൽ കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങളില്‍ ജതിൻ മെഹ്തയുടെ വിൻസം ഡയമണ്ട്സ് ആൻഡ് ജ്വല്ലറി, ക്യൂഡോസ് കെമി, സൂം ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളും കൂടെ ഉണ്ട്.
എന്നാൽ തന്നെയും 1000 കോടി രൂപയ്ക്കു മുകളിലുള്ള വായ്പാ കുടിശ്ശികയുള്ള വിഭാഗത്തിലാണ് വിവാദ വ്യവസായി വിജയ് മല്യയുടെ കിങ്ഫിഷർ എയർലൈൻസും ഉൾപ്പെടുന്നത്. ഈ അമ്പതുപേരുടെ പട്ടികയില്‍ അദ്യ സ്ഥാനത്തുള്ളത് വജ്ര, സ്വര്‍ണ വ്യാപാരികളാണ് എന്നതാണ്. കേന്ദ്ര സര്‍ക്കാര്‍ വിശദമാക്കാന്‍ മടിച്ച കാര്യങ്ങളാണ് ആര്‍ബിഐ വ്യക്തമാക്കിയതെന്നാണ് സാകേത് ഗോഖലെ ഈ മറുപടിയേക്കുറിച്ച് പറയുന്നത്. ശനിയാഴ്ചയാണ് സാകേത് ഗോഖലെയ്ക്ക് ആര്‍ബിഐ വിവരാവകാശ രേഖപ്രകാരമുള്ള മറുപടി നല്‍കിയത്.
https://www.facebook.com/Malayalivartha