Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ഭരണചക്രത്തിലും സ്വാധീനം... യു.പിയിലെ 'മോസ്റ്റ് വാണ്ടഡ്' ക്രിമിനല്‍ പോലീസുകാരെപോലും കൊന്നൊടുക്കാന്‍ ധൈര്യത്തില്‍ ദുബേ വളര്‍ന്നതിങ്ങനെ....

06 JULY 2020 10:38 AM IST
മലയാളി വാര്‍ത്ത

More Stories...

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍

പാകിസ്ഥാനുമായി യുദ്ധം കച്ചകെട്ടി ഇറങ്ങി ഇന്ത്യ.. പഠിക്കാത്ത പരിഷകൾ..! ബിലാവല്‍ ഭൂട്ടോയെ വലിച്ചുകീറി ഇന്ത്യ

ക്യമറ കണ്ടതും കട്ടകലിപ്പിൽ നടുവിരൽ ഉയർത്തി തെറിവിളിച്ച് സിയ..!അവൻ ചവാൻ ഉള്ളത് തന്നെ ജയിലിൽ നിന്ന് ഇറങ്ങിയാൽ ഉടൻ കല്യാണം

വീസ കാലാവധി തീര്‍ന്നിട്ടും തിരിച്ചു പോയില്ല: അനധികൃതമായി ഇന്ത്യയില്‍ താമസിച്ച യുക്രെയ്ന്‍ യുവതി പിടിയില്‍

വികാസ് ദുബേ... ഈ പേര് നാം കേള്‍ക്കുന്നത് ഇപ്പോഴാണ്.എന്നാല്‍ യു.പിയി ലെ ഭരണം കയ്യാളുന്നവര്‍ , രാഷ്ട്രീയക്കാര്‍,നിയമപാലകര്‍ എന്നുവേണ്ട വികാസ് ദുബേ യുടെ പേരുകേട്ടാല്‍ നടുങ്ങാത്തവര്‍ കുറവാണു. . എന്ത് ക്രൂരതയും ചെയ്യാന്‍ മടിക്കാത്ത കൊടും ക്രിമിനല്‍ .. കാണ്‍പൂരില്‍ റെയ്ഡിനിടെ ഡി വൈ എസ് പി ഉള്‍പ്പെടെ എട്ടു പൊലീസുകാര്‍ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതും ദുബേയുടെ ക്രിമിനല്‍ ബുദ്ധിതന്നെ.
ചെറുപ്പകാലം മുതല്‍ പിടിച്ചുപറിയും മോഷണവും അടിയും വെട്ടും കുത്തുമായി നടന്ന ദുബേയെ രാഷ്ട്രീയക്കാരുള്‍പ്പെടെയുള്ള പലരും ഉപയോഗപ്പെടുത്തി. ഈ ബന്ധങ്ങള്‍ തന്റെ സാമാജ്യം വളര്‍ത്താന്‍ അയാള്‍ സമര്‍ത്ഥമായി ഉപയോഗിച്ചു. വളരെപ്പെട്ടെന്ന് സംസ്ഥാനത്തെ കുപ്രസിദ്ധ ക്രിമിനലായി. അധികം വൈകാതെ ഈ കുപ്രസിദ്ധി മറ്റുസംസ്ഥാനങ്ങളിലേക്കും എത്തി. എന്തിനും പോന്ന സംഘമായിരുന്നു പ്രധാന ശക്തി. ദുബേ മനസില്‍ കണക്കുകൂട്ടുന്നതിനെക്കാള്‍ വെടിപ്പായി സംഘാംഗങ്ങള്‍ കാര്യങ്ങള്‍ ചെയ്യും. ഇവരെ ഉപയോഗിച്ച് കൊളളയും കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലും തുടര്‍ക്കഥയാക്കി. കൊളളയിലൂടെ കോടികള്‍ സമ്പാദിച്ചു. ഷിവിലി ഡോണ്‍ എന്നാണ് ദുബേ അറിയപ്പെടുന്നത്. കൊലപാതകങ്ങള്‍ ഉള്‍പ്പെടെ 52 ക്രിമിനല്‍ കേസുകളാണ് ഇയാളുടെ പേരിലുളളത്. സംസ്ഥാനത്തെ ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായും അടുത്ത ബന്ധമാണ് ഇയാള്‍ക്കുളളത്.

തന്റെ സംഘാംഗങ്ങള്‍ക്ക് ആവശ്യമുളളതെല്ലാം ദുബേ നല്‍കും. ഓപ്പറേഷനിടെ സംഘത്തിലെ ആര്‍ക്കെങ്കിലും ആപത്തുപിണഞ്ഞാല്‍ തുടര്‍ന്ന് അവരുടെ കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് ദുബേ നേരിട്ടാണ്. ഒന്നിനും ഒരുമുട്ടും വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. ഈ ആശ്രിത വാത്സല്യം തന്നെയാണ് ദുബേയുടെ സംഘത്തില്‍ അംഗങ്ങളാവാന്‍ യുവാക്കള്‍ ക്യൂ നില്‍ക്കുന്നതിന് കാരണവും. താത്പര്യപ്പെട്ടെത്തുന്ന എല്ലാവരെയും സംഘത്തില്‍ ഉള്‍പ്പെടുത്താറില്ല. തടിമിടുക്കും മനോബലവും കാണിക്കുന്നതിനൊപ്പം ഒറ്റുകാരനല്ലെന്ന് വിശ്വസിപ്പിക്കുകയും വേണം. മറ്റെന്തും ദുബേ ക്ഷമിക്കും. പക്ഷേ, ഒറ്റുന്നത് ക്ഷമിക്കില്ല. ഇതിന് വലിയ വില കൊടുക്കേണ്ടി വരും. ഒരുപക്ഷേ, സ്വന്തം ജീവന്‍ തന്നെ. അതിനാല്‍ കൂടെ നിന്ന് ഒറ്റാന്‍ ആരും ധൈര്യപ്പെട്ടിരുന്നില്ല.
ഏതിരാളികള്‍ ആരായിരുന്നാലും ദുബേയ്ക്ക് അതൊരു പ്രശ്‌നമേ ആയിരുന്നില്ല എന്നാണ് അയാളുടെ ഓരോ നീക്കങ്ങളും വ്യക്തമാക്കുന്നത് . 2001-ല്‍ ശിവ്ലി പൊലീസ് സ്റ്റേഷനില്‍ പൊലീസുകാരുടെ കണ്‍മുന്നില്‍ വച്ചാണ് മുന്‍മന്ത്രി സന്തോഷ് ശുക്ലയെ ദുബേയും സംഘവും കൊലപ്പെടുത്തിയത്. പിന്തുടര്‍ന്നെത്തി വെടിവച്ചുകൊല്ലുകയായിരുന്നു. സംഭവം കണ്ട് അന്തിച്ചുനില്‍ക്കാനേ പൊലീസിനായുളളൂ. ഈകൊലയുമായി ബന്ധപ്പെട്ട് പൊലീസിനുമുന്നില്‍ കീഴടങ്ങിയെങ്കിലും തെളിവില്ലെന്ന് കണ്ട് കുറ്റവിമുക്തനാക്കുകയായിരുന്നു. ഹൈസ്‌കൂള്‍ അദ്ധ്യാപകനായി വിരമിച്ച സിദ്ദേശ്വര്‍ പാണ്ഡെ എന്നയാളെ കാണ്‍പൂരില്‍ വച്ച് കൊലപ്പെടുത്തിയ കേസില്‍ ദുബേയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ശിക്ഷപ്പെട്ട ഇയാള്‍ എങ്ങനെ പുറത്തിറങ്ങി എന്നത് വ്യക്തമല്ല.

പൊലീസുകാരുടെ പക്കല്‍പ്പോലും ഇല്ലാത്ത ആധുനിക ആയുധങ്ങള്‍ ദുബേയുടെ സംഘത്തിന്റെ കൈയിലുണ്ടാവും. ലാത്തിയും പഴയ തോക്കുമായി എത്തുന്ന പൊലീസുകാര്‍ക്ക് ഈ സംഘത്തിനുമുന്നില്‍ പലപ്പോഴും പിടിച്ചുനില്‍ക്കാനാവില്ല. ഇന്നുണ്ടായ ആക്രമണത്തില്‍ എട്ടുപൊലീസുകാര്‍ക്ക് ജീവന്‍ നഷ്ടമായതുതന്നെ ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണം.അണുവിട തെറ്റാത്ത ആസൂത്രണമാണ് ദുബേയുടെ പ്രത്യേകത. തനിക്കെതിരെ പൊലീസിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും നീക്കമുണ്ടായാല്‍ ആ നിമിഷം അത് ദുബേ അറിയും. പൊലീസിലെ ചാരന്മാരാണ് ഇതിനുപിന്നില്‍. ഇതിന് തക്കതായ പ്രതിഫലം അവരുടെ പോക്കറ്റുകളില്‍ കൃത്യമായി എത്തിയിരിക്കും. ഇന്ന് വെളുപ്പിന് നടത്തിയ പൊലീസ് നടപടിയെക്കുറിച്ചും സംഘത്തിന് മുന്നറിയിപ്പ് കിട്ടിയിരുന്നു. ഇതിനനുസരിച്ചായിരുന്നു സംഘം ആക്രമണം പ്‌ളാന്‍ചെയ്തത്.എല്ലാം കണക്കുകൂട്ടിയതുപോലെ കൃത്യമായി നടന്നു. പൊലീസ് സംഘത്തെ തടയാന്‍ റോഡിന് കുറുകെ ഒരു ജെ സി ബി നിറുത്തിയിട്ടിരുന്നു. മുന്നോട്ടുപോകാനാവാത്തതിനാല്‍ പതിനഞ്ചുപേരടങ്ങുന്ന പൊലീസ് സംഘം വാഹനങ്ങളില്‍ നിന്ന് പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം തന്നെ പൊലീസുകാര്‍ക്കുനേരെ ദുബൈയുടെ സംഘങ്ങള്‍ വെടിവെപ്പ് ആരംഭിച്ചിരുന്നു . എന്താണ് സംഭവിക്കുന്നതെന്ന് പൊലീസുകാര്‍ക്ക് മനസിലാകുമ്പോഴേക്കും നിരവധി നിയമപാലകരുടെ ജീവന്‍ നഷ്ടമായിരുന്നു. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് കാക്കി അണിഞ്ഞ കുറച്ചു ഒറ്റുകാരും എന്നാണ് അന്വേഷണ സംഘത്തിന് ഇപ്പോള്‍ ലഭ്യമാകുന്ന വിവരങ്ങള്‍ . ദുബേ എന്ന കൊടും ക്രിമിനലിന്റെ ചൊല്പടിക്ക് വഴങ്ങുന്ന കുറച്ചു കാക്കിയിട്ടവരുടെ ഒറ്റുകൊടുക്കല്‍ ആയിരുന്നു എട്ടു പോലീസുകാരുടെ ജീവന്‍ നഷ്ടമാകാനുള്ള കാരണമായത്.

യു.പിയിലെ കൊടുംകുറ്റവാളി വികാസ് ദുബേയ്ക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും നേതാക്കളുമായും ഉള്ളത് അടുത്ത ബന്ധം. കാണ്‍പൂരില്‍ എട്ട് പൊലീസുകാരെ വെടിവെച്ചു കൊന്ന സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുന്ന ഇയാളെ ഇതുവരെയും പിടികൂടാന്‍ സാധിച്ചിട്ടില്ല. അതേസമയം, ഒളിവിലിരുന്ന് 24 പൊലീസ് ഓഫിസര്‍മാരുമായി ദുബേ ബന്ധപ്പെട്ടതായി ഫോണ്‍ കോള്‍ രേഖകള്‍ വ്യക്തമാക്കുന്നു.
കൊലപാതകം, കലാപമുണ്ടാക്കല്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 60ഓളം ക്രിമിനല്‍ കേസില്‍ പ്രതിയായിട്ടും പൊലീസിന്റെ ആദ്യത്തെ 10 ക്രിമിനലുകളുടെ പട്ടികയില്‍ വികാസ് ദുബേയുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. ഇയാളുടെ നേതൃത്വത്തിലുള്ള ക്രിമിനല്‍ ഗാങ്ങിനെ പൊലീസ് രേഖകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടു പോലുമുണ്ടായിരുന്നില്ല.

പ്രത്യേക ദൗത്യസംഘത്തിന് ജില്ല പൊലീസ് നല്‍കിയ 25 കൊടുംകുറ്റവാളികളുടെ പട്ടികയിലും ദുബേ ഉള്‍പ്പെട്ടിരുന്നില്ല. യു.പിയിലെ തന്നെ ഔറിയ എന്ന സ്ഥലത്താണ് വികാസ് ദുബേയുടെ അവസാന ഫോണ്‍ ലൊക്കേഷന്‍ കാണിക്കുന്നത്. ഇയാള്‍ മധ്യപ്രദേശിലേക്ക് കടന്നിട്ടുണ്ടാകുമെന്നാണ് പൊലീസ് നിഗമനം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (5 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (6 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (6 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (6 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (6 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (6 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (6 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (6 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (6 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (6 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (6 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (7 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (7 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (7 hours ago)

Malayali Vartha Recommends