കേന്ദ്രത്തിന്റെ തീരുമാനം കാത്ത് 56 മലയാളികളടക്കം 420 ഇന്ത്യക്കാർ; കപ്പൽ ജീവനക്കാരായ മലയാളികളടക്കം ശ്രീലങ്കൻ തീരത്ത് കുടുങ്ങിക്കിടക്കുന്നു
സർക്കാരിന്റെ തീരുമാനം കാത്ത് 56 മലയാളികളടക്കം 420 ഇന്ത്യക്കാർ ശ്രീലങ്കൻ തീരത്ത് കുടുങ്ങി കിടക്കുന്നു. കുടുങ്ങികിടക്കുന്ന മലയാളികൾ കപ്പൽ ജീവനക്കാരാണ് എന്നാണ് റിപോർട്ടുകൾ വ്യതമാക്കുന്നത്. കടൽമാർഗമോ, വിമാനത്തിലോ ഇവർക്ക് നാട്ടിലെത്താൻ സർക്കാർ അനുമതി കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം എന്ന് പറയുന്നത്. ക്രൗൺ പ്രിൻസസ് കപ്പലിലാണ് ഇപ്പോൾ മലയാളികൾ ഉൾപ്പടെ 400 ല്‍ അധികം ഇന്ത്യക്കാർ നാട്ടിലേക്ക് എത്തിച്ചേരാൻ കാത്തിരിക്കുന്നത്. സർക്കാർ നിർദ്ദേശപ്രകാരം കൊവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഇവർ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം പല കപ്പലുകളിൽ നിന്നായി ഇന്ത്യക്കാർ മുഴുവൻ ഈ ഒരു കപ്പലിൽ തങ്ങുകയാണ്. എന്നാൽ ശ്രീലങ്കയിൽ നിന്ന് ചാർട്ടേഡ് വിമാനം ഏർപ്പെടുത്താൻ കമ്പനി തയ്യാറായിട്ടും കേന്ദ്രസർക്കാർ അനുമതി നൽകുന്നില്ലെന്ന് ഇവർ പറയുകയാണ്. കഴിഞ്ഞ ഒന്നര ആഴ്ചയായി കപ്പൽ ശ്രീലങ്കൻ തീരത്ത് സർക്കാർ തീരുമാനം കാത്ത് കിടക്കുകയാണ് ഇവർ. ആയതിനാൽ തന്നെ സഞ്ചാരികളില്ലാതെ ഈ രീതിയിൽ കപ്പലിൽ തുടരാൻ ബുദ്ധിമുട്ടാണ്. നാട്ടിലെത്താൻ എത്രയും വേഗം നടപടി വേണമെന്നാണ് ഇവർ ആവശ്യം ഉന്നയിക്കുന്നത്.
ക്വാറന്‍റീന്‍ ഉൾപ്പടെയുള്ള മുഴുവൻ ചിലവും വഹിക്കാൻ തയ്യാറാണെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നുമാണ് ഇവരുടെ മുഖ്യ ആവശ്യം.ലോക്ക് ഡൗണില്‍ സമുദ്രങ്ങളിലെ ക്രൂയിസ് കപ്പലുകൾ നിശ്ചലമായതോടെ പ്രതിസന്ധിയിലായത് ഒട്ടനവധി കപ്പല്‍ ജീവനക്കാരാണ്. കൊവിഡ് പശ്ചാത്തലത്തിൽ ഒരു രാജ്യവും തീരത്ത് നങ്കൂരമിടാൻ അനുമതി പോലും നൽകുന്നില്ല എന്നത് ഏറ്റവും വലിയ പ്രതിസന്ധിയാണ്. ഫിലിപ്പൈൻസ് ഉൾപ്പടെയുള്ള രാജ്യങ്ങൾ പൗരന്മാരെ നാട്ടിലേക്ക് മടക്കി കൊണ്ട് പോയിരുന്നു. എന്നാൽ ഇന്ത്യയിൽ നിന്ന് നടപടി ഇല്ലാത്തതിനാൽ ഏറെ ആശങ്കയിലാണ് ഇവർ.
https://www.facebook.com/Malayalivartha