Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

കൊവിഡ് പ്രതിസന്ധികള്‍ക്കിടെ ഗുജറാത്തില്‍ വന്‍ രാഷ്ട്രീയ നാടകങ്ങള്‍... രാജ്യസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിറകേ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് കളം മാറുന്ന എംഎല്‍എമാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്, ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പാട്ടേല്‍ രംഗത്ത്

07 JUNE 2020 01:34 PM IST
മലയാളി വാര്‍ത്ത

കൊവിഡ് പ്രതിസന്ധികള്‍ക്കിടെ ഗുജറാത്തില്‍ വന്‍ രാഷ്ട്രീയ നാടകങ്ങള്‍. രാജ്യസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിറകേ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് കളം മാറുന്ന എംഎല്‍എമാരുടെ എണ്ണം കൂടിയിരിക്കുകയാണ്.ഒരാഴ്ചയ്ക്കിടെ മൂന്ന് എംഎല്‍എമാരാണ് രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെ കോണ്‍ഗ്രസ് ഗുജറാത്തിലെ മുഴുവന്‍ എംഎല്‍എമാരെയും റിസോര്‍ട്ടുകളിലേക്ക് മാറ്റിയിരിക്കുകയാണ്

ജൂണ്‍ 19 ന് രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ മൂന്ന് എംഎല്‍എമാര്‍ രാജിവച്ചതിനെത്തുടര്‍ന്ന്, കോണ്‍ഗ്രസ് അവശേഷിക്കുന്ന 65 എംഎല്‍എമാരെ ശനിയാഴ്ച സംസ്ഥാനത്തെ മൂന്ന് വ്യത്യസ്ത റിസോര്‍ട്ടുകളിലേക്ക് മാറ്റി. കൂടുതല്‍ പേരുടെ രാജി ഒഴിവാക്കാനാണ് കോണ്‍ഗ്രസിന്റെ പുതിയ നീക്കം. മോര്‍ബി എംഎല്‍എയും, 2017ല്‍ പടിതാര്‍ ആന്തോളന്‍ സമയത്ത് തന്റെ ഏറ്റവും വലിയ വിശ്വസ്തനുമായ ബ്രിജേഷ് മെര്‍ജയുടെ രാജിയില്‍ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പാട്ടേല്‍ രംഗത്തെത്തി. തരംപോലെ രൂപം മാറുന്നവന്‍ എന്നാണ് ഹാര്‍ദിക് പട്ടേല്‍ മെര്‍ജയെ വിശേഷിപ്പിച്ചത്.

''വോട്ടര്‍മാരെ വഞ്ചിച്ചതിന് ആളുകള്‍ അവരെ (എംഎല്‍എമാരെ) ചെരുപ്പൂരി അടിക്കണം. മുന്‍പ് ബയാദിലും രാധന്‍പൂരിലേയും പോലെ ഇനി ഭാവിയില്‍ മോര്‍ബിയിലും. തരംപോലെ രൂപം മാറുന്ന ഈ എംഎല്‍എമാര്‍ക്ക് മുമ്പ് ചെയ്തതുപോലെ ഉപതിരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ ഉചിതമായ മറുപടി നല്‍കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.''

രാജ്യസഭയില്‍ ഭൂരിപക്ഷം നേടാന്‍ ബിജെപി എല്ലാ തന്ത്രങ്ങളും ശ്രമിക്കുകയാണെന്നും അതിനാല്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ഇവര്‍ സമ്മര്‍ദത്തിലാക്കുകയാണെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.

ഹാര്‍ദിക് പറഞ്ഞു, ''ലോക്‌സഭയില്‍ ബിജെപിക്ക് ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയില്‍ അത് നേടാന്‍ അവര്‍ പാടുപെടുകയാണ്. അതിനാല്‍, ഒരോ രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോഴും, അവരുടെ നേതാക്കളുടെ എണ്ണം കൂട്ടാന്‍ അവര്‍ പലതും ചെയ്യുന്നു.''

ജനാധിപത്യത്തില്‍ രാജ്യത്തിന്റെ വിശ്വാസം പുനഃസ്ഥാപിക്കുന്നതിനായി കാലുവാരുന്നവര്‍ക്ക് ശിക്ഷാനടപടികള്‍ നല്‍കുന്നതിന് തുടക്കം കുറിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കാനും മാതൃക കാണിക്കാനുമുള്ള ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്നും അദ്ദേഹം പറഞ്ഞു, ''ഹൈക്കോടതികള്‍ പോലും അത്തരം സമയങ്ങളില്‍ തീരുമാനമെടുക്കാന്‍ ഇസിയോട് ആവശ്യപ്പെടുന്നു. വോട്ടര്‍മാരുടെ വിശ്വാസം തകര്‍ക്കുകയും പാര്‍ട്ടികള്‍ മാറുകയും ചെയ്യുന്ന അത്തരം എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കണം.''

മധ്യ, തെക്കന്‍ ഗുജറാത്തില്‍ നിന്നുള്ള ഇരുപത് കോണ്‍ഗ്രസ് എംഎല്‍എമാരെ വഡോദരയ്ക്കടുത്തുള്ള ഉമേറ്റയിലെ ഏരീസ് റിവര്‍സൈഡ് ഫാംഹൗസിലേക്ക് മാറ്റി. രാജേന്ദ്രസിങ് പര്‍മര്‍ (ബോര്‍സാദ്), കാന്തി സോധപര്‍മര്‍ (ആനന്ദ്), നിരഞ്ജന്‍ പട്ടേല്‍ (പെറ്റ്ലാഡ്), പൂനം പര്‍മര്‍ (സോജിത്ര), ഇന്ദ്രജിത് സിങ് പര്‍മര്‍ (മഹുദ), കാന്തിഭായ് പര്‍മര്‍ (തസ്ര), കലാ ദാബി (കപദ്വഞ്ജ്) ഭാവേഷ് കതാര (ജാലോദ്), വിജേസിങ് പാണ്ട (ദഹോദ്), ചന്ദ്രിക ബാരിയ (ഗര്‍ബഡ), ജസ്പല്‍സിങ് താക്കൂര്‍ (പാദ്ര), പ്രേംസിങ് വാസവ (നന്ദോദ്), സഞ്ജയ് സോളങ്കി (ജംബുസാര്‍), ആനന്ദ് ചൗധരി (മാണ്ഡവി) (വാന്‍സ്ഡ), സുനില്‍ ഗാമിത് (നിസാര്‍). അന്‍ക്ലാവില്‍ നിന്നുള്ള എംഎല്‍എയായ ജിപിസിസി പ്രസിഡന്റ് അമിത് ചാവ്ദയേയും ഇവിടേക്ക് മാറ്റി.

അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബിഹാറിലെ ബിജെപി പ്രവര്‍ത്തകരെ വെര്‍ച്വല്‍ റാലിയിലൂടെ അഭിസംബോധന ചെയ്യും. ഇന്ന് വൈകീട്ട് നാല് മണിക്കാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വെര്‍ച്വല്‍ റാലി സംഘടിപ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാര്‍ട്ടി പ്രചാരണത്തിന്റെ മുന്നൊരുക്കമാണ് ഇത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (1 hour ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (1 hour ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (1 hour ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (1 hour ago)

ശത്രുജയവും മനഃസമാധാനവും; ഈ രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (1 hour ago)

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല  (3 hours ago)

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി  (3 hours ago)

ടിഎംസിയുടെ പരാജയത്തെ പരിഹസിക്കരുതെന്ന് രാഹുല്‍ ഗാന്ധി  (3 hours ago)

പുതിയ സര്‍ക്കാര്‍ ജനവികാരം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് എ കെ ആന്റണി  (3 hours ago)

തമിഴ് നാട്ടില്‍ വിജയ് തരംഗത്തെ വിമര്‍ശിച്ച് പ്രകാശ് രാജ്  (3 hours ago)

CPIM KERALA വൻ വിജയം സിപിഎമ്മിന്റെ ഉത്തരംമുട്ടിക്കുന്നു.  (4 hours ago)

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (12 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (12 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (12 hours ago)

Malayali Vartha Recommends