പശ്ചിമഘട്ട വനമേഖലയെ കിടുകിടാ വിറപ്പിച്ച വീരപ്പന്റെ മകൾ വിദ്യാറാണിയ്ക്ക് യുവജനസംഘടന വൈസ് പ്രസിഡന്‍റ് സ്ഥാനം സാമൂഹ്യസേവനത്തിന്

ഒരു കാലത്ത് പശ്ചിമഘട്ട വനമേഖലയെ കിടുകിടാ വിറപ്പിച്ച തോക്കേന്തിയ മെല്ലിച്ച കൊമ്പന്‍ മീശക്കാരന്‍. പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നൂറ്റമ്പതോളം പേരുടെ മരണത്തിനും നൂറിലധികം ആനകളെ വേട്ടയാടിയ ആ ചന്ദനക്കള്ളക്കടത്തുകാരന്റെ മകളാണ് വിദ്യാറാണി
എന്നാൽ അച്ഛനായ വീരപ്പനെക്കുറിച്ച് തനിക്ക് വലിയ ഓര്‍മകളൊന്നുമില്ലെന്നാണ് വിദ്യ പറയുന്നത്. ആറോ-ഏഴോ വയസുള്ളപ്പോൾ ആകെ ഒരുതവണ മാത്രമാണ് അദ്ദേഹത്തെ കണ്ടിട്ടുള്ളത്..ഒരു സ്‌കൂള്‍ അവധിക്കാലത്തെ ആ ഓര്‍മ ഇങ്ങനെയാണ്..കര്‍ണാടകത്തിലെ ഹനൂറിനടുത്തുള്ള മുത്തച്ഛന്റെ ഗ്രാമമായ ഗോപിനാഥത്തില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. സമീപത്ത് ഒരു വനമുണ്ടായിരുന്നു. ഞങ്ങള്‍ കളിക്കുന്നിടത്തേക്ക് അദ്ദേഹം വന്നു. കുറച്ച് മിനിറ്റ് എന്നോട് സംസാരിച്ചു. നല്ലത് ചെയ്യണമെന്നും നന്നായി പഠിച്ച് ഡോക്ടറായി ആളുകളെ സേവിക്കണമെന്നും അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് തിരിച്ചുപോയി,.വിദ്യപറഞ്ഞു.
ഇന്നിപ്പോള്‍ ബിജെപി തമിഴ്‌നാട് ഘടകം വൈസ് പ്രസിഡന്റായി നിയോഗിപ്പെട്ടിരിക്കുകയാണ് വീരപ്പന്റെ മകള്‍ വിദ്യാ റാണി വീരപ്പന്‍. തമിഴ്‌നാട്ടില്‍ സാന്നിധ്യമറിയിക്കാന്‍ പാടുപെടുന്ന ബിജെപിയെ സംബന്ധിച്ച് ഏറ്റവും ആകര്‍ഷകമായ പേരുകളിലൊന്നാണ് വിദ്യാ റാണി. ഇരുപത്തി ഒന്‍പതുകാരിയായ വിദ്യ കൃഷ്ണഗിരിയില്‍ വിദ്യാലയം നടത്തുകയാണ്
നിയമബിരുദധാരിയായ വിദ്യയ്ക്ക് സാമൂഹ്യസേവനത്തിനുള്ള അവസരമാണ് പുതിയ ഉത്തരവാദിത്തം . ഞാന്‍ ഏതെങ്കിലും പ്രത്യേക സമൂഹവുത്തെയല്ല പ്രതിനിധീകരിക്കുന്നത്. ഞാന്‍ മാനവികതയിലാണ് വിശ്വസിക്കുന്നത്. വീരപ്പനെ കുറിച്ച് കേട്ട കഥകളില്‍ ചിലത് എന്നെ സാമൂഹ്യ സേവനം ചെയ്യാന്‍ പ്രേരിപ്പിച്ചു..തന്റെ നിയമനം ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിദ്യ അറിഞ്ഞത് എന്നും വിദ്യ പറയുന്നു
രണ്ടായിരത്തില്‍ കന്നഡ ചലച്ചിത്ര ഇതിഹാസം രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയതോടെയാണു വനം കൊള്ളക്കാരന്‍ വീരപ്പന്‍ ദേശീയമാധ്യമങ്ങളുടെ പ്രധാന തലക്കെട്ടാവുന്നത്. ആഴ്ചകള്‍ക്കുശേഷം രാജ്കുമാറിനെ വീരപ്പന്‍ വിട്ടയച്ചു. തുടര്‍ന്ന് ഒരിക്കല്‍ കൂടി വീരപ്പന്‍ വീണ്ടും ഒന്നാം പേജ് വാര്‍ത്തയായി, നാലു വര്‍ഷത്തിനുശേഷം. കെ. വിജയ കുമാറിന്റെ നേതൃത്വത്തിലുള്ള തമിഴ്നാട് പൊലീസിന്റെ പ്രത്യേക ദൗത്യസംഘം വീരപ്പനെ വെടിച്ചുകൊന്നു. വിജയകുമാര്‍ പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ഉപദേഷ്ടാവായി.
വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി പൊലീസിനു കീഴടങ്ങിയ ശേഷം വിദ്യ ചെന്നൈ ആശുപത്രിയില്‍ ജനിച്ചതു സംബന്ധിച്ച് വീരപ്പനെക്കുറിച്ചുള്ള പുസ്തകത്തില്‍ വിജയകുമാര്‍ പരാമര്‍ശിക്കുന്നുണ്ട്. ഇവരെ ഒരു വനിതാ ഹോസ്റ്റലിലാണു പാര്‍പ്പിച്ചത്. ഇവിടെ വച്ച് ദൗത്യസംഘം ഉദ്യോഗസ്ഥനാണു വിദ്യാ റാണി എന്ന് പേരിട്ടത്.
വണ്ണിയാര്‍ സമുദായത്തിന്റെ റോബിന്‍ ഹുഡ് എന്നായിരുന്നു വീരപ്പനു പൊതുവെയുള്ള വിശേഷണം. തമിഴ്‌നാട്ടിലെ സ്വാധീനശേഷിയുള്ള ഒബിസി വിഭാഗമായ വണ്ണിയാര്‍ സമുദായത്തില്‍ ഉള്‍പ്പെടുന്നയാളാണു വീരപ്പന്‍.
അദ്ദേഹം ഒരിക്കലും രാഷ്ട്രീയത്തിലുണ്ടായിരുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ സമീപനവും പ്രവര്‍ത്തനങ്ങളും ചുറ്റുമുള്ള ലോകത്തെക്കുറിച്ചുള്ള തന്റെ ധാരണയുടെ അടിസ്ഥാനത്തിലുള്ളതായിരുന്നു. വണ്ണിയാര്‍ സമൂഹത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് നിരവധി കഥകളുണ്ട്
വിദ്യയുടെ അമ്മ മുത്തുലക്ഷ്മി എന്‍ഡിഎ സഖ്യകക്ഷിയും വണ്ണിയാര്‍ പാര്‍ട്ടിയുമായ തമിഴക വാഴ്‌വുറിമായ് കച്ചി (ടിവികെ) പ്രവര്‍ത്തകയാണ്. പട്ടാളി മക്കള്‍ കച്ചി (പിഎംകെ)യില്‍ നിന്ന് രൂപപ്പെട്ടതാണ് ഈ പാര്‍ട്ടി.
വിദ്യ ഫെബ്രുവരിയിലാണ് ബിജെപിയില്‍ ചേര്‍ന്നത്. ഒരു പ്രാദേശിക നേതാവ് വിദ്യയെ അന്നത്തെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ പരിചയപ്പെടുത്തി. എനിക്ക് സാമൂഹ്യസേവനത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നു. എന്റെ ഈ പ്രവര്‍ത്തനം പാര്‍ട്ടിക്കുവേണ്ടി ചെയ്യാന്‍ രാധാകൃഷ്ണന്‍ നിര്‍ദേശിച്ചു, വിദ്യ പറഞ്ഞു.
പുതിയ സ്ഥാനലബ്ധിയിലും രാഷ്ട്രീയം അജ്ഞാതമായ മേഖലയാണെങ്കിലും പയറ്റി നോക്കാൻ തന്നെയാണ് വിദ്യയുടെ തീരുമാനം
https://www.facebook.com/Malayalivartha






















