അമ്മമാരിലെയും കുട്ടികളിലെയും പോഷകക്കുറവ് പരിഹരിക്കാന്‍ പദ്ധതിയുമായി വനിതാ-ശിശുവികസന മന്ത്രാലയം
രാജ്യത്തെ അമ്മമാരിലെയും കുട്ടികളിലെയും പോഷകക്കുറവ് പരിഹരിക്കാന്‍ ആയുഷ് മന്ത്രാലയവുമായി ചേര്‍ന്ന് അംഗന്‍വാടികള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താൻ പദ്ധതിയുമായി വനിതാ-ശിശുവികസന മന്ത്രാലയം. ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഇരുമന്ത്രാലയങ്ങളും ഒപ്പുവെച്ചു.
വനിതാ-ശിശുവികസന മന്ത്രാലയത്തിന്റെ മേല്‍നാേട്ടത്തില്‍ നടപ്പിലാക്കി വരുന്ന പോഷണ്‍ അഭിയാനില്‍ ആയുഷിനെയും ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുക. അംഗന്‍വാടികളില്‍ ആയുഷ് പ്രവര്‍ത്തകരുടെ പ്രതിമാസ സന്ദര്‍ശനവും യോഗ പ്രാേഗ്രാമും ഉള്‍പ്പെടെയുള്ള പരിപാടികളാണ് നടപ്പിലാക്കുക. ഭാവിയില്‍ പോഷക , മെഡിസിനല്‍ ഉദ്യാനങ്ങളും അംഗന്‍വാടികളുടെ ഭാഗമായി ഒരുക്കുമെന്ന് വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി. ഗര്‍ഭിണികള്‍, അമ്മമാര്‍ , കുട്ടികള്‍ തുടങ്ങിയവരിലെ പോഷകക്കുറവിന് ആയൂര്‍വ്വേദത്തിനും ആയുഷ് സംവിധാനങ്ങള്‍ക്കും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാവുമെന്ന് ആയുഷ് മന്ത്രി ശ്രീപദ് യശോ നായിക് പറഞ്ഞു. .
https://www.facebook.com/Malayalivartha