അഞ്ചുവർഷം മുൻപ് ആദ്യ വിവാഹം... ഒടുക്കം നാലാം വിവാഹത്തിന് തടസ്സമായത് ആദ്യ മകൻ! ഭിന്നശേഷിക്കാരനായ കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം അമ്മ ചെയ്തത്...
നാലാമതും വിവാഹിതയാകാന്‍ ഭിന്നശേഷിക്കാരനായ മകന്‍ തടസമാകുമെന്ന് കരുതി കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി അമ്മ. ബീഹാര്‍ ഹസന്‍പുര്‍ ഖണ്ഡ സ്വദേശിനി ധര്‍മ്മശീല ദേവി എന്ന 23 കാരിയാണ് നാലുവയസുകാരനായ മകനെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയത്.
സംഭവത്തില്‍ അറസ്റ്റിലായ ഇവര്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇവരുടെ ആദ്യവിവാഹത്തിലുണ്ടായ മകന്‍ സജന്‍ കുമാര്‍ ആണ് കൊല്ലപ്പെട്ടത്. ഊമയായ കുട്ടി ഭാഗികമായി അന്ധനുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
അഞ്ച് വര്‍ഷം മുമ്ബായിരുന്നു ഭദൗല്‍ സ്വദേശിയായ അരുണ്‍ കുമാര്‍ എന്നയാളുമായി യുവതിയുടെ വിവാഹം. ഒരു വര്‍ഷം കഴിഞ്ഞ് ഇവര്‍ തമ്മില്‍ പിരിഞ്ഞു. കുഞ്ഞിനെ നോക്കാമെന്ന് ഭര്‍ത്താവ് പറഞ്ഞിരുന്നുവെങ്കിലും അത് കൂട്ടാക്കാതെ ധര്‍മ്മശീല മകനെയുമെടുത്താണ് അവിടെ നിന്ന് മടങ്ങിയത്.
അതിനു ശേഷം ഇവര്‍ മറ്റൊരു വിവാഹം ചെയ്തു. എന്നാല്‍ ഇയാള്‍ വൈകാതെ മരിച്ചു. പിന്നീട് മുസാതഫപുര്‍ സ്വദേശിയായ മഹേഷ് ചൗധരി എന്നയാളെ മൂന്നാമത് വിവാഹം ചെയ്തെങ്കിലും രണ്ട് മാസങ്ങള്‍ക്ക് മുമ്ബ് ഒരു വാഹനാപകടത്തില്‍ ഇയാളും മരിച്ചു. ഇതെ തുടര്‍ന്നാണ് യുവതി വീണ്ടും വിവാഹത്തിനൊരുങ്ങിയത്.
എന്നാല്‍ ഭിന്നശേഷിക്കാരനായ മകന്‍ തന്‍റെ ഭാവി ജീവിതത്തിന് ഒരു തടസമാകുമെന്ന് കരുതി കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ് അന്വേഷിക്കുന്ന ഷഹ്ജഹന്‍പുര്‍ പൊലീസ് പറയുന്നത്.
എന്നാല്‍ ചോദ്യം ചെയ്യലില്‍ വീണ്ടും വിവാഹിതയാകുന്നതിനായി കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് യുവതി കുറ്റസമ്മതം നടത്തിയിരുന്നു. പിന്നീട് ഇവരുടെ ആദ്യഭര്‍ത്താവിനെ വിവരം അറിയിച്ച പൊലീസ് ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് യുവതിയെ അറസ്റ്റ് ചെയ്തു.
കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ധര്‍മ്മശീലയെ കോവിഡ് പരിശോധനയ്ക്ക് ശേഷമാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
https://www.facebook.com/Malayalivartha