Widgets Magazine
04
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൈ ഫ്രണ്ട് തീരുമാനിച്ചു... വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വാഷിംഗ്ടണിൽ, വ്യാപാര കരാർ ഉടൻ പ്രാബല്യത്തിൽ, മേക്ക് ഇൻ ഇന്ത്യയെ ശക്തിപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രി, അപ്രതീക്ഷിത ഇടപെടല്‍


  കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ്... അന്വേഷണം കൂടുതല് പേരിലേക്ക്... റിയൽ എസ്റ്റേറ്റ് മേഖലയിലെ റോയിയുടെ അടുത്ത ഇടപാടുകാരെ ചോദ്യം ചെയ്യാനൊരുങ്ങി പ്രത്യേക അന്വേഷണസംഘം


ഹൃദയവേദനയോടെ വിട... എസ്.പി. വെങ്കിടേഷ് സംഗീതം നൽകിയ രണ്ട് ഗാനങ്ങൾ പാടാനുള്ള ഭാഗ്യം തനിക്കുണ്ടായെന്നും മോഹൻലാൽ...


ഡ്രോൺ വെടിവച്ച് വീഴ്ത്തി അമേരിക്ക... അമേരിക്കൻ പടക്കപ്പലിന് നേരെയുണ്ടായ ഇറാന്റെ ഡ്രോൺ ആക്രമണം തകർത്തതായി യു.എസ് പ്രതിരോധ വക്താവ്

പുതുചരിത്രമെഴുതി മോദി ഭരണം! ഏറ്റവും കൂടുതൽ കാലം രാജ്യത്തെ നയിച്ച കോൺഗ്രസിതര പ്രധാനമന്ത്രിയായി നരേന്ദ്രമോദി

14 AUGUST 2020 09:50 AM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കിരീടത്തിൽ ഒരു പൊൻ തൂവൽ കൂടെ. ഏറ്റവും കൂടുതൽ കാലം രാജ്യത്തെ നയിച്ച കോൺഗ്രസിതര പ്രധാനമന്ത്രിയായിരിക്കുകയാണ് നരേന്ദ്രമോദി. അടൽ ബിഹാരി വാജ്പേയിയുടെ റെക്കോർഡാണ് മോദി ഇന്നു മറികടക്കുക. വാജ്പേയി ആകെ 2268 ദിവസം മാത്രമാണ് പ്രധാനമന്ത്രി പദത്തില്‍ ഇരുന്നത്. ഇത് മറികടന്നാണ് നരേന്ദ്ര മോദി ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയാകുന്നത്. രാജ്യത്തെ കോണ്‍ഗ്രത ഇതര പ്രധാനമന്ത്രിമാരില്‍ മിക്കവര്‍ക്കും കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.

ആദ്യം 16 ദിവസവും ഇടവേളയ്ക്കു ശേഷം 2256 ദിവസവും (ആകെ 6 വർഷം 2 മാസം 20 ദിവസം). ഏറ്റവും കൂടുതൽ കാലം ഇന്ത്യ ഭരിച്ച പ്രധാനമന്ത്രിമാരിൽ നാലാം സ്ഥാനമാണ് മോദിക്ക്. 2014 മെയ് 26 നാണ് നരേന്ദ്ര മോദി ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. 2019 മെയ് 30 ന് രണ്ടാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ജവാഹർലാൽ നെഹ്റു , ഇന്ദിര ഗാന്ധി , മൻമോഹൻ സിങ് എന്നിവർക്കാണ് ആദ്യ മൂന്നു സ്ഥാനങ്ങൾ. രാജ്യത്ത് ഏറ്റവും കൂടുതല്‍കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവാണ്. 17 വര്‍ഷത്തോളം അദ്ദേഹം അധികാരത്തില്‍ തുടര്‍ന്നു. നെഹ്രുവിന്റെ മകള്‍ ഇന്ദിര ഗാന്ധിക്കാണ് രണ്ടാം സ്ഥാനം. രണ്ടു തവണയായി അവര്‍ 11 വര്‍ഷത്തിലധികം അധികാരത്തില്‍ തുടര്‍ന്നു. തുടര്‍ച്ചയായി രണ്ടു തവണ അധികാരത്തില്‍വന്ന ഡോ. മന്‍മോഹന്‍ സിങ് അഞ്ചു വര്‍ഷംവീതം ഭരിച്ചു. ജവാഹർലാൽ നെഹ്റു (6130 ദിവസം), ഇന്ദിര ഗാന്ധി (ഇടവേളയോടെ 5829 ദിവസം), മൻമോഹൻ സിങ് (3656 ദിവസം) എന്നിങ്ങനെയാണ് കണക്കുകൾ.

ഇന്ദിര ഗാന്ധിയു‌ടെ മൂന്നാം മന്ത്രിസഭ (1971- 77, 2198 ദിവസം) കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്നതു നരേന്ദ്ര മോദിയുടെ ആദ്യ മന്ത്രിസഭയാണ് (2014- 19, 1830 ദിവസം). ഇതോടൊപ്പം രണ്ടാം മൻമോഹൻ സിങ് മന്ത്രിസഭ (2009- 14, 1830 ദിവസം) ഉണ്ടെങ്കിലും സത്യപ്രതിജ്ഞ ചെയ്ത സമയം കൂടി കണക്കിലെടുത്താൽ ഏതാനും മിനിറ്റ് കൂടുതൽ ഭരിച്ചത് നരേന്ദ്ര മോദിയാണ്.

രാജ്യത്തിന്റെ 74-ാം സ്വാതന്ത്ര്യ ദിനത്തിന് രണ്ടു ദിവസം മുമ്പാണ് പ്രധാനമന്ത്രി മോദി രാജ്യത്ത് ഏറ്റവും കൂടുതല്‍കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിമാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്തിയിട്ടുള്ളത്. ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി മോദി തന്റെ ഏഴാമത്തെ സ്വാതന്ത്ര്യ ദിന സന്ദേശമാവും ചെങ്കോട്ടയില്‍നിന്ന് നല്‍കുക.

ജവാഹർലാൽ നെഹ്‌റുവിനും (1957, 62) മൻമോഹൻ സിങ്ങിനും (2009) ശേഷം 5 വർഷം തികച്ചു പൊതുതിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിലെത്തിയ പ്രധാനമന്ത്രിയാണ് മോദി (2019). ഇടക്കാല പ്രധാനമന്ത്രി ഗുൽസാരിലാൽ നന്ദ ഉൾപ്പെടെ 15 പ്രധാനമന്ത്രിമാരുടെ നേതൃത്വത്തിൽ 29 മന്ത്രിസഭകളാണു നാളെ 73 വയസ്സാകുന്ന സ്വതന്ത്രഭാരതത്തിൽ ഇതുവരെ അധികാരത്തിലിരുന്നത്.

ഇതുകൂടാതെ നിരവധി റെക്കോർഡുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തകർത്തിരിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കത്തിനും കോടതി വ്യവഹാരങ്ങള്‍ക്കും അന്ത്യം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് തറക്കല്ലിട്ടപ്പോൾ അത് ലോകത്തിലെ മൂന്നാമത്തെ വലിയ ക്ഷേത്രത്തിന്റെ നിര്‍മാണത്തിനായുള്ള തറക്കല്ലിടലായി. ആ ചടങ്ങോടെ നരേന്ദ്ര മോദി സ്വന്തമാക്കിയത് 3 റെക്കോഡുകളാണ്.

1. രാം ജന്മഭൂമി സന്ദര്‍ശിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് മോദി. വര്‍ഷങ്ങളായി തര്‍ക്ക സ്ഥലമായിരുന്ന ഇവിടം. കോടതി ഉത്തരവോടെയാണ് തര്‍ക്കങ്ങളൊഴിഞ്ഞ് സമാധാനം കൈവന്നത്.

2. ഇന്ന് ശിലാസ്ഥാപനം നടത്തുന്നതിന് മുന്നോടിയായി, നരേന്ദ്ര മോദി അയോദ്ധ്യയിലെ ഹനുമാന്‍ ഗര്‍ഹിയിലും സന്ദര്‍ശനം നടത്തി അനുഗ്രഹം തേടിയിരുന്നു. ഹനുമാന്റെ അനുഗ്രഹം തേടി ഒരു പ്രധാനമന്ത്രി ഹനുമാന്‍ ഗര്‍ഹി സന്ദര്‍ശിച്ച ആദ്യ സംഭവമാണ്.

3.രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിന്റെ പ്രതീകമായ ക്ഷേത്രത്തിന്റെ 'ഭൂമി പൂജന്‍' പരിപാടിയില്‍ പങ്കെടുത്ത ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തിയ രാഷ്ട്രീയ എതിര്‍പ്പിനെ അവഗണിച്ചാണ് അദ്ദേഹം ഈ പരിപാടിയില്‍ പങ്കെടുത്തത് എന്നതും മോദിയുടെ ചരിത്രത്തിൽ എഴുതി ചേർക്കാവുന്ന പല റെക്കോര്ഡുകളിലും ചുരുക്കം ചെറിയ റെക്കോർഡുകൾ മാത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചർച്ചയിൽ ഉയർന്നുവന്ന ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും ഇന്ന് ധനമന്ത്രി മറുപടി നൽകും  (3 minutes ago)

മൈ ഫ്രണ്ട് തീരുമാനിച്ചു... വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വാഷിംഗ്ടണിൽ, വ്യാപാര കരാർ ഉടൻ പ്രാബല്യത്തിൽ, മേക്ക് ഇൻ ഇന്ത്യയെ ശക്തിപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രി, അപ്രതീക്ഷിത ഇടപെടല്‍  (40 minutes ago)

ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വാദം കേൾക്കും...  (58 minutes ago)

ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള തൊഴിലെടുക്കുന്ന വനിതാ ഗിഗ് തൊഴിലാളികൾ രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്...  (1 hour ago)

മറ്റ് സാധാരണ അവധികളുമായി കൂട്ടിയിണക്കി ഉദ്യോഗാർത്ഥിയുടെയോ ജീവനക്കാരിയുടെയോ അവസരങ്ങൾ നിഷേധിക്കാൻ പാടില്ലെന്ന് ഹൈക്കോടതി  (1 hour ago)

ട്രെയിൻ തട്ടി മരിച്ച നിലയിൽ  (1 hour ago)

ഇന്ത്യ ഇന്ന് അഫ്ഗാനിസ്താനെ നേരിടും  (1 hour ago)

ചെങ്ങന്നൂർ സ്വദേശിയുടെ മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയച്ചു  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി നിയമസഭാ പ്രിവിലേജ്‌ ആൻഡ്‌ എത്തിക്‌സ്‌ കമ്മിറ്റി 23ന്‌ പരിഗണിക്കും...  (2 hours ago)

മാർപാപ്പയെ സന്ദർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണം. ...  (2 hours ago)

  കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ്... അന്വേഷണം കൂടുതല് പേരിലേക്ക്... റിയൽ എസ്റ്റേറ്റ് മേഖലയിലെ റോയിയുടെ അടുത്ത ഇടപാടുകാരെ ചോദ്യം ചെയ്യാനൊരുങ്ങി പ്രത്യേക അന്വേഷണസ  (2 hours ago)

എസ്.പി. വെങ്കിടേഷ് സംഗീതം നൽകിയ രണ്ട് ഗാനങ്ങൾ പാടാനുള്ള ഭാഗ്യം തനിക്കുണ്ടായെന്നും മോഹൻലാൽ...  (2 hours ago)

മയിലാട്ടുംപാറയിൽ ആടിനെ തീറ്റാൻ കാട്ടിലേക്ക് പോയ യുവാവിനെ കാട്ടാന ചവിട്ടിക്കൊലപ്പെടുത്തി...  (3 hours ago)

ബ്രസീലിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 15 മരണം  (3 hours ago)

സ്വയം പ്രതിരോധത്തിനും കപ്പലിലെ സൈനിക ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്നതിനായി ഡ്രോൺ വെടിവച്ചു....  (3 hours ago)

Malayali Vartha Recommends