രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരുമിച്ച് കൊവിഡ് വാക്സിന്‍ ലഭ്യമാക്കും; ദരിദ്ര രാജ്യങ്ങള്‍ക്കും അയല്‍ രാജ്യങ്ങള്‍ക്കും സഹായം നല്‍കും; നീതി ആയോഗിന്റെ വാക്സിന്‍ അഡ്മിനിസ്ട്രേഷന്‍ വിദഗ്ധ സമിതിയുടെ പ്രഥമ യോഗം ചേര്‍ന്നു
രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരുമിച്ച് കൊവിഡ് വാക്സിന്‍ ലഭ്യമാക്കാന്‍ പദ്ധതിയിടുകയാണ് കേന്ദ്രം. ദരിദ്ര രാജ്യങ്ങള്‍ക്കും അയല്‍ രാജ്യങ്ങള്‍ക്കും സഹായം നല്‍കുവാനും പദ്ധതി. കൊവിഡ് പ്രതിരോധ വാക്സിനുകളുടെ പരീക്ഷണങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുരോഗമിക്കവെയാണ് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരേ പോലെ വാക്സിന്‍ ലഭ്യമാക്കാനുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് . വാക്സിന്‍ കേന്ദസര്‍ക്കാര്‍ നേരിട്ട് ലഭ്യമാക്കുമെന്നും ഇതിനായി സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേകമായി ശ്രമം നടത്തേണ്ടതില്ലെന്നുമാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നയം. ഈ കാര്യങ്ങൾ ചര്‍ച്ച ചെയ്യുവാൻ നീതി ആയോഗിന്റെ വാക്സിന്‍ അഡ്മിനിസ്ട്രേഷന്‍ വിദഗ്ധ സമിതിയുടെ പ്രഥമ യോഗം ബുധനാഴ്ച ചേര്‍ന്നു. തദ്ദേശീയ വാക്സിന്‍ പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ് . എന്നാൽ രാജ്യാന്തര നിര്‍മ്മതാക്കളില്‍ നിന്നും വാക്സിന്‍ അടിയന്തരമായി ലഭ്യമാക്കും. രാജ്യത്തിനുള്ളിലെ ഉപയോഗത്തിന് പുറമെ അവികസിത രാജ്യങ്ങള്‍ക്കും അയല്‍ രാജ്യങ്ങള്‍ക്കും വാക്സിന്‍ ലഭ്യത ഉറപ്പ് വരുത്താന്‍ ഇന്ത്യ പരിശ്രമിക്കുമെന്നും യോഗത്തിൽ വ്യക്തമാക്കുകയും ചെയ്തു.
വാക്സിന്‍ ഏവരിലേക്കും എത്തിക്കുന്നതിനായി ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്തുവാനും പദ്ധതി . ആരോഗ്യ സേതു ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇതിനായി ഫലപ്രദമായി വിനിയോഗിക്കും. ഭാരത് ബയോടെക്, സൈഡസ് കാല്‍ഡിയ തുടങ്ങിയ ഇന്ത്യന്‍ കമ്ബനികള്‍ വാക്സിന്‍ പരീക്ഷണങ്ങളില്‍ നിര്‍ണ്ണായക പുരോഗതി കൈവരിച്ചിട്ടുണ്ട്. ഓക്സ്ഫഡ് സംരംഭമായ കൊവിഷീല്‍ഡ് വാക്സിന്റെ മൂന്നം ഘട്ട ട്രയലുകളും ഇന്ത്യയില്‍ നിലവില്‍ നടക്കുന്നുണ്ട്. ഇവയ്ക്കൊക്കെയും ഡി സി ജി ഐ അംഗീകാരവും ലഭ്യമായിട്ടുണ്ട്. എന്നാൽ ലോകത്തിലെ ആദ്യ കൊവിഡ് വാക്സിന്‍ കണ്ടെത്തിയതായി റഷ്യ അവകാശപ്പെടുന്നുണ്ടെങ്കിലും അതിന്റെ ഫലപ്രാപ്തിയുടെയും സുരക്ഷിതത്വത്തിന്റെയും കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നു . മാത്രമല്ല അവർ അത് പുറത്ത് കൊടുക്കില്ലെന്നും അറിയിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha