Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..

കൊവിഡ് പ്രതിസന്ധികള്‍ക്കിടെ ഗുജറാത്തില്‍ വന്‍ രാഷ്ട്രീയ നാടകങ്ങള്‍... രാജ്യസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിറകേ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് കളം മാറുന്ന എംഎല്‍എമാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്, ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പാട്ടേല്‍ രംഗത്ത്

07 JUNE 2020 01:34 PM IST
മലയാളി വാര്‍ത്ത

കൊവിഡ് പ്രതിസന്ധികള്‍ക്കിടെ ഗുജറാത്തില്‍ വന്‍ രാഷ്ട്രീയ നാടകങ്ങള്‍. രാജ്യസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിറകേ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് കളം മാറുന്ന എംഎല്‍എമാരുടെ എണ്ണം കൂടിയിരിക്കുകയാണ്.ഒരാഴ്ചയ്ക്കിടെ മൂന്ന് എംഎല്‍എമാരാണ് രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെ കോണ്‍ഗ്രസ് ഗുജറാത്തിലെ മുഴുവന്‍ എംഎല്‍എമാരെയും റിസോര്‍ട്ടുകളിലേക്ക് മാറ്റിയിരിക്കുകയാണ്

ജൂണ്‍ 19 ന് രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ മൂന്ന് എംഎല്‍എമാര്‍ രാജിവച്ചതിനെത്തുടര്‍ന്ന്, കോണ്‍ഗ്രസ് അവശേഷിക്കുന്ന 65 എംഎല്‍എമാരെ ശനിയാഴ്ച സംസ്ഥാനത്തെ മൂന്ന് വ്യത്യസ്ത റിസോര്‍ട്ടുകളിലേക്ക് മാറ്റി. കൂടുതല്‍ പേരുടെ രാജി ഒഴിവാക്കാനാണ് കോണ്‍ഗ്രസിന്റെ പുതിയ നീക്കം. മോര്‍ബി എംഎല്‍എയും, 2017ല്‍ പടിതാര്‍ ആന്തോളന്‍ സമയത്ത് തന്റെ ഏറ്റവും വലിയ വിശ്വസ്തനുമായ ബ്രിജേഷ് മെര്‍ജയുടെ രാജിയില്‍ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പാട്ടേല്‍ രംഗത്തെത്തി. തരംപോലെ രൂപം മാറുന്നവന്‍ എന്നാണ് ഹാര്‍ദിക് പട്ടേല്‍ മെര്‍ജയെ വിശേഷിപ്പിച്ചത്.

''വോട്ടര്‍മാരെ വഞ്ചിച്ചതിന് ആളുകള്‍ അവരെ (എംഎല്‍എമാരെ) ചെരുപ്പൂരി അടിക്കണം. മുന്‍പ് ബയാദിലും രാധന്‍പൂരിലേയും പോലെ ഇനി ഭാവിയില്‍ മോര്‍ബിയിലും. തരംപോലെ രൂപം മാറുന്ന ഈ എംഎല്‍എമാര്‍ക്ക് മുമ്പ് ചെയ്തതുപോലെ ഉപതിരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ ഉചിതമായ മറുപടി നല്‍കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.''

രാജ്യസഭയില്‍ ഭൂരിപക്ഷം നേടാന്‍ ബിജെപി എല്ലാ തന്ത്രങ്ങളും ശ്രമിക്കുകയാണെന്നും അതിനാല്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ഇവര്‍ സമ്മര്‍ദത്തിലാക്കുകയാണെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.

ഹാര്‍ദിക് പറഞ്ഞു, ''ലോക്‌സഭയില്‍ ബിജെപിക്ക് ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയില്‍ അത് നേടാന്‍ അവര്‍ പാടുപെടുകയാണ്. അതിനാല്‍, ഒരോ രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോഴും, അവരുടെ നേതാക്കളുടെ എണ്ണം കൂട്ടാന്‍ അവര്‍ പലതും ചെയ്യുന്നു.''

ജനാധിപത്യത്തില്‍ രാജ്യത്തിന്റെ വിശ്വാസം പുനഃസ്ഥാപിക്കുന്നതിനായി കാലുവാരുന്നവര്‍ക്ക് ശിക്ഷാനടപടികള്‍ നല്‍കുന്നതിന് തുടക്കം കുറിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കാനും മാതൃക കാണിക്കാനുമുള്ള ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്നും അദ്ദേഹം പറഞ്ഞു, ''ഹൈക്കോടതികള്‍ പോലും അത്തരം സമയങ്ങളില്‍ തീരുമാനമെടുക്കാന്‍ ഇസിയോട് ആവശ്യപ്പെടുന്നു. വോട്ടര്‍മാരുടെ വിശ്വാസം തകര്‍ക്കുകയും പാര്‍ട്ടികള്‍ മാറുകയും ചെയ്യുന്ന അത്തരം എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കണം.''

മധ്യ, തെക്കന്‍ ഗുജറാത്തില്‍ നിന്നുള്ള ഇരുപത് കോണ്‍ഗ്രസ് എംഎല്‍എമാരെ വഡോദരയ്ക്കടുത്തുള്ള ഉമേറ്റയിലെ ഏരീസ് റിവര്‍സൈഡ് ഫാംഹൗസിലേക്ക് മാറ്റി. രാജേന്ദ്രസിങ് പര്‍മര്‍ (ബോര്‍സാദ്), കാന്തി സോധപര്‍മര്‍ (ആനന്ദ്), നിരഞ്ജന്‍ പട്ടേല്‍ (പെറ്റ്ലാഡ്), പൂനം പര്‍മര്‍ (സോജിത്ര), ഇന്ദ്രജിത് സിങ് പര്‍മര്‍ (മഹുദ), കാന്തിഭായ് പര്‍മര്‍ (തസ്ര), കലാ ദാബി (കപദ്വഞ്ജ്) ഭാവേഷ് കതാര (ജാലോദ്), വിജേസിങ് പാണ്ട (ദഹോദ്), ചന്ദ്രിക ബാരിയ (ഗര്‍ബഡ), ജസ്പല്‍സിങ് താക്കൂര്‍ (പാദ്ര), പ്രേംസിങ് വാസവ (നന്ദോദ്), സഞ്ജയ് സോളങ്കി (ജംബുസാര്‍), ആനന്ദ് ചൗധരി (മാണ്ഡവി) (വാന്‍സ്ഡ), സുനില്‍ ഗാമിത് (നിസാര്‍). അന്‍ക്ലാവില്‍ നിന്നുള്ള എംഎല്‍എയായ ജിപിസിസി പ്രസിഡന്റ് അമിത് ചാവ്ദയേയും ഇവിടേക്ക് മാറ്റി.

അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബിഹാറിലെ ബിജെപി പ്രവര്‍ത്തകരെ വെര്‍ച്വല്‍ റാലിയിലൂടെ അഭിസംബോധന ചെയ്യും. ഇന്ന് വൈകീട്ട് നാല് മണിക്കാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വെര്‍ച്വല്‍ റാലി സംഘടിപ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാര്‍ട്ടി പ്രചാരണത്തിന്റെ മുന്നൊരുക്കമാണ് ഇത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്‌കോട്ടിലെ ജയത്തോടെ പരമ്പരയില്‍ ഇന്ത്യയ്ക്ക് ഒപ്പമെത്തി കിവീസ്  (5 hours ago)

ക്രിമിനല്‍ പശ്ചാത്തലം മറച്ചുവച്ച് ജോലി നേടിയ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട സംഭവം: ക്രിമിനല്‍ കുറ്റം ചെയ്താല്‍ സര്‍ക്കാര്‍ ഉദ്യോഗം കിട്ടില്ലെന്ന് സുപ്രീം കോടതി  (5 hours ago)

രാഹുലിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി ഡികെ മുരളി എംഎല്‍എ  (5 hours ago)

ഇറാനില്‍ നിന്ന് എത്രയും വേഗം പുറത്ത് കടക്കാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം  (6 hours ago)

ക്ഷേത്രദര്‍ശനത്തിന് പോയ 15കാരനെ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ശബരിമല സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ശങ്കരദാസിനെ അറസ്റ്റ് ചെയ്തു  (7 hours ago)

കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (7 hours ago)

ബസില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയില്‍  (8 hours ago)

പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി നാല് വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിലായി  (8 hours ago)

യുപിയിലെ ഒരു ആശുപത്രിയില്‍ എലികളുടെ വിളയാട്ടം; യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്  (8 hours ago)

മകര ജ്യോതി തെളിഞ്ഞു...! അപ്പോഴും ഒരേ ഒരു പ്രാർത്ഥന സ്വർണ കള്ളന്മാർ നിന്ന് ഉരുകണേ...! അയ്യപ്പാ...! അയ്യപ്പന്മാരുടെ ശരണം വിളി  (9 hours ago)

പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു:തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കണ്ടുതൊഴുത് ഭക്തസഹസ്രങ്ങള്‍ മലയിറങ്ങിത്തുടങ്ങി  (9 hours ago)

ആരോഗ്യ വകുപ്പിന് പുതിയ വെബ് പോര്‍ട്ടല്‍; ഒറ്റ ക്ലിക്കില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള 10 വകുപ്പുകള്‍, 30 സ്ഥാപനങ്ങള്‍  (9 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെങ്കില്‍ നിയമസഭാംഗം പരാതി നല്‍കേണ്ടതുണ്ടെന്ന് സ്പീക്കര്‍  (9 hours ago)

14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 43കാരന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി  (9 hours ago)

Malayali Vartha Recommends