കര്‍ണാടകയില്‍ വന്‍ ലഹരിവേട്ട; പിടിച്ചെടുത്തത് 1350 കിലോ കഞ്ചാവ്; അന്വേഷണ സംഘത്തെ ഞെട്ടിച്ച് ഫാമില്‍ ഭൂഗര്‍ഭ അറ

കർണാടകയിൽ വീണ്ടും ലഹരി വേട്ട നടന്നിരിക്കുകയാണ്. കലബുറഗിയിലെ രണ്ടിടങ്ങളിലായി നടന്ന റെയ്ഡിൽ 1350 കിലോ കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു. നേരത്തെ പിടിയിലായ ലഹരിക്കടത്തുകാരിൽനിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് പോലീസ് സംഘം റെയ്ഡ് നടത്തിയത്.പോലീസ് സംഘം ആണ് കഞ്ചാവ് പിടിച്ചെടുത്തത്. കമലാപുരയിലും കലഗി താലൂക്കിലെ ഒരു ഫാമിലുമായിരുന്നു പോലീസ് സംഘത്തിന്റെ റെയ്ഡ്. കമലാപുരയിൽനിന്ന് 150 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. കലഗിയിലെ ചെമ്മരിയാട് ഫാമിൽനിന്നും 1200 കിലോ കഞ്ചാവും കണ്ടെടുത്തു. ബെംഗളൂരു വെസ്റ്റ് അഡീഷണൽ കമ്മീഷണർ സൗമേന്ദു മുഖർജിയുടെ നിർദേശപ്രകാരമായിരുന്നു പരിശോധന.
ഫാമിൽ റെയ്ഡിനെത്തിയ പോലീസ് സംഘത്തിന് ആദ്യ പരിശോധനയിൽ ഒന്നും കണ്ടെത്താനായിരുന്നില്ല. തുടർന്ന് നേരത്തെ പിടിയിലായ ചന്ദ്രകാന്ത് എന്ന ലഹരിക്കടത്തുകാരനെ ചോദ്യംചെയ്തതോടെയാണ് ഫാമിലെ രഹസ്യകേന്ദ്രം കണ്ടെത്തിയത്. ഫാമിലെ ഭൂഗർഭ അറയിൽ നിരവധി വലിയ പാക്കറ്റുകളിലായാണ് 1200 കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നത്.ഒഡീഷയിൽനിന്ന് തെലങ്കാനയിലെ ഇടനിലക്കാർ വഴിയാണ് കർണാടകയിലേക്ക് കഞ്ചാവ് എത്തിക്കുന്നതെന്ന് ഇവർ പറഞ്ഞു. പച്ചക്കറി ലോറികളാണ് കഞ്ചാവ് കടത്തിന് ഉപയോഗിച്ചിരുന്നത്. ചന്ദ്രകാന്ത് അടക്കമുള്ള പ്രതികളെ പിടികൂടുകയും കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്ത പോലീസ് സംഘത്തിന് രണ്ട് ലക്ഷം രൂപ പാരിതോഷികം നൽകി.
രാജ്യത്ത് ലഹരി വില്പന ശക്തമാകുന്നു എന്ന സത്യത്തിലേക്ക് വിരൽ ചൂണ്ടുകയാണ്. ഡല്‍ഹിയില്‍ പാഴ്സലിന്റെ മറവില്‍ കോടിക്കണക്കിനു രൂപയുടെ ലഹരി കടത്തിൽ മലയാളികൾ പിടിയിലെന്നു സൂചന. കാസര്‍കോട് സ്വദേശി മുഹ്സിന്‍ അലിയാണ് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്. വാഹിദ്, ഷാജഹാന്‍, മുനാസിര്‍, ഹനീഫ് എന്നിവരും മലയാളികളാണെന്നാണ് സൂചന. ഈക്കാര്യം ഔദ്യോഗികമായി എന്‍സിബി സ്ഥീരീകരിച്ചിട്ടില്ല. ഇവര്‍ക്കൊപ്പം പിടിയിലായത് രണ്ട് വിദേശികള്‍ ആണ്. കഴിഞ്ഞ ദിവസം 48 കോടി രൂപ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ കേരളത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന് എന്‍സിബി ശേഖരിച്ചു.
https://www.facebook.com/Malayalivartha


























