മൂന്നു ഭീകരന്മാരുടെ തല കൊയ്ത് ഇന്ത്യയുടെ മറുപടി; ചുണക്കുട്ടികൾ രണ്ടും കൽപ്പിച്ച് തന്നെ

ജമ്മു കാശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. ഷോപ്പിയാനിലെ റെബാന്‍ മേഖലയില്‍ പുലര്‍ച്ച മുതല്‍ തുടരുന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഇവരുടെ പക്കല്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തു. തിരച്ചില്‍ നടത്തുകയായിരുന്ന സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. അര്‍ധസൈനികരും ജമ്മുകശ്മീര്‍ പൊലീസും ശക്തമായി തിരിച്ചടിച്ചു. കഴിഞ്ഞ ദിവസം കുല്‍ഗാമിലുണ്ടായ എറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ രക്ഷാസേനയുമായി ഏറ്റുമുട്ടിയ മൂന്നു ഭീകരർ കൊല്ലപ്പെട്ടു. കങ്കൺ ഏരിയയിൽ തെരച്ചിൽ നടത്തുന്ന രക്ഷാസേനയുമായി ഭീകരർ ഏറ്റുമുട്ടുകയായിരുന്നു. ഇവിടെ ഭീകരരുടെ സാന്നിധ്യമുണ്ടെന്നു വിവരം ലഭിച്ചതിനെത്തുടർന്നുള്ള തെരച്ചിലിലാണ് ഭീകരർ കൊല്ലപ്പെട്ടത്. സേനയ്ക്കു നേരേ ഭീകരർ നിറയൊഴിച്ചപ്പോൾ നടത്തിയ പ്രത്യാക്രമണത്തിലാണ് മൂന്നു പേരും കൊല്ലപ്പെട്ടത്. നിരവധി ആയുധങ്ങൾ ഇവരിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്.
ഇന്ത്യയെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പാക് ഭീകര സംഘടനകള്‍ തങ്ങളുടെ ഭീകരവാദികള്‍ക്ക് അഫ്ഗാനില്‍ വെച്ച് പ്രത്യേക പരിശീലനം നല്‍കുന്നവെന്ന് നേരെത്തെ തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. യു.എന്‍ രക്ഷാസമിതിയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ജയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തോയ്ബ തുടങ്ങിയ സംഘടനകളാണ് അംഗങ്ങളെ അഫ്ഗാനിസ്താനിലയച്ച് പരിശീലിപ്പിക്കുന്നത്.
ഐഇഡി ( ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ഉപയോഗിഗിച്ച് ആക്രമണം നടത്തുന്നതില്‍ ഉള്‍പ്പെടെയുള്ള പരിശീലനം നല്‍കാനാണ് ഇവരെ അഫ്ഗാനിലേക്ക് അയയ്ക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ നടത്താനുള്ള പരിശീലനമാണ് ഇവര്‍ക്ക് ലഭിക്കുന്നത്.
ഇരു ഭീകരവാദ സംഘടനകളിലെ അംഗങ്ങള്‍ക്കും താലിബാനാണ് പരിശീലനം നല്‍കുന്നതെന്നാണ് യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. നംഗ്രഹാര്‍ പ്രവിശ്യയിലെ താലിബാന്‍ കേന്ദ്രങ്ങളായ മോമന്ദ് ദാര, ദുര്‍ ബാബ, ഷെര്‍സാദ് എന്നീ ജില്ലകളിലാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. ഇരു സംഘടനകളില്‍ നിന്നുമായി ഏകദേശം 800 മുതല്‍ 1000 വരെ ഭീകരര്‍ ഇവിടെ പരിശീലനം നേടുന്നുണ്ടെന്നാണ് കരുതുന്നത്.
ഇതിന് പുറമെ കുനാര്‍, നൂരിസ്താന്‍ എന്നീ പ്രവിശ്യകളിലും മറ്റ് ഭീകര സംഘടനകള്‍ ഉണ്ട്. തെഹ്‌രിക് ഇ താലിബാന്‍ പാകിസ്താന്‍, ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തോയ്ബ തുടങ്ങിയ സംഘടനകളാണ് ഈ മേഖലകളിലും ഉള്ളത്. ഇവയ്‌ക്കെല്ലാം അഫ്ഗാന്‍ താലിബാന്റെ പിന്തുണയും പരിശീലനവും ലഭിക്കുന്നുണ്ട്.
ഹഖാനി നെറ്റ്‌വര്‍ക്ക്, അല്‍ ഖ്വായിദ എന്നീ സംഘടനകളുമായി ഇപ്പോഴും താലിബാന്‍ മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. ഈ വര്‍ഷം അമേരിക്കയുമായി സമാധാന കരാര്‍ യാഥാര്‍ഥ്യമായതിനാല്‍ അഫ്ഗാന്‍ സര്‍ക്കാരിനെതിരെ താലിബാന്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























