പുതുചരിത്രമെഴുതി മോദി ഭരണം! ഏറ്റവും കൂടുതൽ കാലം രാജ്യത്തെ നയിച്ച കോൺഗ്രസിതര പ്രധാനമന്ത്രിയായി നരേന്ദ്രമോദി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കിരീടത്തിൽ ഒരു പൊൻ തൂവൽ കൂടെ. ഏറ്റവും കൂടുതൽ കാലം രാജ്യത്തെ നയിച്ച കോൺഗ്രസിതര പ്രധാനമന്ത്രിയായിരിക്കുകയാണ് നരേന്ദ്രമോദി. അടൽ ബിഹാരി വാജ്പേയിയുടെ റെക്കോർഡാണ് മോദി ഇന്നു മറികടക്കുക. വാജ്പേയി ആകെ 2268 ദിവസം മാത്രമാണ് പ്രധാനമന്ത്രി പദത്തില്‍ ഇരുന്നത്. ഇത് മറികടന്നാണ് നരേന്ദ്ര മോദി ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയാകുന്നത്. രാജ്യത്തെ കോണ്‍ഗ്രത ഇതര പ്രധാനമന്ത്രിമാരില്‍ മിക്കവര്‍ക്കും കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.
ആദ്യം 16 ദിവസവും ഇടവേളയ്ക്കു ശേഷം 2256 ദിവസവും (ആകെ 6 വർഷം 2 മാസം 20 ദിവസം). ഏറ്റവും കൂടുതൽ കാലം ഇന്ത്യ ഭരിച്ച പ്രധാനമന്ത്രിമാരിൽ നാലാം സ്ഥാനമാണ് മോദിക്ക്. 2014 മെയ് 26 നാണ് നരേന്ദ്ര മോദി ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. 2019 മെയ് 30 ന് രണ്ടാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ജവാഹർലാൽ നെഹ്റു , ഇന്ദിര ഗാന്ധി , മൻമോഹൻ സിങ് എന്നിവർക്കാണ് ആദ്യ മൂന്നു സ്ഥാനങ്ങൾ. രാജ്യത്ത് ഏറ്റവും കൂടുതല്‍കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവാണ്. 17 വര്‍ഷത്തോളം അദ്ദേഹം അധികാരത്തില്‍ തുടര്‍ന്നു. നെഹ്രുവിന്റെ മകള്‍ ഇന്ദിര ഗാന്ധിക്കാണ് രണ്ടാം സ്ഥാനം. രണ്ടു തവണയായി അവര്‍ 11 വര്‍ഷത്തിലധികം അധികാരത്തില്‍ തുടര്‍ന്നു. തുടര്‍ച്ചയായി രണ്ടു തവണ അധികാരത്തില്‍വന്ന ഡോ. മന്‍മോഹന്‍ സിങ് അഞ്ചു വര്‍ഷംവീതം ഭരിച്ചു. ജവാഹർലാൽ നെഹ്റു (6130 ദിവസം), ഇന്ദിര ഗാന്ധി (ഇടവേളയോടെ 5829 ദിവസം), മൻമോഹൻ സിങ് (3656 ദിവസം) എന്നിങ്ങനെയാണ് കണക്കുകൾ.
ഇന്ദിര ഗാന്ധിയുടെ മൂന്നാം മന്ത്രിസഭ (1971- 77, 2198 ദിവസം) കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്നതു നരേന്ദ്ര മോദിയുടെ ആദ്യ മന്ത്രിസഭയാണ് (2014- 19, 1830 ദിവസം). ഇതോടൊപ്പം രണ്ടാം മൻമോഹൻ സിങ് മന്ത്രിസഭ (2009- 14, 1830 ദിവസം) ഉണ്ടെങ്കിലും സത്യപ്രതിജ്ഞ ചെയ്ത സമയം കൂടി കണക്കിലെടുത്താൽ ഏതാനും മിനിറ്റ് കൂടുതൽ ഭരിച്ചത് നരേന്ദ്ര മോദിയാണ്.
രാജ്യത്തിന്റെ 74-ാം സ്വാതന്ത്ര്യ ദിനത്തിന് രണ്ടു ദിവസം മുമ്പാണ് പ്രധാനമന്ത്രി മോദി രാജ്യത്ത് ഏറ്റവും കൂടുതല്‍കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിമാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്തിയിട്ടുള്ളത്. ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി മോദി തന്റെ ഏഴാമത്തെ സ്വാതന്ത്ര്യ ദിന സന്ദേശമാവും ചെങ്കോട്ടയില്‍നിന്ന് നല്‍കുക.
ജവാഹർലാൽ നെഹ്‌റുവിനും (1957, 62) മൻമോഹൻ സിങ്ങിനും (2009) ശേഷം 5 വർഷം തികച്ചു പൊതുതിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിലെത്തിയ പ്രധാനമന്ത്രിയാണ് മോദി (2019). ഇടക്കാല പ്രധാനമന്ത്രി ഗുൽസാരിലാൽ നന്ദ ഉൾപ്പെടെ 15 പ്രധാനമന്ത്രിമാരുടെ നേതൃത്വത്തിൽ 29 മന്ത്രിസഭകളാണു നാളെ 73 വയസ്സാകുന്ന സ്വതന്ത്രഭാരതത്തിൽ ഇതുവരെ അധികാരത്തിലിരുന്നത്.
ഇതുകൂടാതെ നിരവധി റെക്കോർഡുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തകർത്തിരിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കത്തിനും കോടതി വ്യവഹാരങ്ങള്‍ക്കും അന്ത്യം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് തറക്കല്ലിട്ടപ്പോൾ അത് ലോകത്തിലെ മൂന്നാമത്തെ വലിയ ക്ഷേത്രത്തിന്റെ നിര്‍മാണത്തിനായുള്ള തറക്കല്ലിടലായി. ആ ചടങ്ങോടെ നരേന്ദ്ര മോദി സ്വന്തമാക്കിയത് 3 റെക്കോഡുകളാണ്.
1. രാം ജന്മഭൂമി സന്ദര്‍ശിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് മോദി. വര്‍ഷങ്ങളായി തര്‍ക്ക സ്ഥലമായിരുന്ന ഇവിടം. കോടതി ഉത്തരവോടെയാണ് തര്‍ക്കങ്ങളൊഴിഞ്ഞ് സമാധാനം കൈവന്നത്.
2. ഇന്ന് ശിലാസ്ഥാപനം നടത്തുന്നതിന് മുന്നോടിയായി, നരേന്ദ്ര മോദി അയോദ്ധ്യയിലെ ഹനുമാന്‍ ഗര്‍ഹിയിലും സന്ദര്‍ശനം നടത്തി അനുഗ്രഹം തേടിയിരുന്നു. ഹനുമാന്റെ അനുഗ്രഹം തേടി ഒരു പ്രധാനമന്ത്രി ഹനുമാന്‍ ഗര്‍ഹി സന്ദര്‍ശിച്ച ആദ്യ സംഭവമാണ്.
3.രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിന്റെ പ്രതീകമായ ക്ഷേത്രത്തിന്റെ 'ഭൂമി പൂജന്‍' പരിപാടിയില്‍ പങ്കെടുത്ത ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തിയ രാഷ്ട്രീയ എതിര്‍പ്പിനെ അവഗണിച്ചാണ് അദ്ദേഹം ഈ പരിപാടിയില്‍ പങ്കെടുത്തത് എന്നതും മോദിയുടെ ചരിത്രത്തിൽ എഴുതി ചേർക്കാവുന്ന പല റെക്കോര്ഡുകളിലും ചുരുക്കം ചെറിയ റെക്കോർഡുകൾ മാത്രം.
https://www.facebook.com/Malayalivartha