Widgets Magazine
06
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാലാഞ്ചിറ ഹസീന വധക്കേസ്: അമ്മയുടെ സ്വഭാവമാറ്റവും പിതാവിന്റെ കടുത്ത സംശയരോഗവും വെളിപ്പെടുത്തി മൂത്ത മകൾ: അച്ഛൻ കൊന്നു, അമ്മ പോയി; ഇനി എന്റെ 3 സഹോദരങ്ങൾക്ക് ഞാൻ അമ്മയാകും...


അവൻ കുഞ്ഞിനെ ചവിട്ടുന്നത് കണ്ടിട്ടുണ്ട്: വടിയുമായി ഇരുത്തി കുഞ്ഞിനെ ഭയപ്പെടുത്തി; അഷ്കറിനെ തള്ളിപ്പറഞ്ഞ് സ്വന്തം കുടുംബം: പ്രതികളെ കസ്റ്റഡിയിൽ വിട്ടു...


അടുത്ത 48 മണിക്കൂർ നിർണ്ണായകം! 5 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: ആദ്യ റെഡ് അലർട്ട്!


പിണറായിയുടെ മകൾക്ക് ഇനി രക്ഷയില്ല, അടുത്ത 48 മണിക്കൂറിനുള്ളിൽ EDയുടെ കനത്ത പ്രഹരം...


ഞാൻ ഇനി തിരിച്ചു വരില്ല..!" ഭാര്യയെ കൊന്ന് ട്രെയിൻ കയറും മുൻപ് മകൾക്ക് വന്ന ആ നിഗൂഢ ഫോൺ കോൾ; എസി മെക്കാനിക് സുരേഷിന്റെ ആ തീരുമാനത്തിന് പിന്നിൽ...? ഇനി ഞങ്ങൾക്ക് ആരുണ്ട്? പൊട്ടിക്കരഞ്ഞ് മക്കൾ

കൊവിഡ് പ്രതിസന്ധികള്‍ക്കിടെ ഗുജറാത്തില്‍ വന്‍ രാഷ്ട്രീയ നാടകങ്ങള്‍... രാജ്യസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിറകേ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് കളം മാറുന്ന എംഎല്‍എമാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്, ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പാട്ടേല്‍ രംഗത്ത്

07 JUNE 2020 01:34 PM IST
മലയാളി വാര്‍ത്ത

കൊവിഡ് പ്രതിസന്ധികള്‍ക്കിടെ ഗുജറാത്തില്‍ വന്‍ രാഷ്ട്രീയ നാടകങ്ങള്‍. രാജ്യസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിറകേ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് കളം മാറുന്ന എംഎല്‍എമാരുടെ എണ്ണം കൂടിയിരിക്കുകയാണ്.ഒരാഴ്ചയ്ക്കിടെ മൂന്ന് എംഎല്‍എമാരാണ് രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെ കോണ്‍ഗ്രസ് ഗുജറാത്തിലെ മുഴുവന്‍ എംഎല്‍എമാരെയും റിസോര്‍ട്ടുകളിലേക്ക് മാറ്റിയിരിക്കുകയാണ്

ജൂണ്‍ 19 ന് രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ മൂന്ന് എംഎല്‍എമാര്‍ രാജിവച്ചതിനെത്തുടര്‍ന്ന്, കോണ്‍ഗ്രസ് അവശേഷിക്കുന്ന 65 എംഎല്‍എമാരെ ശനിയാഴ്ച സംസ്ഥാനത്തെ മൂന്ന് വ്യത്യസ്ത റിസോര്‍ട്ടുകളിലേക്ക് മാറ്റി. കൂടുതല്‍ പേരുടെ രാജി ഒഴിവാക്കാനാണ് കോണ്‍ഗ്രസിന്റെ പുതിയ നീക്കം. മോര്‍ബി എംഎല്‍എയും, 2017ല്‍ പടിതാര്‍ ആന്തോളന്‍ സമയത്ത് തന്റെ ഏറ്റവും വലിയ വിശ്വസ്തനുമായ ബ്രിജേഷ് മെര്‍ജയുടെ രാജിയില്‍ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പാട്ടേല്‍ രംഗത്തെത്തി. തരംപോലെ രൂപം മാറുന്നവന്‍ എന്നാണ് ഹാര്‍ദിക് പട്ടേല്‍ മെര്‍ജയെ വിശേഷിപ്പിച്ചത്.

''വോട്ടര്‍മാരെ വഞ്ചിച്ചതിന് ആളുകള്‍ അവരെ (എംഎല്‍എമാരെ) ചെരുപ്പൂരി അടിക്കണം. മുന്‍പ് ബയാദിലും രാധന്‍പൂരിലേയും പോലെ ഇനി ഭാവിയില്‍ മോര്‍ബിയിലും. തരംപോലെ രൂപം മാറുന്ന ഈ എംഎല്‍എമാര്‍ക്ക് മുമ്പ് ചെയ്തതുപോലെ ഉപതിരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ ഉചിതമായ മറുപടി നല്‍കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.''

രാജ്യസഭയില്‍ ഭൂരിപക്ഷം നേടാന്‍ ബിജെപി എല്ലാ തന്ത്രങ്ങളും ശ്രമിക്കുകയാണെന്നും അതിനാല്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ഇവര്‍ സമ്മര്‍ദത്തിലാക്കുകയാണെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.

ഹാര്‍ദിക് പറഞ്ഞു, ''ലോക്‌സഭയില്‍ ബിജെപിക്ക് ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയില്‍ അത് നേടാന്‍ അവര്‍ പാടുപെടുകയാണ്. അതിനാല്‍, ഒരോ രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോഴും, അവരുടെ നേതാക്കളുടെ എണ്ണം കൂട്ടാന്‍ അവര്‍ പലതും ചെയ്യുന്നു.''

ജനാധിപത്യത്തില്‍ രാജ്യത്തിന്റെ വിശ്വാസം പുനഃസ്ഥാപിക്കുന്നതിനായി കാലുവാരുന്നവര്‍ക്ക് ശിക്ഷാനടപടികള്‍ നല്‍കുന്നതിന് തുടക്കം കുറിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കാനും മാതൃക കാണിക്കാനുമുള്ള ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്നും അദ്ദേഹം പറഞ്ഞു, ''ഹൈക്കോടതികള്‍ പോലും അത്തരം സമയങ്ങളില്‍ തീരുമാനമെടുക്കാന്‍ ഇസിയോട് ആവശ്യപ്പെടുന്നു. വോട്ടര്‍മാരുടെ വിശ്വാസം തകര്‍ക്കുകയും പാര്‍ട്ടികള്‍ മാറുകയും ചെയ്യുന്ന അത്തരം എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കണം.''

മധ്യ, തെക്കന്‍ ഗുജറാത്തില്‍ നിന്നുള്ള ഇരുപത് കോണ്‍ഗ്രസ് എംഎല്‍എമാരെ വഡോദരയ്ക്കടുത്തുള്ള ഉമേറ്റയിലെ ഏരീസ് റിവര്‍സൈഡ് ഫാംഹൗസിലേക്ക് മാറ്റി. രാജേന്ദ്രസിങ് പര്‍മര്‍ (ബോര്‍സാദ്), കാന്തി സോധപര്‍മര്‍ (ആനന്ദ്), നിരഞ്ജന്‍ പട്ടേല്‍ (പെറ്റ്ലാഡ്), പൂനം പര്‍മര്‍ (സോജിത്ര), ഇന്ദ്രജിത് സിങ് പര്‍മര്‍ (മഹുദ), കാന്തിഭായ് പര്‍മര്‍ (തസ്ര), കലാ ദാബി (കപദ്വഞ്ജ്) ഭാവേഷ് കതാര (ജാലോദ്), വിജേസിങ് പാണ്ട (ദഹോദ്), ചന്ദ്രിക ബാരിയ (ഗര്‍ബഡ), ജസ്പല്‍സിങ് താക്കൂര്‍ (പാദ്ര), പ്രേംസിങ് വാസവ (നന്ദോദ്), സഞ്ജയ് സോളങ്കി (ജംബുസാര്‍), ആനന്ദ് ചൗധരി (മാണ്ഡവി) (വാന്‍സ്ഡ), സുനില്‍ ഗാമിത് (നിസാര്‍). അന്‍ക്ലാവില്‍ നിന്നുള്ള എംഎല്‍എയായ ജിപിസിസി പ്രസിഡന്റ് അമിത് ചാവ്ദയേയും ഇവിടേക്ക് മാറ്റി.

അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബിഹാറിലെ ബിജെപി പ്രവര്‍ത്തകരെ വെര്‍ച്വല്‍ റാലിയിലൂടെ അഭിസംബോധന ചെയ്യും. ഇന്ന് വൈകീട്ട് നാല് മണിക്കാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വെര്‍ച്വല്‍ റാലി സംഘടിപ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാര്‍ട്ടി പ്രചാരണത്തിന്റെ മുന്നൊരുക്കമാണ് ഇത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹപ്രവര്‍ത്തകര്‍ നോക്കി നില്‍ക്കെ മുന്‍ കാമുകിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി  (6 hours ago)

കെഎസ്‌ഐഡിസി ഓഹരി പിന്‍വലിക്കണമെന്ന് വി മുരളീധരന്‍  (6 hours ago)

ഇറാനെതിരെ രൂക്ഷവിമര്‍ശനവുമായി ലബനന്‍ പ്രസിഡന്റ്  (6 hours ago)

ബസില്‍ മോഷണം നടത്തിയ കേസില്‍ യുവതി അറസ്റ്റില്‍  (8 hours ago)

കൊല്ലം സുധി മരിച്ചിട്ട് മൂന്ന് വര്‍ഷം  (8 hours ago)

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നു  (8 hours ago)

ചത്ത്... ചത്ത്….ധവളപത്രം ചത്ത്…! റിയാസിനെയും ജനീഷിനെയും കൊന്ന് കൊലവിളിച്ച് രാഹുൽ.. റിയാസിന് മുടിഞ്ഞ ടെൻഷൻ  (9 hours ago)

സംസ്ഥാനത്ത് നാളെ 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി  (9 hours ago)

ലബനനില്‍ ഹിസ്ബുള്ളയുടെ നെഞ്ചില്‍ കൊടി നാട്ടി ജൂതപ്പട ! ഭീകരര്‍ ചിതറിയോടുന്നു... ഇനി ഹിസ്ബുള്ള- ഇസ്രായേൽ യുദ്ധം  (10 hours ago)

പുതിയ നിയമം കുടുക്കി മണിക്കൂറിൽ 153 KM വേഗം പ്രവാസി ഡ്രൈവറെ നാടുകടത്തും ഇപ്പോഴത്തെ നിയമം ഇങ്ങനെ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിന്  (10 hours ago)

മാസപ്പടി കേസില്‍ വീണ വിജയന്‍ ഇടനിലക്കാരി മാത്രമാണെന്ന് ഷോണ്‍ ജോര്‍ജ്  (10 hours ago)

എന്റെ അച്ഛാ....പൊട്ടിക്കരഞ്ഞ് ആ 4 മക്കൾ.. സുരേഷിന്റെ മൃതദ്ദേഹം എത്തിച്ചു.. എല്ലാത്തിനും പിന്നിൽ ഹസീന ? ആ രാത്രയിൽ  (10 hours ago)

MP സുരേഷ് ഗോപി രാജിസന്നദ്ധത അറിയിച്ചു.!കാരണം ഇങ്ങനെ കത്തിച്ച് കേന്ദ്ര മന്ത്രി...!  (10 hours ago)

റെഡ് അലർട്ട്..! പ്രളയ സാധ്യത..! പ്രചനങ്ങൾ പാളി, ജില്ലകൾക്ക് മുന്നറിയിപ്പ് ...!അടുത്ത മണിക്കൂറിൽ കൊടും മഴ..!24*7 കണ്‍ട്രോള്‍ റൂം തുറന്നു  (10 hours ago)

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ പുനരന്വേഷണം വേണമെന്ന് അതിജീവിത ഹൈക്കോടതിയില്‍  (12 hours ago)

Malayali Vartha Recommends