ഉടമയുടെ വിയോഗം താങ്ങാനായില്ല; കെട്ടിടത്തിൽ നിന്നും ചാടി നായ ചത്തു; ഞെട്ടലോടെ മകൻ
നമ്മുടെ വീട്ടിൽ നമ്മുക്കൊപ്പം ഒരംഗമായി കഴിയുന്ന നിരവധി മൃഗങ്ങൾ ഉണ്ട്,. അവയ്ക്ക് സംസാരിക്കാൻ കഴിയുമായിരുന്നു എങ്കിൽ പലതും നമ്മോടു പറയുമായിരുന്നിരിക്കും,. അവയും മനുഷ്‌ണയുമായുള്ള ബന്ധത്തിന്റെ പൽ കഥകൾ നാം അറിഞ്ഞിട്ടുണ്ട്. ഇപ്പോൾ കാൺപൂരിൽ നിന്നും പുറത്ത് വരുന്നത് അത്തരത്തിൽ ഹൃദയ ഭേദകമായ ഒരു വാർത്തയാണ് . ഉത്തര്‍ പ്രദേശില്‍ലെ കാൺപൂരിൽ ഉടമ മരിച്ചതിനു പിന്നാലെ കെട്ടിടത്തിനു മുകളില്‍നിന്ന് ചാടി വളർത്ത് നായ് ചത്തു ആരുടെയും ഹൃദയത്തെ സ്പര്‍ശിക്കുന്നതാണ് ഈ വളര്‍ത്തുനായയുടെ കഥ.കാണ്‍പുരിലെ ബാര-2 ഏരിയയില്‍ താമസിക്കുന്ന ഡോ. അനിതരാജ് സിങ് ആണ് ഈ നായയുടെ ഉടമ. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ചയാണ് അനിതരാജ് സിങ് മരിച്ചത്. മൃതദേഹം ഇവരുടെ അപ്പാര്‍ട്‌മെന്റില്‍ എത്തിക്കുകയും ചെയ്തു. ഇതിനു തൊട്ടു പിന്നാലെ ഇവരുടെ വളര്‍ത്തുനായ കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേയ്ക്കു ചാടി ചത്തതായി വാർത്തകൾ പുറത്ത്ന വരുന്നു .ഡോ. അനിതരാജിന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയായിരുന്നു ജയ . പന്ത്രണ്ട് വര്‍ഷം മുന്‍പ് തെരുവില്‍നിന്ന് കിട്ടിയതായിരുന്നു ജയയെ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ നായ്കുട്ടിയെ ഡോക്ടര്‍ ഏറ്റെടുക്കുകയും ഏറെ ശ്രമപ്പെട്ട് ചികിത്സയും പരിചരണങ്ങളും നല്‍കി ജീവിതത്തിലേയ്ക്ക് തിരികെയെത്തിക്കുകയും ചെയ്തു.
ജയ എന്നു പേരും ഇട്ടതും ഡോക്ടർ തന്നെ . സ്വന്തം കുഞ്ഞിനെപ്പോലെയായിരുന്നു ഡോക്ടര്‍ അതിനെ വളര്‍ത്തിയതെന്ന് മകന്‍ തേജസ് പറയുന്നു. വൃക്കരോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ഡോ. അനിത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ചയോടെ രോഗം മൂര്‍ച്ഛിക്കുകയും അവര്‍ മരിക്കുകയും ചെയ്തു. മൃതദേഹം വീട്ടിലെത്തിച്ചതോടെ ജയ അസ്വസ്ഥയാവുകയും തുടര്‍ച്ചയായി കുരയ്ക്കുകയും ചെയ്തു. തുടര്‍ന്ന് കെട്ടിടത്തിന്റെ ടെറസിലേയ്ക്ക് ഓടിക്കയറി, താഴേയ്ക്കു ചാടുകയായിരുന്നെന്ന് തേജസ് പറയുന്നു.
നാലു നില കെട്ടിടത്തിനു മുകളില്‍നിന്ന് താഴെ വീണ് ഗുരുതരമായി പരിക്കേറ്റ നായയെ മൃഗഡോക്ടറുടെ അടുത്തെത്തിച്ചെങ്കിലും ചാവുകയായിരുന്നു. ഉയരത്തില്‍നിന്നുള്ള വീഴ്ചയില്‍ നായയുടെ നട്ടെല്ല് തകര്‍ന്നതാണ് മരണത്തിനിടയാക്കിയത്. ഡോ. അനിത ആശുപത്രിയില്‍ ചികിത്സയിലായതു മുതല്‍ ശരിയായി ഭക്ഷണം കഴിക്കാതെ നായ ക്ഷീണിതയായിരുന്നെന്നും തേജസ് പറഞ്ഞു. ഡോ. അനിതയുടെ ശവസംസ്‌കാരത്തിനു പിന്നാലെ വളര്‍ത്തുനായയുടെ മൃതദേഹവും വീടിനടുത്ത് തന്നെ സംസ്‌കരിക്കുകയും ചെയ്തു .വളരെ വേദനാജകമായിരിയ്ക്കുകയാണ് ഈ വാർത്ത .
https://www.facebook.com/Malayalivartha